വഴിവിട്ട ജീവിതം പുറത്തറിയാതിരിക്കാന്‍ ക്രൂരത..പ്രസവിച്ചയുടന്‍ കുഞ്ഞിന്റെ വായിൽ തുണി തിരുകി, ദേഹത്ത് ഭാരമുള്ള കല്ല് കെട്ടി പാറമടയിലെറിഞ്ഞു കൊന്നു.

കൊച്ചി: ഭർത്താവുമായി അകന്നു കഴിയുന്ന യുവതി പ്രസവിച്ചു .നാണക്കേട് ഭയന്ന് പ്രസവിച്ച ഉടനെ കുഞ്ഞിനെ പാറമടയിലെറിഞ്ഞ് കൊന്നു വലിച്ചെറിഞ്ഞതും പ്രസവിച്ച മാതാവ് .കൊടും ക്രൂരത നടത്തിയിട്ടും യാതൊരു കൂസലുമില്ലാതെ യുവതി .പ്രസവിച്ച ഉടൻ ഷർട്ടിൽ പൊതിഞ്ഞ് കല്ലു കെട്ടി പാറമടയിലേക്കെറിഞ്ഞെന്നാണ് ഇവര്‍ അവസാനമായി നല്‍കിയിരിക്കുന്ന മൊഴി. ഗർഭിണി ആയതിലെ നാണക്കേട് ഓർത്താണ് ക്രൂരകൃത്യം നടത്തിയത് ശാലിനി പൊലീസിൽ മൊഴിനൽകി.

കൂലിപ്പണിക്കാരിയായ ശാലിനി വർഷങ്ങളായി ഭർത്താവുമായി പിണങ്ങിക്കഴിയുകയാണെങ്കിലും മക്കള്‍ക്കൊപ്പം ഭർത്താവിന്റെ വീട്ടിലാണ് താമസം. ഭര്‍ത്താവുമായി നിരന്തരം കലഹത്തിലായിരുന്ന ഇവര്‍ ഭര്‍ത്താവിനെ വീട്ടില്‍ കയറ്റാറുമില്ലായിരുന്നു. ഇതിനിടയില്‍ ഗര്‍ഭിണിയായത് നാണക്കേടാകുമെന്ന് കരുതിയായിരുന്നു കൃത്യം നടത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രസവശേഷം രക്‌തസ്രാവം നിലയ്‌ക്കാത്തതിനെത്തുടര്‍ന്ന്‌ ആരോഗ്യപ്രവര്‍ത്തകരെത്തി ഇവരെ ബുധനാഴ്‌ച തൃപ്പൂണിത്തുറ താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ ആ​ശുപത്രിയില്‍ കൊണ്ടുപോകാന്‍ ഭര്‍ത്താവും ആരോഗ്യപ്രവര്‍ത്തകരും എത്തിയപ്പോഴും ഇവര്‍ ആരും വീട്ടില്‍ കയറാന്‍ അനുവദിച്ചില്ല. വീട്ടിനുള്ളില്‍ കയറിയാല്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. എന്നാല്‍ ഇത് അവഗണിച്ച് പുത്തൻകുരിശ് പൊലീസും ആരോഗ്യ പ്രവർത്തകരും ചേർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാ​റ്റി.

ബുധനാഴ്ച വൈകിട്ട് ഡോക്ടർ നടത്തിയ പരിശോധനയിലാണ് പ്രസവിച്ച കാര്യം അറിയുന്നത്. ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ ഇളയ മകനോട് വയറുവേദനയെന്നു പറഞ്ഞ് പുറത്തിറങ്ങിയ ശാലിനി വീടിനടുത്തുള്ള റബർ തോട്ടത്തിലെ പാറക്കല്ലിന് മുകളിലെത്തി പ്രസവിച്ചു. തുടര്‍ന്ന് പൊക്കിൾ ക്കൊടി മുറിച്ച് മാ​റ്റി കുഞ്ഞിന്റെ വായിൽ തുണി തിരുകി രണ്ടു ഷർട്ടുകളിൽ പൊതിഞ്ഞ് 500 മീ​റ്റർ അകലെയുള്ള പാറമടയിലെത്തി. അതിന് ശേഷം കുഞ്ഞിന്റെ ദേഹത്ത് ഭാരമുള്ള കല്ല് വരിഞ്ഞു കെട്ടി മടയിലേക്ക് വലിച്ചെറിയുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ബുധനാഴ്ച രാവിലെ ശാലിനി വീട്ടിൽ രക്തത്തിൽ കുളിച്ചുകിടക്കുന്നത് കണ്ട് മൂത്ത മകൻ പിതാവിനെ വിവരം അറിയിക്കുകയായിരുന്നു.

തിരുവാണിയൂരില്‍ നവജാത ശിശു മുങ്ങിമരിച്ചതാണെന്നു പോസ്‌റ്റ്‌മോര്‍ട്ടത്തില്‍ വ്യക്‌തമായി. ഇന്നലെ കളമശേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്‌റ്റ്‌മോര്‍ട്ടത്തിലാണ്‌ വെള്ളം ഉള്ളില്‍ ചെന്നാണ്‌ മരണമെന്നു തെളിഞ്ഞത്‌. ശ്വാസകോശത്തിൽ വെള്ളവും ചെളിയും കയറിയിട്ടുണ്ട്. മരിച്ച കുട്ടിയെ പാറമടയില്‍ കെട്ടിത്താഴ്‌ത്തി എന്നായിരുന്നു അമ്മ പോലീസിനോടു പറഞ്ഞിരുന്നത്‌. എന്നാല്‍ പ്രസവിച്ച്‌ ആറു മണിക്കൂറിനു ശേഷമാണ്‌ മരണം സംഭവിച്ചത് എന്ന് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞു. നേരത്തേ, അസ്വാഭാവിക മരണത്തിനായിരുന്നു കേസെടുത്തിരുന്നത്‌. കൊലപാതകം തെളിഞ്ഞതോടെ കൊലക്കുറ്റത്തിനു കേസെടുക്കും. ചാപിള്ളയായതിനിലാണ് പാറമടയിലെറിഞ്ഞതെന്ന് ആദ്യം മൊഴി നൽകിയത്.

ഡോക്ടറിൽ നിന്ന് വിവരമറിഞ്ഞ പൊലീസ് ഇന്നലെ രാവിലെ ശാലിനിയെ ആശുപത്രിയിൽ നിന്നെത്തിച്ച് കുഞ്ഞിനെ എറിഞ്ഞ സ്ഥലം കണ്ടെത്തി. ഫയർഫോഴ്‌സിന്റെ സ്‌കൂബാ സംഘമാണ് മൃതദേഹം കണ്ടെടുത്തത്. ചോരക്കുഞ്ഞിനെ പാറമടയിലെറിഞ്ഞ് കൊന്നിട്ടും കൂസലുമില്ലാതെയാണ് പൊലീസിനോട് ശാലിനി കാര്യങ്ങൾ വിശദീകരിച്ചത്. പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷം ഇന്നലെ തിരുവാണിയൂര്‍ പൊതുശ്‌മശാനത്തില്‍ ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു. മരണപ്പെട്ട പിഞ്ചു കുഞ്ഞിനെ കൂടാതെ നാലു​മക്കള്‍ വേറെയുമുണ്ട്. ഒരു മകള്‍ വിവാഹിതയുമാണ്. നവജാതശിശുവിനെ കൊന്നത് വഴിവിട്ട ജീവിതം പുറത്തറിയാതിരിക്കാനെന്ന് കൊലപാതകിയായ മാതാവ്. കോലഞ്ചേരിയില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവത്തില്‍ തിരുവാണിയൂർ പഴുക്കാമ​റ്റം ആ​റ്റിനീക്കര സ്‌കൂളിന് സമീപം താമസിക്കുന്ന പഴുക്കാമ​റ്റത്ത് വീട്ടിൽ ശാലിനിയ്ക്കെതിരേ കൊലപാതകക്കുറ്റം ചുമത്തി.

നേരത്തേ അസ്വാഭാവിക മരണത്തിനായിരുന്നു കേസെടുത്തിരുന്നത്. എന്നാല്‍ കൊലപാതകമാണെന്ന് തെളിഞ്ഞതോടെ പോലീസ് 36 കാരിക്കെതിരേ കൊലപാതകച്ചുറ്റം ചുമത്തി. പുത്തൻകുരിശ് പൊലീസ് മജിസ്‌ട്രേട്ടിനു മുന്നിൽ ഹാജരാക്കിയ ശേഷം ആശുപത്രിയിൽ റിമാൻഡ് ചെയ്യുകയായിരുന്നു. യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം കസ്​റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.

Top