ആദര്‍ശധീരനെ ഫോണില്‍ പോലും കിട്ടുന്നില്ല;സിദ്ധിഖിനെ സംരക്ഷിച്ച് കെപിസിസി അധ്യക്ഷനും,ഇനിയെന്ത് ചെയ്യുമെന്നറിയാതെ നസീമ ടീച്ചര്‍.

കോഴിക്കോട്:”മുന്‍പൊന്നും വിഎം ഇങ്ങനെയേ ആയിരുന്നില്ല”നിറകണ്ണുകളോടെയാണ് നസീമ ടീച്ചര്‍ പറഞ്ഞത്.ആദ്യമൊക്കെ വിഷമം തുറന്ന് പറഞ്ഞാല്‍ ആശ്വസിപ്പിക്കും.എല്ലാം ശരിയാക്കാമെന്നെങ്കിലും (വെറുംവാക്ക്)പറയും.അത് ഒരു ആശ്വാസമായിരുന്നു.കെപിസിസി പ്രസിഡന്റ് എന്നതിലുപരി കോണ്‍ഗ്രസ്സിലെ മൂല്യങ്ങള്‍ ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന വിഎം സുധീരന്‍ ഞങ്ങളോട് ഇത് ചെയ്യുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല.ഇപ്പോള്‍ പ്രശ്‌നം പറഞ്ഞ് ഫോണ്‍ ചെയ്താല്‍ പോലും കിട്ടില്ല.

 

അദ്ധേഹവുമായി സംസാരിക്കാന്‍ നിരവധി തവണയാണ് ശ്രമിച്ചത്.ഒരു രക്ഷയുമില്ല.ടി സിദ്ധിഖിനെതിരായ കെപിസിസി ഉപസമിതി റിപ്പോര്‍ട്ട് ഇനിയും പുറത്ത് വരാത്ത സാഹചര്യത്തിലാണ് നസീമ ടീച്ചര്‍ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിനോട് പ്രതികരിച്ചത്.vm sudeeranഭാരതീപുരം ശശി അധ്യക്ഷനായുള്ള കെപിസിസി ഉപസമിതിയാണ് നസീമ ടീച്ചറുടെ പരാതിയിന്മേല്‍ മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി കൂടിയായ സിദ്ധിഖിന്റെ നടപടികളെ കുറിച്ച് അന്വേഷണം നടത്തുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

എന്നാല്‍ അങ്ങിനെയൊരു കമ്മറ്റി തന്നെ നിലവിലുണ്ടോ എന്ന സംശയമാണ് നസീമ ടീച്ചര്‍ ഇപ്പോള്‍ പ്രകടിപ്പിക്കുന്നത്.വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും യാതൊരു നടപടിയുമില്ലെങ്കില്‍ പിന്നെന്തിനാണ് ഞങ്ങളെ വിളിച്ച് വരുത്തി അപമാനിച്ചത്.അസുഖം രണ്ടാം ഘട്ടം വരുമോ എന്ന സംശയം നിലനില്‍ക്കുമ്പോഴാണ് കമ്മീഷന്‍ തെളിവെടുപ്പിനായി വിളിച്ച് വരുത്തിയതെന്ന് ടീച്ചര്‍ പറയുന്നു.തീര്‍ത്തും ക്ഷീണിതയായിട്ട് പോലും കമ്മീഷന് മുന്‍പില്‍ ഞാനും മക്കളും തെളിവ് കൊടുത്തു.എല്ലാം ശരിയാക്കിത്തരാം എന്ന് തന്നെയായിരുന്നു അപ്പോഴത്തേയും അവരുടെ മറുപടി.പിന്നെ ആ റിപ്പോര്‍ട്ടിനെ കുറിച്ച് യാതൊരു വിവരവുമില്ലാതായി.കമ്മറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ശ്രമിച്ചിട്ടും ആരൊക്കയോ ഇടപെട്ട് അത് മുടക്കുകയാണ്.T Siddik and Naseema
താന്‍ ഒരാളെയും തേജോവധം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല.മക്കളെ പഠിപ്പിക്കാനുള്ള ചിലവാണ് ചോദിക്കുന്നത്.അത് ഔദാര്യമല്ല.എന്റേയും മക്കളുടേയും അവകാശമാണ്.താനല്ല സിദ്ദിഖാണ് വെറുമൊരു വെള്ളകടലാസില്‍ ബന്ധം അവസാനിപ്പിച്ച് കടന്ന് കളഞ്ഞത്.അപ്പോള്‍ നഷ്ടപരിഹാരം തരേണ്ട ബാധ്യതയും അയാള്‍ക്കുണ്ട്.ടീച്ചര്‍ പറയുന്നു.ഒടുവിലത്തെ പ്രതീക്ഷ വിഎം സുധീരനായിരുന്നു.ഇപ്പോള്‍ അതും പോയി.കെപിസിസി പ്രസിഡന്റിന്റെ യാത്ര കോഴിക്കൊടെത്തിയപ്പോള്‍ പോലും തന്നെ തിരിഞ്ഞ് നോക്കാന്‍ അദ്ധേഹം തയ്യാറായില്ലെന്നും ടീച്ചര്‍ വ്യക്തമാക്കി.

 

തലാഖ് ചൊല്ലി ക്യാന്‍സര്‍ ബാധിതയായ നസീമ ടീച്ചറെ ഒഴിവാക്കിയ ശേഷം പുതിയ വിവാഹം കഴിച്ചാണ് സിദ്ധിഖ് ഇപ്പോള്‍ ജീവിക്കുന്നത്.കവി കൂടിയായ രണ്ടാം ഭാര്യ ഷറഫുന്നിസയുടേയും രണ്ടാം വിവാഹമാണിത്.കുറ്റിപ്പുറത്തുകാരനായ സഫീര്‍ ഷാന്‍ എന്ന യുവാവാണ് ഷറഫുന്നിസയുടെ ആദ്യ ഭര്‍ത്താവ്.താന്‍ ഗള്‍ഫിലുള്ളപ്പോള്‍ തന്റെ ഭാര്യയുമായി രഹസ്യബന്ധം സ്ഥാപിച്ച് സിദ്ധിഖ് അവരെ തട്ടിയെടുക്കുകയായിരുന്നുവെന്ന് അയാളും മുന്‍പ് ആരോപിച്ചിരുന്നു.സഫീറിന്റെ രണ്ട് മക്കളും ഇപ്പോള്‍ ഷറഫുന്നിസയുടെ കൂടെയാണ്.എന്തായാലും സുധീരന്റെ യാത്ര തിരുവനന്തപുരത്തെത്താന്‍ കാത്തിരിക്കുകയാണ് നസീമ ടീച്ചര്‍.റിപ്പോര്‍ട്ട് പുറത്തു വന്നില്ലെങ്കില്‍ കടുത്ത തീരുമാനത്തിലേക്ക് നീങ്ങാന്‍ തന്നെയാണ് സിദ്ധിഖിന്റെ ആദ്യ ഭാര്യയുടെ തീരുമാനം.

Top