സി.പി.എമ്മിനെ ഭിന്നിപ്പിക്കാൻ പകയോടെ മംഗളം !സുനിത ദേവദാസിന് ക്വൊട്ടേഷൻ?ടാർജറ്റ് ചാനൽ മേധാവി ?

തിരുവനന്തപുരം :മംഗളം ചാനലിനെ നാശത്തിന്റെ പടുകുഴിയിലേക്ക് എത്തിച്ച സെക്സ് ട്രാപ്പിൽ ചസനാൽ മേധാവി അജിത് കുമാറിനെ അടക്കം ജയിലിൽ അടച്ചതിനു തിരിച്ചു എട്ടിന്റെ പണികൊടുക്കാൻ മംഗളത്തിന്റെ ഗൂഢ നീക്കം .ലക്‌ഷ്യം പിണറായി വിജയനും സി.പി.എം പ്രമുഖരുമാണ് .സി.പി.എമ്മിനെ ഭിന്നിപ്പിക്കാനുള്ള ആദ്യ നീക്കം പരാജയപ്പെട്ടു എന്നാണ് മനസിലാകുന്നത് .മാധ്യമ രംഗത്തെ അതികായകനായ മാധ്യമ സിംഹം എന്നറിയപ്പെടുന്ന അജിത് കുമാറിനെ പോലും യാതൊരു പരിഗണനയും കൊടുക്കാതെ നിഷ്കരുണം പിടിച്ച് ജയിലിൽ ഇട്ടതിന്റെ അണയാത്ത സി.പി.എം വിരുദ്ധ പകയുമായി ഇരിക്കുന്ന അജിത് കുമാർ തലപ്പത്തിരിക്കുന്ന മംഗളം ചാനലിൽ ‘തന്നെ ഏറ്റവും വ്യക്തിപരമായി വിമർശിച്ച സി.പി.എം സൈബർ പോരാളിയായ സുനിതയെ നിയമിച്ചതിൽ ഗൂഢമായ ലക്ഷ്യത്തോടെ ആണെന്ന് തെളിയിക്കുന്ന തെളിവുകളാണ് പുറത്ത് വന്നിരിക്കുന്നത് .ലക്‌ഷ്യം പിണറായി വിജയനും സി.പി.എമ്മും തന്നെ .പകയോടെ തന്നെയാണ് മംഗളം .

മംഗളം ചാനലിനെ’ വെറും മഞ്ഞയും സ്ത്രീ വിരുദ്ധ ചാനൽ എന്നും ഏറ്റവും കൂടുതൽ എഴുതിയത് ഇക്കിളി എഴുത്തിലൂടെ പേരെടുത്ത കുപ്രശദ്ധയായ സുനിത ദേവദാസ് ആയിരുന്നു .മന്ത്രിയെ ഫോൺ ട്രാപ്പിൽ,കുടുക്കി സി.പി.എമ്മിനെയും ഇടതുഭരണത്തെയും എന്തിനേറെ മുഖ്യമന്ത്രി പിണറായി വിജയനെയും കടുത്ത സമ്മർദ്ധത്തിൽ ആക്കിയ ‘മംഗളം ചാനലിൽ തന്നെ ഇടതു സഹചാരി എന്ന് വീമ്പിളക്കുന്ന സുനിത ദേവദാസ് കയറിയപ്പോൾ സി.പി.എം സൈബർ ടീമിനും മഞ്ഞ എഴുത്തുകാരിയെ പിന്തുണച്ചവരും ഞെട്ടി ..എല്ലാവർക്കും മുഖമടച്ച് കിട്ടിയ പ്രഹരം ആയിരുന്നു സുനിതയുടെ മംഗലത്തിലേക്കുള്ള കടന്നു കയറ്റം .അതും വെറും 25000 രൂപയിൽ താഴെ മാസ ശമ്പളത്തിൽ .എന്നാൽ മംഗളത്തിൽ സുനിത ദേവദാസിന്റെ ‘ കയറിക്കൂടൽ’ ഒരു വൻ ഗൂഡാലോചനയുടെ ഭാഗവും ഒരു മിഷൻ പൂർത്തിയാക്കാനുമാണെന്ന് തെളിയിക്കുന്ന ആരോപണം ശരി വെക്കുന്ന തെളിവ്    സുനിത ദേവദാസ് ‘ തന്നെ പുറത്തുവിട്ടിരിക്കയാണ്.   തന്റെ ‘ഇക്കിളി മുഖ പുസ്തകത്തിൽ തന്നെയാണ് ഇതും ഒട്ടിച്ചു വെച്ചിരിക്കുന്നത് . ..അത് വെറും സുനിത ദേവദാസിന്റെ വാക്കുകൾ മാത്രമല്ല ‘തിരുവന്തപൂരത്തെ വിവാദ മാധ്യമപ്രവർത്തകന്റെയും സി.പി.എമ്മിൽ വിഭാഗീയത വളർത്താൻ കോപ്പുകൂട്ടുന്ന ചിലരുടെയും ഗൂഢ നീക്കം ആണെന്നും സംശയിക്കപ്പെടുന്ന വിധത്തിലും .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൈരളിയിൽ പോയിരുന്നു ….ദേശാഭിമാനിയിൽ പോകാൻ മനോജേട്ടനെ വിളിച്ചപ്പോൾ ”അദ്ദേഹം ഒരു വിദേശ യാത്രയിൽ ആയിരുന്നു …” വന്നാൽ ഉടൻ പോയി കാണണം ”

SUNITHA AKG-KAIRALI

മംഗളവും കൈരളിയും ബദ്ധ ശത്രുതയിൽ നിൽക്കുമ്പോൾ മംഗളത്തിലെ ചീഫ് ആയ അജിത് കുമാറിന്റെ പ്രത്യേക താല്പര്യത്താൽ മംഗളം ചാനലിൽ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി ‘ചുമതലയേറ്റ സുനിതാ ദേവദാസ് മംഗളത്തിന്റെ ഔദ്യോഗിക വാഹനത്തിൽ കൈരളിയുടെ ഓഫീസിൽ എന്തിനു പോയി ?അജിത് കുമാർ അറിയാതെ ആണോ പോയത് ? അജിത് കുമാർ അറിയാതെ പോകാനാകുമോ ? ഇല്ല …പോകാനാവില്ല .അപ്പോൾ അജിത് കുമാർ സുനിതയെ ഏല്പിച്ചിരിക്കുന്ന ‘മിഷൻ എന്താണ് ? തന്നെ പിടിച്ച് അകത്തിട്ട സി.പി.എം ഭരണത്തെ തകർക്കാനുള്ള ഗൂഢ നീക്കത്തിന് ‘ഒരു ഉപകരണം ആണോ പുതിയ നിയമനം ?സി.പി.എം ഭരണത്തിന്റെ ചങ്കായ പിണറായി വിജയനെ ലക്‌ഷ്യം വെച്ചുള്ള നീക്കം മംഗളത്തിന് മുൻപേ ഉണ്ട് .ആ ഭരണത്തെയും സി.പി.എമ്മിനെയും കുരുക്കിൽ വീഴിക്കാൻ ആരെ ട്രാപ്പിലാക്കാനാണ് കൈരളിയിൽ സുനിത പോയത് ?
ആടിയ ആട്ടവും നാടകവും വിജയത്തിൽ എത്തിക്കാനും മറ്റൊരു കലാപത്തിന് മരുന്നിടാനും ഒരു ചെറിയ പടക്കം സുനിത തന്നെ തന്റെ മുഖ പുസ്തകത്തിൽ ഇട്ടുകൊടുത്തു .അന്ന് തന്നെ …സി.പി.എം ഉന്നതാധികാര സമതി -അല്ലെങ്കിൽ സെക്രട്ടറിയേറ്റിനുമാത്രം അറിവുള്ള ദേശാഭിമാനിയിലെ ഉന്നതനായ ചീഫിന്റെ വിദേശ യാത്ര എങ്ങനെ സുനിത ദേവദാസ് അറിഞ്ഞു ? കൈരളിയിൽ മേധാവി ചോർത്തിക്കൊടുത്തതോ ?ചികിത്സക്ക് യാത്ര ചെയ്ത വിവരം പുറത്തറിയിച്ച് ചർച്ചയാക്കി വിഭാഗീയതക്ക് വഴിമരുന്നിടുക എന്ന തന്ത്രം മാത്രമായിരുന്നു ആ ഫെയിസ് ബുക്ക് പോസ്റ്റിലൂടെ നടന്നത് .അതും മനോജിനോട് കലിപ്പുള്ളവരുടെ ഉപദേശത്താലും .സി.പി.എമ്മിനെ പിടിച്ചുലക്കാനുള്ള ഗൂഢ നീക്കത്തിന് കൈരളി ചാനലിന്റെ തലവനെ വീഴിക്കുക എന്ന തന്ത്രം മെനഞ്ഞിട്ടുണ്ടോ ? അതിനായി അവരുമായി അടുത്ത ബന്ധം പുലർത്തുന്നവരെ ഉപയോഗിക്കാനുള്ള ഗൂഢനീക്കമാണോ മംഗളം നടത്തുന്നത് ?AJITH KOTTESHAN

കഴിഞ്ഞ വർഷം പ്രഭാവര്‍മ്മയെ മുഖ്യമന്ത്രിയുടെ സ്‌പെഷ്യല്‍ സെക്രട്ടറിയായി ഉയര്‍ത്തിയതില്‍ വിവാദം ഉണ്ടാക്കാൻ ബ്ളാക്മെയിൽ ജേർണലിസത്തിൽ പേരുകേട്ട വിവാദ മാധ്യമകാരനും അദ്ദേഹത്തിന്റെ അടുത്ത ആളായ ചാനൽ മേധാവിയും ശ്രമിച്ചതായി വാർത്ത ഉണ്ടായിരുന്നു .പ്രഭാവർമ യുടെ നിയമനം മുഖ്യമന്ത്രി പിണറായിയുടെ സ്വജനപക്ഷപാതമാണ് എന്ന് കുറ്റപെടുത്തിക്കൊണ്ട് സത്യത്തില്‍ യാഥാര്‍ത്ഥ്യം ഒളിച്ചു വയ്ക്കുകയും മുഖ്യമന്ത്രിയെ അനാവശ്യ വിവാദത്തിലേക്ക് വലിച്ചിഴക്കുകയും ചെയ്തു .അതിനു പിന്നിൽ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ആണോ എന്നും സംശയം ഉയർന്നിരുന്നു.

മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറിയും സ്‌പെഷ്യല്‍ സെക്രട്ടറിയുമായ പ്രഭാവര്‍മ്മക്കെതിരെ ഓണ്‍ലൈന്‍ മാധ്യമത്തെ ദുരുപയോഗപ്പെടുത്തി മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് വാർത്തയാക്കി എന്നും ആരോപണം ഉണ്ടായിരുന്നു .ബ്രിട്ടാസുമായുള്ള പ്രഭാവര്‍മ്മയുടെ ഈഗോ ക്ലാഷില്‍ ഖജനാവിന് പ്രതിമാസം 30,000 രൂപ നഷ്ടപ്പെടുന്നതായാണ് ബ്രിട്ടാസുമായി അടുപ്പമുള്ള ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന വാര്‍ത്ത. 20 വര്‍ഷം മുന്‍പ് പ്രഭാവര്‍മ്മ ജോലി ചെയ്ത അതേ തസ്തികയില്‍ തന്നെ പിണറായി മുഖ്യമന്ത്രിയായപ്പോള്‍ നിയനമം നല്‍കി ഉത്തരവിറക്കിയത് ഉത്തരവ് തയ്യാറാക്കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥന് പറ്റിയ പിഴവായിരുന്നു.ഈ പിഴവ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രി മുന്‍കൈ എടുത്ത് കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ സ്‌പെഷ്യല്‍ സെക്രട്ടറിയായി വര്‍മ്മക്ക് ഉദ്യോഗ കയറ്റം നല്‍കുകയായിരുന്നു. ഇതോടെ പ്രതിഫലം പറ്റാതെ മാധ്യമ ഉപദേഷ്ടാവായി ജോലി ചെയ്യുന്ന വ്യക്തിക്ക് ‘കുരു’പൊട്ടുകയായിരുന്നു.മന്ത്രിസഭ പ്രഭാവര്‍മ്മയെ സ്‌പെഷ്യല്‍ സെക്രട്ടറിയായി ഉയര്‍ത്തി ശബളം വര്‍ദ്ധിപ്പിച്ചതിന് മുഖ്യമന്ത്രിയേയും വാര്‍ത്തയില്‍ കുറ്റപ്പെടുത്തുന്നുണ്ട്.SARITHA SUNITHA -mangalam

ഈ വിവാദങ്ങൾ ഉയർത്തിവിടുന്ന അച്ചുതണ്ടിനെ ഉപയോഗിച്ച് സി.പി.എമ്മിൽ വിഭാഗീയത സൃഷ്ടിക്കാൻ പുതിയ അവതാരം ഉദയം ചെയ്തോ ?സി.പി.എമ്മിലെ ഉന്നതരെ കുടിക്കിലാക്കി പകവീട്ടാൻ മംഗളം ശ്രമിക്കുമോ ?പിന്നിൽ അജിത് കുമാറും സുനിതയും മാത്രമോ അതോ സി.പി.എമ്മിലെ ചിലരും ഉണ്ടോ ?ഡെസ്സേഅഭിമാനിയിൽ ഉന്നം വെച്ചെറിഞ്ഞ കല്ല് ലക്ഷ്യത്തിൽ എത്തിക്കുമോ ? കേദാർ പാർട്ടിയായ സി.പി.എമ്മിലെ രഹസ്യം എങ്ങനെ മംഗളത്തിലെ ഇന്നലെ വന്ന സ്റ്റാഫ് അറിഞ്ഞു …ആരാണ് ഇത് പുറത്തിട്ട് വിവാദമാക്കാൻ ശ്രമിക്കുന്നത് ?അതുപോലെ തന്നെ ദേശാഭിമാനിയിലെ ചീഫിനെതിരെ നിരന്തരം വാർത്ത വരുന്നതും ഇതേ വിവാദ മാധ്യമത്തിൽ തന്നെയാണ് .ഈ വിവാദ മാധ്യമപ്രവർത്തകനും ചാനൽ മേധാവിയുമായും അടുത്ത ബന്ധം പുലർത്തുന്ന ആളാണ് ‘മംഗളത്തെയും അജിത് കുമാറിനെയും കടിച്ചുകീറാൻ ശ്രമിച്ചിരുന്ന ഇപ്പോഴത്തെ മംഗളത്തിലെ സി.ഓ ഓ.

ഒരു കാലത്ത് മാധ്യമം പത്രത്തിൽ ജേണാലിസം ട്രയിനിയുടെ പരിശീലനം പോലും പൂർത്തിയാക്കാതെ പടിയിയിറങ്ങിയ സുനിതാ ദേവദാസ് മംഗളം ചാനലിൽ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസറായി വന്നപ്പോൾ ആരുടെ ചട്ടുകമായി? വന്നു കയറിയതും മംഗളം പത്രത്തിന്റെ ജീവ ഞരമ്പ് അറത്ത് മുറിച്ചു. രാജ്യം കണ്ട ഏറ്റവും വലിയ കുറ്റാന്വേഷണ ജേണലിസിറ്റായ ആർ. ജയചന്ദ്രനെ ആർക്കും ആ പേരിൽ അറിയില്ല. എസ് നാരായണൻ എന്ന പേരു വയ്ച്ചാണ്‌ അദ്ദേഹം എഴുതുന്നത്. തിരുവനന്തപുരം മംഗളം ചീഫ്, ചാനൽ ഡയറക്ടർ, ചാനൽ ചീഫ് എഡിറ്റർ..എന്നീ പദവിയിലുള്ള അർ ജയ ചന്ദ്രനേ വന്ന അന്നു തന്നെ സുനിതാ ദേവദാസ് സ്വന്തം നിലയിൽ പുറത്താക്കുകയും ആ വിവരം തന്റെ സ്വകാര്യ ഫേസ്ബുക്ക് വാളിൽ പോസ്റ്റ് ചെയ്യുകയുമായിരുന്നു.കൈരളിയിൽ സുനിത പോയി നീണ്ട മണിക്കൂറുകൾ ചർച്ച നടത്തിയത് അജിത് കുമാർ അറിഞ്ഞിരിക്കുന്നു .ഇനിയും പോകും എന്നും വെല്ലുവിളിച്ച് പോസ്റ്റിട്ടിരുന്നു .അപ്പോൾ പിന്നിൽ ആർ ? അജിത് കുമാർ തന്നെയോ വില്ലൻ എന്നും ചോദ്യം ചോദിക്കുന്നവരുടെ നാവ് അടക്കാൻ മംഗളത്തിനാകുമോ ? ഫോൺ ട്രാപ്പിൽ രക്ഷപെട്ട ചാനൽ മുതലാളി സാജൻ വർഗീസിനെയും കേസിൽ പ്രതിപട്ടികയിലേക്ക് എത്തിക്കാനുള്ള ഗൂഢ നീക്കം നടക്കുന്നുണ്ടോ ? മംഗളത്തിലെ പ്രമുഖരെ വധിക്കാനുള്ള നീക്കഗൂഡാലോചന മറനീക്കി പുറത്ത് വരുമോ ?മംഗളത്തെ ബദ്ധശത്രുവായി നയം വ്യക്തമാക്കി പ്രഖ്യാപിച്ച അതെ സ്ഥാപനത്തിൽ വെറും ഇരുപതിനായിരം രൂപ ശമ്പളത്തിൽ കാനഡയിൽ നിന്നും സുനിത ദേവദാസ് എത്തിയത് എന്ത് മിഷൻ പൂർത്തിയാക്കാൻ ?തുടക്കം മുതൽ ദുരൂഹതയുടെ നീങ്ങുന്ന ഇവരുടെ പിന്നിൽ വാൻ ശക്തികളോ ?കാത്തിരിക്കേണം ഇനിയും …

Top