മഞ്ഞ ഈ മാധ്യമ പ്രവര്‍ത്തനം ; വനിതാ മാധ്യമ പ്രവര്‍ത്തക മംഗളം ചാനല്‍ വിട്ടു

കോട്ടയം :എ.കെ.ശശീന്ദ്രനെ കെണിയില്‍ പെടുത്തിയ മംഗളം ചാനല്‍ വിമര്‍ശനത്തിന്റെ മുള്‍മുനയില്‍ നില്‍ക്കെ, ചാനലിന് കനത്ത പ്രഹരമേല്‍പ്പിച്ചു കൊണ്ട് ഒരു വനിതാ മാധ്യമ പ്രവര്‍ത്തക ചാനലില്‍ നിന്ന് രാജിവെച്ചു. രാജി തീരുമാനം അല്‍നീമ അഷറഫ് എന്ന മാധ്യമ പ്രവര്‍ത്തക ഫെയ്‌സ് ബുക്കിലൂടെയാണ് പുറം ലോകത്തെ അറിയിച്ചത്.

കഴിഞ്ഞ വര്‍ഷം മേയ് മാസത്തിലാണ് താന്‍ മംഗളം ചാനലില്‍ ചേര്‍ന്നതെന്നും ചാനലിലെ അന്തരീക്ഷം മാധ്യമ പ്രവര്‍ത്തക എന്ന നിലയില്‍ മാത്രമല്ല, സ്ത്രീയെന്ന നിലയിലും അസഹ്യമാണെന്നും അല്‍നീമ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 5 പേരെ ഉള്‍പ്പെടുത്തി ഒരു ഇന്‍വെസ്റ്റിഗേഷന്‍ ടീം ചാനല്‍ രൂപീകരിച്ചിരുന്നെന്നും തന്റെ പേര് അതിലേക്ക് നിര്‍ദ്ദേശിക്കപ്പെട്ടെങ്കിലും താന്‍ തയ്യാറായില്ലെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിലുണ്ട്. ചാനലിലെ റിപ്പോര്‍ട്ടറെ ഉപയോഗിച്ച് ഹണിട്രാപ് ഒരുക്കിയാണ് മംഗളം ശശീന്ദ്രനെ കുടുക്കിയതെന്ന ആരോപണം ശക്തമായപ്പോഴാണ്, അതു ശരിവെയ്ക്കുന്ന തരത്തില്‍ സ്ഥാപനത്തില്‍ നിന്ന് ഒരു മാധ്യമ പ്രവര്‍ത്തക രാജിവെച്ചത് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനിടെ മുന്‍ ഗതാഗത മന്ത്രി എകെ ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച ഫോണ്‍സംഭാഷണത്തെക്കുറിച്ച് അന്വേഷിക്കാനുള്ള ജുഡീഷ്യല്‍ കമ്മീഷനെ സര്‍ക്കാര്‍ തീരുമാനിച്ചു. ജസ്റ്റിസ് പിഎസ് ആന്റണി അധ്യക്ഷനായ ജുഡീഷ്യല്‍ കമ്മീഷനാണ് വിവാദ സംഭവം അന്വേഷിക്കുക. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ജുഡീഷ്യല്‍ കമ്മീഷനെ തീരുമാനിച്ചത്.

അതേസമയം മന്ത്രിയെ ട്രാപ്പിലാക്കിയ “സുന്ദരിക്കുട്ടിയെ” തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്; യുവതി കേരളത്തിന്‌ പുറത്തേക്ക് കടന്നതായി സൂചന പുറത്തു വന്നിരുന്നു. സംഭവത്തിനു പിന്നില്‍ മാസങ്ങള്‍ നീണ്ട ഗൂണ്ടാലോചനയുണ്ടെന്നതിന്റെ തെളിവുകള്‍ രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചു കഴിഞ്ഞതായി കേരളകൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ലൈംഗിക ചുവയോടെ ഫോണില്‍ സംസാരിച്ച്‌ ശശീന്ദ്രനെ കുടുക്കാന്‍ മാസങ്ങളായി യുവതിയെ ചാനല്‍ നിയോഗിച്ചിരിക്കുകയായിരുന്നു. ഈ യുവതി നിരന്തരം മന്ത്രിയുടെ ഓഫീസില്‍ എത്തിയിരുന്നു. മന്ത്രിയുടെ ഫോണിലേക്ക് നിരന്തരം വിളിച്ചിരുന്നതായും രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. യുവതിയുടെ പൂര്‍ണവിവരങ്ങളും ചിത്രങ്ങളും ആഭ്യന്തരവകുപ്പിന്റെ കൈവശമുണ്ട്. വിവാദമായതോടെ യുവതിയെ കേരളത്തിന് പുറത്തേക്ക് കടത്തിയതായും ആഭ്യന്തരവകുപ്പ് സ്ഥിരീകരിച്ചു. മന്ത്രിയുടെ ഫോണിലേക്ക് വിളി വന്ന നമ്ബര്‍ പിടിച്ചെടുത്ത് ഇന്റലിജന്‍സാണ് വിളിച്ചയാളെ കണ്ടെത്തിയത്. കൂടുതല്‍ തവണയും മന്ത്രിയുടെ ഫോണിലേക്ക് അങ്ങോട്ടുള്ള വിളികളായിരുന്നു.
കെ.എസ്.ആര്‍.ടി.സി പ്രതിസന്ധിയെക്കുറിച്ച്‌ ഗതാഗതമന്ത്രിയുടെ പ്രതികരണം തേടിയെത്തിയ വാര്‍ത്താസംഘത്തില്‍ യുവതിയെ ഉള്‍പ്പെടുത്തുകയും അതുവഴി മന്ത്രിയുമായി അടുപ്പമുണ്ടാക്കുകയുമായിരുന്നു. സംഭാഷണം തുടര്‍ച്ചയായി റെക്കാഡ് ചെയ്തു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഗോവയിലെത്തിയപ്പോഴത്തെ സംഭാഷണമാണ് എഡിറ്റ് ചെയ്ത് പുറത്തുവിട്ടത്. പരാതി നല്‍കാനെത്തിയപ്പോള്‍ ഫോണ്‍നമ്ബര്‍ കൈക്കലാക്കി ലൈംഗിക ചുവയോടെ വിളിക്കുകയായിരുന്നുവെന്ന വാദം ഇന്റലിജന്‍സ് തള്ളിക്കളയുന്നു. മറ്റൊരു ചാനലില്‍ അപ്രധാന ചുമതലയിലുണ്ടായിരുന്ന യുവതിയെ ഈ ദൗത്യം മുന്നില്‍കണ്ട് ചാനല്‍ റിക്രൂട്ട് ചെയ്യുകയായിരുന്നു. ശശീന്ദ്രന്‍ ഉപയോഗിച്ചിരുന്ന ഔദ്യോഗിക നമ്ബര്‍ സര്‍ക്കാരിന്റെ പേരിലുള്ള ബി.എസ്.എന്‍.എല്‍ കണക്ഷനാണ്. ഇതിലേക്കുള്ള വിളികളുടെ പൂര്‍ണവിവരങ്ങള്‍ ഇന്റലിജന്‍സ് ശേഖരിച്ചിട്ടുണ്ട്. മറ്റ് രണ്ട് മന്ത്രിമാരും ഒരു സി.പി.എം എം.എല്‍.എയും ഫോണ്‍ കെണിയില്‍ കുടുങ്ങിയതായും കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു.

Top