ലിസിയല്ലാതെ വേറൊരു സത്രീ ഇനി ജീവിതത്തിലില്ല; മക്കളെ നോക്കാന്‍ വേറെ ആരാണുള്ളത്….ദുഖങ്ങള്‍ പങ്കുവെച്ച് പ്രിയദര്‍ശന്‍

കൊച്ചി: ഭാര്യയുമായുള്ള വിവാഹ മോചനമാണ് ജിവിതത്തിലെ ഏറ്റവും വലിയ ദുരന്തമെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. ഗൃഷലക്ഷ്മിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് തന്റെ സ്വകാര്യ ദുഖങ്ങളെ കുറിച്ച് പ്രിയദര്‍ശന്‍ മനസ് തുറക്കുന്നത്. അതുവരെ ജീവിതത്തിലൊന്നിനേയും ഞാന്‍ ഭയന്നിട്ടില്ല. പക്ഷേ ഇതിന് മുമ്പില്‍ ഞാന്‍ ശരിക്കും തകര്‍ന്നു പോയിലിസിയുമായുള്ള വിവാഹമോചനത്തെ കുറിച്ച് പ്രിയദര്‍ശന്റെ പ്രതികരണമാണ് ഇത്. എനിക്ക് ദൈവത്തോട് ഒറ്റ പ്രാര്‍ത്ഥനയേയുള്ളൂ. ഇതിനേക്കാള്‍ വലിയൊരു ദുരന്തം ഇനി ജീവിതത്തില്‍ കൊണ്ടുവരരുതേ എന്നാണ് പ്രാര്‍ത്ഥന.

വീടിന് തീ പിടിക്കുമ്പോള്‍ വാഴ വെട്ടാനാണ് പലര്‍ക്കും താല്‍പര്യം. അങ്ങനെ വാഴ വെട്ടിയവരാണ് കൂടുതലും. എന്റെ അടുത്ത സുഹൃത്തുക്കളൊക്കെ ഞങ്ങളുടെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഈഗോയെന്ന സാധനം അതിനേക്കാള്‍ മുകളിലായിപ്പോയി. വഴക്കിടുന്ന സമയത്താണ് അങ്ങോട്ടുമിങ്ങോട്ടും ഈഗോ വരുന്നത്. വഴക്കൊക്കെ തീര്‍ന്നാല്‍ തോന്നും എന്തിനായിരുന്നു ഇതൊക്കെ എന്ന്. തീര്‍ച്ചയായിട്ടും സ്‌നേഹം തോന്നും. അങ്ങനെ തോന്നാതിരിക്കാന്‍ ഞങ്ങള്‍ രണ്ടുപേര്‍ക്കും ഒരു കാരണവുമില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലിസിയല്ലാതെ വേറൊരു സ്ത്രീ ഇനിയെന്റെ ജീവിതത്തിലില്ല. അത് നൂറ് ശതമാനം ഉറപ്പാണ്. 1990 കളിലെ സിനിമകളില്‍ മനോഹരികളായ സ്ത്രീകളുമായിട്ടാണ് ഞാന്‍ വര്‍ക്ക് ചെയ്തിട്ടുള്ളത്. അന്തസ്സായിട്ട് പറയാം എന്നെക്കുറിച്ച് ഒരു അപവാദവും ഒരു പത്രംപോലും ഇന്നുവരെ എഴുതിയിട്ടില്ല. അതേപോലെയാണ് ലിസിയുടെ കാര്യവും. മറ്റൊരു പുരുഷനുമായി ബന്ധപ്പെടുത്തി അവരുടെ പേരും കേട്ടിട്ടില്ല. ഇത് ഞങ്ങള്‍ തമ്മിലുണ്ടായ വല്ലാത്തൊരു ഈഗോയുടെ അവസാനത്തില്‍ സംഭവിച്ചതാണ്.


എന്റെ അച്ഛനും അമ്മയും തമ്മില്‍ ദിവസവും വഴക്കായിരുന്നു. എല്ലാ ദിവസവും ഒരു മണിക്കൂര്‍ വഴക്ക്. അങ്ങോട്ടുമിങ്ങോട്ടും കുടുംബത്തെ കുറ്റം പറയും. 88 വയസ്സുള്ള അമ്മയും 91 വയസ്സുള്ള അച്ഛനുമാണ് വഴക്കടിച്ചതെന്ന് ഓര്‍ക്കണം. ദാമ്പത്യത്തിലെ ഒരുതരം ബോറടിയുണ്ട്. അത് മാറ്റുന്നത് ഇത്തരം വഴക്കാണ്. അമ്മ മരിച്ച് കൃത്യം മുപ്പതാം ദിവസം അച്ഛനും മരിച്ചു. വഴക്കടിക്കാന്‍ ഇനി അമ്മയില്ലെന്നറിഞ്ഞാണ് അച്ഛന്‍ ഇത്ര പെട്ടെന്ന് പോയതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

മക്കള്‍ക്ക് ഒരേ സ്‌നേഹമാണ് അച്ഛേനാടും അമ്മയോടും. അവര്‍ രണ്ടുപേരും മെച്വേര്‍ഡാണ്. ഇന്‍ഡിപെന്‍ഡന്റാണ്. അവര്‍ക്ക് അവരുടേതായ കാഴ്ചപ്പാടുകളുണ്ട്. സോ നൗ ഐ തിങ്ക് ലൈഫ് ഈസ് സോ ബ്യൂട്ടിഫുള്‍. എന്റെ മനസ്സിനകത്തുള്ള ആഗ്രഹം ഒരുമിച്ചിരുന്നാലും വേറിട്ടിരുന്നാലും ലിസി സന്തോഷമായിട്ടിരിക്കണം എന്നുമാത്രമാണ്. അതെന്റെ ആത്മാര്‍ത്ഥമായിട്ടുള്ള ആഗ്രഹമാണ്. കാര്യം എന്തൊക്കെ പറഞ്ഞാലും ലിസി എന്റെ കുഞ്ഞുങ്ങളുടെ അമ്മയാണ്. എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ മക്കളെ നോക്കാന്‍ അവരല്ലേയുള്ളൂ.

തീര്‍ച്ചയായും ഞാന്‍ കുറേ നാളുകള്‍ സിനിമയൊന്നും ചെയ്തിരുന്നില്ല. കഥയെഴുതാനോ സിനിമയെക്കുറിച്ച് ആലോചിക്കാനോ ഒന്നും മാനസികമായിട്ട് പറ്റിയിരുന്നില്ല. അതുവരെ ജീവിതത്തിലൊരിക്കലും ഒന്നിനേയും ഞാന്‍ ഭയപ്പെട്ടിരുന്നില്ല. പക്ഷേ, ഇതിനുമുന്നില്‍ മാനസികമായിട്ട് തകര്‍ന്നുപോയി. രാവിലെ പത്രത്തില്‍ പല വിവാഹമോചനങ്ങളുടേയും വാര്‍ത്തകള്‍ വായിക്കാറുണ്ട്. നമുക്കൊരു വാര്‍ത്ത മാത്രമാണത്. എനിക്കിത് സംഭവിച്ചപ്പോഴാണ് ജീവിതത്തില്‍ അതെത്രമാത്രം വേദനയുണ്ടാക്കുന്നുണ്ടെന്ന് മനസ്സിലായത്.

Top