ഫാദർ റോബിനൊപ്പം കുടുംബ ജീവിതം നയിക്കണമെന്ന് കൊട്ടിയൂര്‍ പീഡന കേസില്‍ പെണ്‍കുട്ടി. പീഡന കേസിൽ ഇരയായ പെണ്‍കുട്ടി മൊഴി മാറ്റി

കണ്ണൂര്‍:ഫാദർ റോബിൻ വടക്കുഞ്ചേരി പ്രതിയായ കൊട്ടിയൂര്‍ പീഡന കേസിലെ ഇരയായ പെണ്‍കുട്ടി മൊഴി മാറ്റി. തന്റെ കുഞ്ഞിന്റെ പിതാവ് ഫാദര്‍ റോബിന്‍ തന്നെയാണ്. ഫാദറുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തി ആയിരുന്നു.ഫാദർ റോബിനൊപ്പം കുടുംബ ജീവിതം നയിക്കണമെന്നാണ് തന്റെ ആഗ്രഹം എന്നും ഇരയായ പെൺകുട്ടി മൊഴി നൽകി .പരസ്പര സമ്മതത്തോടെയാണ് ഫാദര്‍ റോബിന്‍ വടക്കുഞ്ചേരിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും അദ്ദേഹവുമായി വൈവാഹിക ജീവിതം നയിക്കാന്‍ താത്പര്യമുണ്ടെന്നുമാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്.

വൈദികന്‍ പ്രതിയായ കേസില്‍ പെണ്‍കുട്ടി കൂറ് മാറിയെന്ന് പോക്‌സോ കേസുകള്‍ കൈകാര്യം ചെയ്യുന്ന തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതി പ്രഖ്യാപിച്ചു. സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് ബുധനാഴ്ച വിചാരണ ആരംഭിച്ചപ്പോള്‍ അതിനാടകീയമായാണ് പെണ്‍കുട്ടി തന്റെ മൊഴി മാറ്റിയത്. തുടര്‍ന്ന് പരാതിക്കാരി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ പരാതിക്കാരി കൂറുമാറിയതായി കോടതി പ്രഖ്യാപിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ക്രിസ്തുരാജ ആശുപത്രിയിലെ സിസ്റ്റര്‍ ടെസി ജോസ്, ഹൈദര്‍ അലി, സിസ്റ്റര്‍ ആന്‍സി മാത്യൂ, വയനാട് ശിശുക്ഷേ സമിതി അധ്യക്ഷന്‍ ഫാ.തോമസ് ജോസ് തേരകം, സമിതി അംഗം ബെറ്റി ജോസഫ് എന്നിവരാണ് സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ഇതില്‍ ആദ്യത്തെ മൂന്ന് പേരെയാണ് സുപ്രീംകോടതി കുറ്റവിമുക്തരാക്കിയത്.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായി പ്രസവിച്ചതിനെ തുടര്‍ന്നാണു വിവരം പുറത്തറിഞ്ഞത്. കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരിയായിരുന്നു ഫാ. റോബിന്‍ വടക്കുഞ്ചേരി.

നേരത്തെ കേസിന്റെ വിചാരണ ആരംഭിക്കും മുന്‍പേ തന്നെ മൂന്ന് പേരെ സുപ്രീംകോടതി പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മൊഴി നല്‍കാനെത്തിയ പെണ്‍കുട്ടി പ്രതിഭാഗത്തിന് അനുകൂലമായി സംസാരിച്ചത്. പെണ്‍കുട്ടിയുടെ മൊഴി ശേഖരിക്കുന്ന നടപടി കോടതി നാളെയും തുടരും. പ്രതികള്‍ നല്‍കിയ വിടുതല്‍ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി ക്രൈസ്തവ സഭയിലെ വൈദികര്‍ തുടര്‍ച്ചയായി പീഡനക്കേസുകളില്‍ പ്രതിയാവുന്നതില്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു. വൈദികര്‍ യുവതിയെ പീഡിപ്പിച്ച കേസ് പരിഗണിക്കുന്ന അതേ ബെഞ്ചാണ് കൊട്ടിയൂര്‍ കേസിലെ പ്രതികളുടെ വിടുതല്‍ ഹര്‍ജിയും പരിഗണിച്ചത്.പീഡനത്തിനിരയാവുമ്പോൾ തനിക്ക് പ്രായപൂർത്തിയായിരുന്നുവെന്ന് പെൺകുട്ടി കോടതിയിൽ മൊഴി നൽകിയാതായി ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നു.

വിചാരണയിൽ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തു ഗര്‍ഭിണിയാക്കിയ കേസില്‍ ഒന്നാം പ്രതിയായ നീണ്ടുനോക്കി പള്ളി വികാരി ഫാദര്‍ റോബിനടക്കം പത്തു പ്രതികളും ഹാജരായി.സിപിഎമ്മും ബിജെപി.- ആർ. എസ്. എസ് കക്ഷികളും മുഖാമുഖം നിൽക്കുന്ന രാഷ്ട്രീയ കേസുകളും കൊട്ടിയൂർ പീഡനകേസും കോടതിയിലെ അടച്ചിട്ട മുറിയിലായിരുന്നു രഹസ്യവിചാരണ. എന്നാൽ പ്രതികള്‍ക്കു വേണ്ടി ഹൈക്കോടതിയിലെ പത്തോളം പ്രഗത്ഭരായ അഭിഭാഷകരാണ് കോടതിയിൽ എത്തിയത്.

Top