മദ്രസ അദ്ധ്യാപകന്‍ കൊല്ലപ്പെട്ട സംഭവം കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്‌പി ശ്രീനിവാസന്‍ അന്വേഷിക്കും .കാസര്‍ഗോഡ് ഒരാഴ്ചത്തെ നിരോധനാജ്ഞ

കാസര്‍േഗാട്:മദ്രസ അധ്യാപകന്‍ കര്‍ണാടക സ്വദേശി മുഹമ്മദ് റിയാസിനെ (30) താമസ സ്ഥലത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഡിജിപി ലോക്നാഥ് ബെഹ്റയാണ് ഉത്തരവിട്ടത്.മാനന്തവാടി ജോയിന്റ് എസ്‌പി ജി. ജയ്‌ദേവ്, സിഐ പി.കെ. സുധാകരന്‍ എന്നിവരാണ് അന്വേഷണസംഘത്തിലെ മറ്റുള്ളവര്‍. കണ്ണൂര്‍ റേഞ്ച് ഐജി മഹിപാല്‍ യാദവ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. കൊലപാതകത്തിനു പിന്നാലെ കാസര്‍കോട് ജില്ലയില്‍ ഒരാഴ്ചത്തേക്ക് കളക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിപ്പിച്ചു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് മുസ്ലിംലീസ് കാസര്‍ഗോഡ് മണ്ഡലത്തില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിച്ചു.

മൂന്നു വര്‍ഷത്തോളമായി നിലനില്‍ക്കുന്ന സമാധാന അന്തരീക്ഷത്തിനു ഭംഗം വരുത്തുന്ന കൊലപാതകം ഇന്നലെ രാത്രി ഒന്നരയോടെയാണ് അരങ്ങേറിയത്. പഴയ ച്യൂരി മുഹിയുദ്ദീന്‍ ജമുഅത്ത് പള്ളിക്ക് കീഴിലെ മദ്രസ്സയില്‍ അദ്ധ്യാപകനായിരുന്ന കര്‍ണാടക കുടക് സ്വദേശി മുഹമ്മദ് റിയാസ്(30) കഴുത്തറുത്തു കൊല്ലപ്പെടുകയായിരുന്നു. എട്ടു വര്‍ഷമായി ഇദ്ദേഹം ഇവിടെ അദ്ധ്യാപകനായി ജോലി ചെയ്യുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പള്ളിയോടു ചേര്‍ന്നുള്ള മുറിയിലാണ് മുപ്പതുകാരനായ റിയാസ് ഉറങ്ങാറുള്ളത്. അടുത്ത മുറിയില്‍ പള്ളി ഖത്തീബ് അസ്സീസ് മുസലിയാരും താമസിക്കുന്നുണ്ട്. അര്‍ദ്ധരാത്രി റിയാസിന്റെ കരച്ചില്‍ കേട്ട് മുറി തുറന്നു നോക്കിയപ്പോള്‍ തുടരെ തുടരേ കല്ലേറുണ്ടായി. തുടര്‍ന്ന് മുറി അടച്ച് മൈക്കിലൂടെ റിയാസിന് അപകടം സംഭവിച്ചതായി അറിയിക്കുകയായിരുന്നു. സമീപവാസികള്‍ എത്തിയപ്പോള്‍ മുറിക്കകത്ത് കഴുത്തറുക്കപ്പെട്ട നിലയില്‍ റിയാസ് ചോരയില്‍ കുളിച്ചുകമിഴ്ന്ന് കിടക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാരും പൊലീസും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും റിയാസ് മരിച്ചു.

പ്രകോപനങ്ങളോ അസ്വാരസ്യങ്ങളോ ഇല്ലാതിരിക്കെ, മദ്രസാ അദ്ധ്യാപകനായ യുവാവിന്റെ കൊലയില്‍ ഞെട്ടിത്തരിച്ചിരിക്കയാണ് കാസര്‍ഗോഡ്. സൗമ്യനായി പെരുമാറുന്ന റിയാസിന് ശത്രുക്കളാരും ഇല്ലെന്നാണ് ലഭിക്കുന്ന സൂചന. മറ്റെന്തോ ലക്ഷ്യത്തിനു വേണ്ടിയുള്ള കൊലപാതകമാണിതെന്ന് സംശയമുയര്‍ന്നിട്ടുണ്ട്.അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനായി സ്ഥലത്തു വന്‍ പൊലീസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.

Top