ഉടമസ്ഥനില്ലാത്ത സമയത്ത് കാമുകന്മാരെ വില്ലയിലെത്തിച്ച യുവതി കുടുങ്ങി; ഇന്ത്യാക്കാരനായ ഡ്രൈവറുടേയും ഫിലിപ്പിനി യുവതിയുടെയും കേസ് കോടതിയില്‍

ജോലി ചെയ്യുന്ന വില്ലയില്‍ സ്‌പോണ്‍സര്‍ അറിയാതെ കാമുകനുമായി പ്രണയകേളിയില്‍ ഏര്‍പ്പെട്ട യുവതിയും കാമുകനും കുടുങ്ങി. ഫിലിപ്പിനി യുവതിയാണ് ഇന്ത്യാക്കാരനായ കാമുകനെ പട്ടാളക്കാരനായ സ്‌പോണ്‍സറുടെ വില്ലയില്‍ എത്തിച്ച് സംഗമിച്ചിരുന്നത്. ഇരുവര്‍ക്കുമെതിരായ കേസ് ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി ഇന്ന് പരിഗണിക്കും.

സ്പോണ്‍സറും കുടുംബവും ഇല്ലാതിരുന്ന സമയത്ത് ഇന്ത്യാക്കാരനായ ഡ്രൈവറെ വില്ലയില്‍ പ്രവേശിപ്പിക്കുകയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തെന്ന പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. 32 വയസ്സുള്ള ഫിലിപ്പിന്‍ യുവതിയും സ്പോണ്‍സറുടെ ഡ്രൈവറായ 30 വയസ്സുള്ള ഇന്ത്യക്കാരനുമാണ് പ്രതികള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ വര്‍ഷം ജൂണ്‍ 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാമുകനുമായി സ്പോണ്‍സറുടെ വില്ലയില്‍ നില്‍ക്കുന്ന ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് ഇരുവരും പൊലീസിന്റെ പിടിയിലായത്. 74 വയസ്സുള്ള മുന്‍സൈനിക ഉദ്യോഗസ്ഥന്റെ വീട്ടിലാണ് കഴിഞ്ഞ ആറു വര്‍ഷമായി ഫിലിപ്പിന്‍ യുവതി ജോലി ചെയ്തിരുന്നത്. ഇദ്ദേഹവും ഭാര്യയും പുറത്ത് പോയ സമയത്ത് ഇന്ത്യക്കാരനായ കാമുകനെ യുവവതി വീട്ടിനുള്ളിലേക്ക് ക്ഷണിക്കുക ആയിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ യുവതി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ഈ ചിത്രങ്ങള്‍ കണ്ട സ്പോണ്‍സറുടെ ബന്ധു ഇദ്ദേഹത്തെ വിവരം അറിയിക്കുകയും ആയിരുന്നു.

ഇതറഞ്ഞ വീട്ടുടമ യുവതിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ ഞെട്ടി. ഇന്ത്യക്കാരനായ ഡ്രൈവറെ കൂടാതെ അപരിചിതനായ വ്യക്തിയും യുവതിയും ചേര്‍ന്നുള്ള ചിത്രങ്ങളും തന്റെ വില്ലയുടെ ലിവിങ് റൂമിലും മെയിന്‍ ഹാളിലും നില്‍ക്കുന്ന ചിത്രങ്ങളും കണ്ടു. ഒരു ഫിലിപ്പിന്‍ യുവാവിനെയും ഇന്ത്യക്കാരനായ ഡ്രൈവറേയുമാണ് അകത്തേക്ക് വിളിച്ചു കയറ്റിയത്. റാസല്‍ഖൈമയാണ് സ്പോണ്‍സറുടെ സ്വദേശം. എല്ലാ വെള്ളിയാഴ്ചകളിലും കുടുംബത്തോടൊപ്പം ഇയാള്‍ അങ്ങോട്ടു പോവും. ഈ സമയം ഫിലിപ്പീന്‍ വീട്ടുജോലിക്കാരിയെ വിശ്വസിച്ച് വില്ല ഏല്‍പ്പിച്ചാണ് പോയിരുന്നത്. ഈ സമയത്താണ് യുവതി മറ്റുപുരുഷന്മാരെ വില്ലയിലേക്ക് ക്ഷണിച്ചിരുന്നതെന്ന് വ്യക്തമായി.

യുവതിയുടെ നീക്കങ്ങള്‍ മനസിലായപ്പോള്‍ വില്ലയുടെ ഹാളിലും അകത്തും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചാണ് ഇയാള്‍ യുവതിയേയും കാമുകന്മാരേയും കുടുക്കിയത്. ഇക്കാര്യങ്ങളെല്ലാം താന്‍വ്യക്തമായി പതിഞ്ഞിട്ടുണ്ടെന്നും സ്പോണ്‍സര്‍ വ്യക്തമാക്കി. മറ്റാരും ഇല്ലാത്ത ഒരു ദിവസം ഇന്ത്യക്കാരനായ ഡ്രൈവര്‍ വില്ലയിലേക്ക് വരികയും യുവതിയുമായി അടുത്തിടപഴകുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഡ്രൈവര്‍ക്ക് വില്ലയ്ക്ക് പുറത്തുള്ള സ്ഥലത്താണ് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. ഇയാള്‍ക്ക് വില്ലയ്ക്ക് അകത്ത് കയറേണ്ട ആവശ്യമില്ലെന്നും സ്പോണ്‍സര്‍ പറയുന്നു.

ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളെ കുറിച്ച് വീട്ടുജോലിക്കാരിയുമായി സംസാരിച്ചുവെന്ന് സ്പോണ്‍സര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. വില്ലയ്ക്കുള്ളില്‍ മറ്റു പുരുഷന്മാരെ കൊണ്ടുവന്നിരുന്നുവെന്നു തന്നോടും ഭാര്യയോടും ഫിലിപ്പിന്‍ യുവതി സമ്മതിച്ചുവെന്ന് സ്പോണ്‍സര്‍ പറഞ്ഞു. ഞങ്ങള്‍ ഇല്ലാത്ത സമയങ്ങളില്‍ വീട്ടുജോലി ചെയ്യുന്ന മറ്റൊരു സ്ത്രീയുടേയും രണ്ടു പുരുഷന്മാരുടെയും ഒപ്പം ദുബായിലെ മാളുകളിലും മറ്റും കറങ്ങാന്‍ പോയിരുന്നുവെന്നും യുവതി സമ്മതിച്ചു.

ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ കാണുന്ന മോതിരം താന്‍ മോഷ്ടിച്ചതാണെന്നും വീട്ടുജോലിക്കാരി സമ്മതിച്ചു. ഈ മോതിരം കാണാതെ പോയെന്നു കാണിച്ച് സ്പോണ്‍സര്‍ ജൂലൈ രണ്ടിന് അല്‍ ഖാസിസ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. കേസില്‍ ഉള്‍പ്പെട്ട ഫിലിപ്പിന്‍ യുവതിയും ഇന്ത്യക്കാരനായ ഡ്രൈവറും കുറ്റം സമ്മതിച്ചു. കേസ് വീണ്ടും സെപ്റ്റംബര്‍ 19ന് പരിഗണിക്കും.

Top