വമ്പന്‍മാര്‍ നല്‍കേണ്ടത് കോടികള്‍..!! കെഎസ്ഇബി സാധാരണക്കാരെനെ ഊറ്റാന്‍ ശ്രമിക്കുന്നു

കൊച്ചി: വൈദ്യുതി നിരക്ക് ഉയര്‍ത്താന്‍ തീരുമാനിച്ച കെഎസ്ഇബിയുടെ നടപടിക്കെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനമുയരുകയാണ്. കെഎസ്ഇബിയ്ക്കുണ്ടായ നഷ്ടത്തിന്റെ കാരണങ്ങള്‍ നിരത്തുകയാണ് നിരവധി ഉപഭോക്താക്കള്‍. വൈദ്യുതി ചാര്‍ജിനത്തില്‍ കിട്ടാനുള്ള കോടികളുടെ കുടിശിക പിരിച്ചെടുക്കാന്‍ ശ്രമിക്കാത്തതിനാണ് വിമര്‍ശനം

വമ്പന്‍മാര്‍ വരുത്തിയ കുടിശ്ശിക പിരിച്ചെടുത്താല്‍ നിരക്ക് വര്‍ദ്ധനയുടെ ആവശ്യം വരില്ലെന്നനാണ് പലരും അഭിപ്രായപ്പെടുന്നത്. പിരിച്ചെടുക്കാനുള്ള കോടികളുടെ കണക്ക് കേട്ടാല്‍ ആരുമൊന്ന് ഞെട്ടും. 2645.90 കോടി രൂപയാണ് ആകെ ലഭിക്കാനുള്ള കുടിശ്ശിക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളും ആശുപത്രികളും റിസോര്‍ട്ടുകളും വ്യവസായ സ്ഥാപനങ്ങളുമൊക്കെ കുടിശിക വരുത്തിയവരുടെ കൂട്ടത്തില്‍പെടും. വിവരാവകാശ പ്രവര്‍ത്തകന്‍ രാജു വാഴക്കാലയ്ക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഈ കണക്കുകള്‍ വ്യക്തമാക്കിയിരിക്കുന്നത്. സാധാരണക്കാരായ ഉപഭോക്താക്കള്‍ വൈദ്യുതി ചാര്‍ജ് അടയ്ക്കാന്‍ വൈകിയാല്‍ ഫീസ് ഊരാന്‍ തിടുക്കം കാട്ടുന്ന വൈദ്യുതി ബോര്‍ഡ് കുടിശിക വരുത്തിയ വമ്പന്‍ സ്ഥാപനങ്ങളില്‍ നിന്ന് അവ പിരിച്ചെടുക്കാന്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.

വൈദ്യുതി വകുപ്പിന്റെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി കഴിഞ്ഞ എട്ടിനാണ് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചത്. യൂണിറ്റിന് 25 മുതല്‍ 40 പൈസാ വരെയാണ് വര്‍ദ്ധന വരുത്തിയത്.

ഹൈടെന്‍ഷന്‍ വിഭാഗത്തില്‍ മാത്രം 246 പേരില്‍ നിന്നായി 1400 കോടിയോളം കുടിശിക പിരിച്ചെടുക്കാനുണ്ട്. ഈ പട്ടികയില്‍ ആദ്യ 25 സ്ഥാപനങ്ങള്‍ പത്ത് കോടി രൂപയ്ക്ക് മുകളിലാണ് കുടിശിക വരുത്തിയത്. ഇതില്‍ ഒന്നാം സ്ഥാനത്തുള്ള ബിനാനി സിങ്ക്‌സ് ലിമിറ്റഡ് വരുത്തിയത് 63.17 കോടിയുടെ കുടിശികയാണ്. വാട്ടര്‍ അതോറിട്ടിയാണ് വൈദ്യുതി വകുപ്പിന് ഭീമമായ ബാദ്ധ്യത വരുത്തിയതില്‍ മുന്നില്‍. 817.58 കോടിയിലധികമാണ് വാട്ടര്‍ അതോറിട്ടി വരുത്തിയ കുടിശിക. കുടിശിക പട്ടികയില്‍ മുന്‍നിരയില്‍ 159 എണ്ണവും വാട്ടര്‍ അതോറിട്ടിയുടെ വിവിധ സ്ഥലങ്ങളിലെ കണക്കുകളാണ്. മറ്റുചില സര്‍ക്കാര്‍ സ്ഥാപനങ്ങളടക്കം വന്‍തുക കുടിശിക വരുത്തിയിട്ടുണ്ട്. ഇതെല്ലാം സമയബന്ധിതമായി പിരിച്ചെടുക്കാന്‍ കെ.എസ്.ഇ.ബിക്ക് കഴിയുന്നില്ലെന്നാണ് ആക്ഷേപം.

Top