വിവാഹത്തിന് തൊട്ടുമുമ്പ് വധുവിന്റെ കിടപ്പറ രംഗങ്ങള്‍ വരന്റെ വാട്‌സാപ്പില്‍; കാമുകന്‍ കാമുകിയെ സ്വന്തമാക്കിയത് ആരെയും ഞെട്ടിക്കുന്ന ഉപായത്തിലൂടെ

ബംഗളൂരു: പ്രണയ വിവാഹങ്ങള്‍ നടക്കാന്‍ കാമുകി കാമുകന്മാര്‍ പല അടവുകളും പുറത്തെടുക്കും. ഗര്‍ഭിണിയാണെന്ന് പറയുന്നതൊക്കെയായിരുന്നു പഴയ സ്ഥിരം അടവുകള്‍. എന്നാല്‍ ഇന്ന് കാലം മാറി അതിനനുസരിച്ച് ആരെയും ഞെട്ടിക്കുന്ന പുതിയ കുതന്ത്രങ്ങളും പയറ്റുകയാണ് കമിതാക്കള്‍.

ഹാസന്‍ ജില്ലയിലെ ശക്ലേഷ്പുര്‍ താലൂക്കിലെ കല്യാണ മണ്ഡപത്തില്‍ നടന്നത് ഇത്തരമൊരു പ്രണയകഥയുടെ ക്ലൈമാക്സായിരുന്നു. സിനിമയെ പോലും വെല്ലുന്ന തരത്തിലെ ക്ലൈമാക്സ്. വാട്സാപ്പ് സന്ദേശത്തിലൂടെ കല്യാണം മുടക്കാനാണ് കാമുകന്റെ ശ്രമമെന്നാണ് ഏവരും കരുതിയത്. എന്നാല്‍ എല്ലാം കാമുകനും കാമുകിയും ചേര്‍ന്ന് നടത്തിയ ജീവിത നാടകമായിരുന്നുവെന്ന് അവസാനമാണ് ഏവര്‍ക്കും മനസ്സിലായത്. ഇതോടെ പ്രണയിനികള്‍ ജീവിത സഖികളുമായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

താലികെട്ടുന്നതിന് മിനിറ്റുകള്‍മുമ്പ് വരന്റെ വാട്സാപ്പിലേക്ക് വന്നത് വധു മറ്റൊരാളോടോപ്പം സ്വകാര്യനിമിഷങ്ങള്‍ പങ്കിടുന്ന ചിത്രങ്ങളായിരുന്നു. ഇതോടെ കല്യാണം മുടങ്ങുമെന്ന അവസ്ഥ വന്നു. ബന്ധുക്കളുമായി ചര്‍ച്ച ചെയ്ത് വരന്‍ കല്യാണത്തില്‍നിന്ന് പിന്മാറി. വധുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും എന്തുചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലായി. ഇതോടെയാണ് കഥയ്ക്ക് ട്വിസ്റ്റ് വന്നത്.

വാട്സാപ്പ് ചിത്രത്തിലെ നായകന്‍ രംഗപ്രവേശം ചെയ്തു. താലിയുംകൊണ്ട് മണ്ഡപത്തിലെത്തിയ യുവാവ് ഏറെക്കാലമായി വധുവുമായി പ്രണയത്തിലാണെന്ന് മനസ്സുതുറക്കുകയും ചെയ്തു. ഇതോടെ ബന്ധുക്കള്‍ പ്രകോപിതരായെങ്കിലും തടയാനെത്തിയത് വധുതന്നെ. ഒടുവില്‍ വാട്സാപ്പ് നായകന്‍തന്നെ വധുവിന്റെ കഴുത്തില്‍ താലിചാര്‍ത്തി.

സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്യുന്ന യുവാവുമായി ശക്ലേഷ്പുര്‍ സ്വദേശിയായ യുവതിയുടെ വിവാഹം വീട്ടുകാര്‍ നിശ്ചയിക്കുകയായിരുന്നു. പ്രണയത്തെക്കുറിച്ച് യുവതി വീട്ടുകാരോട് പറഞ്ഞെങ്കിലും അത് വീട്ടുകാര്‍ അംഗീകരിച്ചില്ല. ഇക്കാര്യം വിവാഹം നിശ്ചയിച്ച യുവാവുമായി സംസാരിക്കാനും വീട്ടുകാര്‍ സമ്മതിച്ചില്ല. ഇതോടെയാണ് യുവതിയും കാമുകനും ചേര്‍ന്ന് തീരുമാനമെടുത്തത്.

യുവതിക്കും വീട്ടുകാര്‍ക്കുമെതിരേ പൊലീസില്‍ പരാതിനല്‍കാനാണ് വീട്ടുകാര്‍ നിശ്ചയിച്ച വരന്റെ തീരുമാനം. മാനനഷ്ടം വേണമെന്നും ആവശ്യപ്പെടും.

Top