രാജേഷിനെ വെട്ടിക്കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങൾ കനേറ്റി പാലത്തിന് സമീപത്തു നിന്നും കണ്ടെടുത്തു; നൃത്താധ്യാപികയായ ഭാര്യ കൈവിട്ടു പോകാതിരിക്കാൻ ഭർത്താവ് നൽകിയ ക്വട്ടേഷനെന്ന് തുറന്നു പറഞ്ഞത് സാലിഹ് ബിൻ ജലാൽ; കൊല നടത്താൻ പണം നൽകിയതിന്റെ തെളിവും ലഭിച്ചു; സത്താറിനെ പിടികൂടാൻ ഇന്റർപോൾ വഴി റെഡ്‌കോർണർ നോട്ടിസ് പുറപ്പെടുവിക്കും

കൊല്ലം: റേഡിയോ ജോക്കി രാജേഷിന്റെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങൾ പൊലീസ് കണ്ടെടുത്തു. ഒരു വാളും അറ്റം കൂർത്ത മറ്റൊരു ആയുധവുമാണ് പരിശോധനയിൽ പൊലീസ് കണ്ടെടുത്തത്. കരുനാഗപ്പള്ളി കനേറ്റി പാലത്തിന് സമീപത്തു നടത്തിയ തിരച്ചിലിലാണ് രാജേഷിനെ കൊല്ലാൻ ഉപയോഗിച്ച ഈ ആയുധങ്ങൾ കണ്ടെടുത്തത്. അലിഭായിയുടെ സാന്നിധ്യത്തിലായിരുന്നു പൊലീസ് പരിശോധന നടത്തിയത്. രക്തം പുരണ്ട തങ്ങളുടെ വസ്ത്രങ്ങളും കൊലനടത്താൻ ഉപയോഗിച്ച വാളും കന്നേറ്റി കായലിൽ ഉപേക്ഷിച്ചെന്ന അലിഭായിയുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് വൻ പൊലീസ് സന്നാഹത്തോടെ പ്രതിയെ കൊണ്ടുവന്ന് പരിശോധന നടത്തിയത്. ഇന്നലെ വൈകീട്ട് നടത്തിയ പരിശോധനയിൽ ആയുധങ്ങൾ കണ്ടെടുക്കാൻ സാധിച്ചിരുന്നില്ല. പിന്നീട് ഇന്ന് വിശദമായി പരിശോധന നടത്തിയപ്പോഴാണ് തൊണ്ടി മുതലുകൾ കണ്ടെടുത്തത്. ആറ്റിങ്ങൽ ഡിവൈ.എസ്‌പി പി. അനിൽകുമാറിന്റെ നേതൃത്വത്തിൽ അലിഭായി എന്ന സാലിഹ് ബിൻ ജലാലിനെ മുഖം മൂടി ധരിപ്പിച്ച് കൈകളിൽ വിലങ്ങണിയിച്ചാണ് കൊണ്ടുവന്നത്. കൊല നടത്തിയ നാലംഗ സംഘത്തെ നയിച്ച അലിഭായി ചൂണ്ടിക്കാണിച്ച ഭാഗത്ത് കായലിൽ മുങ്ങൽ വിദഗ്ദ്ധർ തെരച്ചിൽ നടത്തി. കൃത്യത്തിനു ശേഷം മൂന്നംഗസംഘം സഞ്ചരിച്ച കാർ കന്നേറ്റി പാലത്തിന് മുകളിൽ നിറുത്തിയശേഷം വസ്ത്രങ്ങളും വാളും കാറിലിരുന്ന് തന്നെ കായലിലേക്ക് വലിച്ചെറിഞ്ഞെന്നാണ് ഇയാൾ പറഞ്ഞത്. മുങ്ങൽ വിദഗ്ദ്ധർ രണ്ട് മണിക്കൂറോളം കായലിൽ തെരച്ചിൽ നടത്തി. തൊണ്ടിസാധനങ്ങൾ എറിഞ്ഞതായി പ്രതി കാണിച്ചുകൊടുത്ത സ്ഥലത്തുനിന്ന് അവ ഒഴുക്കിൽപ്പെട്ട് പോയേക്കാമെന്ന നിഗമനത്തിൽ കായലിൽ കുറെ ദൂരെ വരെ തെരഞ്ഞെങ്കിലും ഇന്നലെ ഒന്നും കണ്ടെത്താനായില്ല. 5 മണിയോടെ തെരച്ചിൽ അവസാനിപ്പിച്ചു. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് ആയുധങ്ങൾ കണ്ടെടുത്ത് കൊല നടത്തിയ സംഘത്തിലെ മറ്റൊരു പ്രതി കരുനാഗപ്പള്ളി പുത്തൻതെരുവ് നീലിമ ജംഗ്ഷന് സമീപം വാടകയ്ക്ക് താമസിക്കുന്ന തൻസീറിനെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ തെളിവെടുപ്പിന് തൻസീറിനെയും കൊണ്ടുവരുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. രാജേഷിനെ വെട്ടിക്കൊലപ്പെടുത്താൻ കാറിലെത്തിയ നാലംഗസംഘത്തിലെ തൻസീർ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും തീവ്രസ്വഭാവമുള്ള സംഘടനയിലെ പ്രധാന പ്രവർത്തകനുമാണ്. മുമ്പും ഇയാൾ ക്വട്ടേഷൻ സംഘങ്ങൾക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഓച്ചിറ സ്‌കൈലാബ് ജംഗ്ഷന് സമീപം താമസിക്കുന്ന അലിഭായ് ഓച്ചിറയിലെ ജിംനേഷ്യത്തിൽ ട്രെയിനറായിരിക്കെയാണ് തൻസീറുമായി സൗഹൃദത്തിലായത്. അലിഭായി ഖത്തറിലേക്ക് പോയപ്പോഴും സൗഹൃദം തുടർന്നു. രാജേഷിനെ വകവരുത്താൻ അലിഭായി പദ്ധതി തയ്യാറാക്കിയശേഷം ഖത്തറിൽ നിന്ന് നാട്ടിലെത്തിയപ്പോൾ തൻസീറിനെയും കൂട്ടുകയായിരുന്നു. കായംകുളത്തെ ക്വട്ടേഷൻ സംഘത്തലവൻ അപ്പുണ്ണി, കുണ്ടറ ചെറുമൂട് എൽ.എസ് നിലയത്തിൽ സ്വാതി സന്തോഷ് എന്നിവരുമൊത്ത് തൻസീറും അലിഭായിയും മടവൂരിലെത്തി പദ്ധതി നടപ്പാക്കുകയായിരുന്നു

അതേസമയം രാജേഷ് വധത്തിൽ പ്രതി അലിഭായി കുറ്റം സമ്മതിച്ചതോടെ മുഖ്യപ്രതി വിദേശ വ്യവസായി അബ്ദുൾ സത്താറിനെ പ്രതിചേർക്കുമെന്ന് ഉറപ്പായി. കൊല നടത്തിയത് സത്താറിന്റെ നിർദേശപ്രകാരമെന്ന അലിഭായിയുടെ മൊഴിയെ തുടർന്നാണിത്. കൊലനടത്താൻ സത്താർ പണം നൽകിയതായും പൊലീസിന് തെളിവ് ലഭിച്ചു. സത്താറിനെ പിടികൂടാനായി ഇന്റർപോൾ വഴി റെഡ്‌കോർണർ നോട്ടിസ് പുറപ്പെടുവിക്കാനും ഒരുങ്ങുകയാണ് പൊലീസ് സത്താറിന് ഖത്തറിൽ യാത്രാവിലക്കുള്ളത് അന്വേഷണത്തിന് പ്രതിസന്ധി സൃഷ്ടിച്ചേക്കും. വധക്കേസിലെ മുഖ്യപ്രതിയായ അലിഭായി ഖത്തറിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയതിന് പിന്നാലെയാണ് ഓച്ചിറക്കാരനായ സാലിഹ് ബിൻ ബലാൽ എന്ന അലിഭായിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ആറ്റിങ്ങൽ ഡിവൈ.എസ്‌പി ഓഫിസിൽ നടന്ന ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. 27 ന് പുലർച്ചെയാണ് മടവൂരിൽ വച്ച് രാജേഷ് കൊല്ലപ്പെട്ടത്. അലിഭായിയുടെ നേത്യത്യത്തിലെ മൂന്നംഗ സംഘമാണ് കൊല നടത്തിയതെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. കൊലയ്ക്ക് ശേഷം ഖത്തറിലേക്ക് രക്ഷപ്പെടുകയായിരുന്നു. വീസാ കാലാവധി റദ്ദാക്കണമെന്ന് എംബസി മുംവേന ഖത്തറിലെ സ്‌പോൺസർക്ക് നിർദ്ദേശം നൽകിയതോടെയാണ് അലിഭായി കേരളത്തിലെത്തിയത്. അലിഭായ് നാട്ടിലെത്തിയത് വീസ റദ്ദാക്കാൻ പൊലീസ് സമ്മർദം തുടങ്ങിയതിനു പിന്നാലെയാണ്. രാജേഷുമായി ബന്ധമുണ്ടായിരുന്ന നൃത്താധ്യാപിക ബന്ധം തുറന്നുസമ്മതിച്ചിരുന്നെങ്കിലും തന്റെ മുൻ ഭർത്താവായ സത്താർ ക്വട്ടേഷൻ നൽകില്ലെന്ന് പറഞ്ഞിരുന്നു. ഈ വാദമടക്കമാണ് കുറ്റസമ്മത മൊഴിയിലൂടെ പൊളിയുന്നത്. അതേസമയം തനിക്ക് രാജേഷിന്റെ കുടുംബവുമായി നല്ല ബന്ധമാണുള്ളതെന്നും രാജേഷിനൊപ്പം കഴിയാനായിരുന്നു ആഗ്രഹമെന്നും നൃത്താധ്യാപിക വെളിപ്പെടുത്തുകയും ചെയ്തിരുന്നെങ്കിലും ഈ വെളിപ്പെടുത്തലുകളിൽ അത്ര ശരിയല്ലെന്നാണ് രാജേഷിന്റെ അച്ഛൻ  പറഞ്ഞിരുന്നു. ഈ സ്ത്രീയുമായി ഫോണിൽ നിരന്തരം സംസാരിക്കുന്നത് ശ്രദ്ധയിൽപെട്ടപ്പോൾ പല തവണ രാജേഷിന് താക്കീത് നൽകിയതാണെന്നും ഇനി ഫോൺ വിളി ആവർത്തിക്കില്ലെന്നും രാജേഷ് ഉറപ്പ് നൽകിയിരുന്നുെവന്നും അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു. ഖത്തറിലെ യുവതി പറയുന്നതിന് വിരുദ്ധമാണ് ഇതെല്ലാം. അതുകൊണ്ട് തന്നെ രാജേഷിന്റെ കൊലയിൽ പെൺബുദ്ധിയുണ്ടോയെന്ന സംശയവും സജീവമാകും. കഴിഞ്ഞ മെയ് 19ന് നാട്ടിൽ തിരിച്ചെത്തിയ രാജേഷ് സ്ഥിരമായി ഫോണിൽ സംസാരിക്കുന്നത് ശ്രദ്ധയിൽപെട്ടിരുന്നു. പിന്നീട് രാജേഷിന്റെ ഭാര്യ തന്നെ ഈ സ്ത്രീ നിരന്തരം വിളിച്ച് സംസാരിക്കുന്നുവെന്ന വിവരം തന്നോട് പറഞ്ഞിരുന്നുവെന്നും രാധാകൃഷ്ണൻ പറയുന്നു. ഇതനുസരിച്ചാണ് രാജേഷിനെ ശ്രദ്ധിച്ചത്. മാറി നിന്ന് ഫോൺ വിളിക്കുന്നത് പല തവണ ശ്രദ്ധയിൽപ്പെട്ടപ്പോൾ അവനെ വിളിച്ച് ഞാൻ സംസാരിച്ചു. വെറുതെ കുടുംബത്തിൽ ഇതൊരു സംസാര വിഷയമാക്കണ്ടെന്ന് പറഞ്ഞ് മനസ്സിലാക്കുകയും ചെയ്തിരുന്നു. ഇനി ആവർത്തിക്കില്ലെന്നും ഇത് നിർത്തിയെന്നും പറഞ്ഞെങ്കിലും തുടർന്നിരുന്നു എന്ന് തന്നെ വേണം കരുതാനെന്നും രാജേഷിന്റെ അച്ഛൻ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top