മോഹന്‍ലാലും താനും ഒന്നിക്കുന്ന ചിത്രം ഉടനെന്ന് പൃഥ്വിരാജ്; വിവാദങ്ങളില്‍ ഇടപെടാനില്ല മൊയ്തിനില്‍ സംവിധായകന് ശരിയെന്ന് തോന്നിയത് ചെയ്തു

 

തിരുവനന്തപുരം: ലാലും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം ഉടന്‍ തന്ന ഉണ്ടാകുമെന്ന്് പൃഥ്വിരാജ് ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ഇരുവര്‍ക്കും കഥാപാത്രങ്ങളുള്ള നിരവധി തിരക്കഥകള്‍ താനും ലാലേട്ടനും ഇതിനകം കേട്ടുകഴിഞ്ഞു. പക്ഷേ രണ്ടുപേരെയും ഒരുപോലെ ആവേശപ്പെടുത്തുന്ന ഒന്നും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും പൃഥ്വിരാജ് പറഞ്ഞു. ഒരേ കെട്ടിടത്തില്‍ താമസിക്കുന്നത്‌കൊണ്ട് ലാലേട്ടനെ മിക്കാവാറും കാണാറുണ്ടെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തോട് സംസാരിക്കാന്‍ അവസരം ലഭിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറയുന്നു.

എപ്പോഴാണ് ഒരുമിച്ചഭിനയിക്കുകയെന്ന് ലാലേട്ടനോടു ചോദിക്കുമ്പോഴെല്ലാം അദ്ദേഹം വിനയത്തോടെ പറയും ‘നീ പറയൂ’ എന്ന്. പക്ഷേ തീര്‍ച്ഛയായും അത് തന്റെ തീരുമാനമല്ല, മറിച്ച് ലാലേട്ടന്റേതാണ്’.. പൃഥ്വി പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് മോഹന്‍ലാലുമൊത്തുള്ള പ്രോജക്ടിന്റെ സാധ്യതയെക്കുറിച്ച് സംസാരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംസ്ഥാന അവാര്‍ഡ് നേടിയ ശേഷമുള്ള രമേഷ് നാരായണന്റെ ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് അതേക്കുറിച്ചൊക്കെ ചോദിക്കേണ്ടത് രമേശ് നാരായണനോടും ആര്‍ എസ് വിമലിനോടുമാണ് എന്നായിരുന്നു മറുപടി. നേരത്തെ എന്നു നിന്റെ മൊയ്ദീന്‍ എന്ന ചിത്രത്തിലെ തന്റെ പാട്ടുകള്‍ പൃഥിരാജ് നേരിട്ടിടപെട്ടൊഴിവാക്കിയെന്നും പാട്ടുകളുടെ കാര്യത്തില്‍ പൃഥി അനാവിശ്യ ഇടപെടല്‍ നടത്തിയെന്നും രമേഷ് നാരായണന്‍ ആരോപിച്ചിരുന്നു.

ഒരു സിനിമയുമായി ബന്ധപ്പെട്ട അന്തിമ തീരുമാനങ്ങള്‍ അതിന്റെ സംവിധായകന്റേതായിരിക്കണമെന്നാണ് താന്‍ വിശ്വസിക്കുന്നത്. ഒരു സംവിധായകന്റെ നടനായാണ് ഞാന്‍ എന്നെ വിലയിരുത്തുന്നതും. എനിക്ക് ഒരു അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ അത് പരിഹരിച്ച് മുന്നോട്ടുപോകണം എന്നുമാത്രമേ ഞാന്‍ എന്റെ സംവിധായകരോട് ആവശ്യപ്പെടാറുള്ളൂ. അവര്‍ പറയുന്നതാണ് ശരിയെങ്കില്‍ അതെന്നെ ബോധ്യപ്പെടുത്തണം, അത്രമാത്രം. മൊയ്തീന്റെ കാര്യത്തില്‍ ആര്‍എസ് വിമലിന് എത്രയും നന്നായി എന്താണ് അദ്ദേഹം ഉദ്ദേശിക്കുന്നതെന്ന് തന്നെ ബോധ്യപ്പെടുത്താനായെന്നും നടന്‍ പറഞ്ഞു.

എന്നാല്‍ ഇത്തവണ സംസ്ഥാന അവാര്‍ഡ് ലഭിക്കാത്തതിനെക്കുറിച്ചുള്ള പൃഥ്വിരാജിന്റെ അഭിപ്രായം അഞ്ചോ ആറോ പേരടങ്ങുന്ന ഒരു ജൂറിയാണ് അവാര്‍ഡുകള്‍ തീരുമാനിക്കുന്നത് എന്നായിരുന്നു. അവരുടെ തീരുമാനം ഭൂരിപക്ഷത്തിന്റെ താല്‍പര്യങ്ങളോട് യോജിച്ചുപോകണമെന്നില്ല. ജൂറിയുടെ തീരുമാനത്തെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല. ജൂറിയില്‍ ഉള്‍പ്പെടുത്തിയവരുടെ നിലവാരത്തെക്കുറിച്ച് വേണമെങ്കില്‍ ചോദ്യങ്ങള്‍ ചോദിക്കാം. പക്ഷേ അതെടുക്കുന്ന തീരുമാനത്തെ ചോദ്യം ചെയ്യാന്‍ കഴിയില്ല. ഈ വര്‍ഷം അവാര്‍ഡുകള്‍ അര്‍ഹിക്കുന്നവര്‍ എന്ന് ജൂറിക്ക് തോന്നിയവര്‍ക്കാണ് അവ നല്‍കിയത്. തനിക്കതില്‍ ഒരു പരാതിയുമില്ലെന്നും പൃഥ്വരാജ് പറഞ്ഞു.

സിനിമ സംവിധായകന്റെ കലയാണ് എന്നത് വസ്ഥുതയാണ് എന്നാല്‍ അതേസമയം അത് കൂട്ടായ പ്രയത്‌നം ആവശ്യപ്പെടുന്ന ഒരു കല കൂടിയാണ്. താന്‍ അഭിനയിക്കുന്ന ചിത്രങ്ങളിലെ പ്രധാന അഭിനേതാക്കളയും സാങ്കേതിക പ്രവര്‍ത്തകരെയും തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഇടപെടാറുണ്ട്. താന്‍ സഹകരിച്ചിട്ടുള്ള മുതിര്‍ന്ന സംവിധായകര്‍ പോലും ഇക്കാര്യങ്ങളിലൊക്കെയുള്ള എന്റെ അഭിപ്രായപ്രകടനങ്ങള്‍ക്ക് പരിഗണന നല്‍കിയിട്ടുണ്ടെന്നും. കഴിഞ്ഞ രണ്ട് വര്‍ഷമായി കൂടുതലും പുതുമുഖ സംവിദായകരോടൊപ്പമാണ് അഭിനയിക്കുന്നത് എന്നാല്‍ പ്രായത്തില്‍ ഇളയവനായിരിക്കാമെങ്കിലും അനുഭവ പരിചയത്തിന്റെ കാര്യത്തില്‍ ഞാന്‍ ചിലപ്പോള്‍ മുന്നിലായിരിക്കും.

നമ്മുടെ അഭിപ്രായങ്ങള്‍ അവര്‍ പ്രതീക്ഷിക്കുന്നുണ്ടാകാം മാത്രമല്ല പറഞ്ഞില്ലെങ്കിലും അവര്‍ അത് ചോദിക്കുമെന്നും പൃഥിരാജ് പറ്ഞ്ഞു. തന്റെ പുതിയ ചിത്രമായ ഡാര്‍വിന്റെ പരിണാമത്തിനെകുറിച്ച് ചോദിച്ചപ്പോള്‍ പടത്തിന്റെ തിരക്കഥയും അതിന്റെ സംവിധായകന്‍ ജിജോ ആന്റണി അത് ഒരുക്കിയെടുക്കാന്‍ ആഗ്രഹിച്ച രീതിയുമാണ് പ്രോജക്ടിലേക്ക് തന്നെ ആകര്‍ഷിച്ചതെന്നാണ് പൃഥി പ്രതികരിച്ചത്.

Top