മുസ്ലി പവര്‍ എക്‌സ്ട്ര പരസ്യത്തിനെന്തുപറ്റി? ലൈംഗികശേഷി വര്‍ദ്ധിപ്പിക്കുമെന്ന് പറഞ്ഞ് പരസ്യം നല്‍കിയ കമ്പനിയുടമ എബ്രഹാമിന് മൂന്ന് മാസം തടവും പിഴയും

51296_1470724123

കൊച്ചി: പരസ്യത്തിലൂടെ ആളുകളെ പറ്റിക്കുന്ന പരിപാടി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഈസ്‌റ്റേണ്‍ പാക്കറ്റുകള്‍, സോപ്പുകള്‍, മാഗി തുടങ്ങി പല പരസ്യങ്ങളും വിവാദങ്ങളില്‍പ്പെട്ട് നിരോധിച്ചിരുന്നു. എന്നാല്‍, പല ഉല്‍പ്പന്നങ്ങളും തട്ടിപ്പാണെന്ന് അറിഞ്ഞിട്ടും പുറം ലോകം അറിയാതെ പോയിട്ടുണ്ട്. ഒരുകാലത്ത് മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന പരസ്യങ്ങള്‍ അപ്രത്യക്ഷമായപ്പോള്‍ പോലും എന്തുപറ്റിയെന്ന ആരും തിരക്കിയില്ല.

മുസ്ലി പവര്‍ എക്‌സ്ട്രയ്ക്കും സംഭവിച്ചത് ഇതുതന്നെ. ഒരു കാലത്ത് കെ സി എബ്രഹാം എന്ന മുസ്ലി പവര്‍ എക്സ്ട്രായുടെ മുതലാളിയായിരുന്നു അക്കാലത്തെ പരസ്യ ദൈവം. ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കാമെന്ന് പറഞ്ഞ് മുസ്ലി പവര്‍ എക്സ്ട്രയുടെ പരസ്യം ചാനലുകളിലും പത്രങ്ങളും കുത്തൊഴുക്കായി എത്തി. കമ്പനിയുടെ വിറ്റുവരന് തന്നെ കോടികള്‍ കുമിഞ്ഞു കൂടി. ആയുര്‍വേദ ഉല്‍പ്പന്നമെന്ന വിധത്തില്‍ ചൂടപ്പം പോലെ വിറ്റുപോയ മുസ്ലീ പവര്‍ എക്സ്ട്രയ്ക്ക് പിന്നീടെന്തു പറ്റി?

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

original

ഒരു സുപ്രഭാതത്തില്‍ വന്നകേട്ടത് ഈ ഉല്‍പ്പന്നം ഒരു തട്ടിപ്പായിരുന്നു എന്നായിരുന്നു. വ്യാജ പരസ്യം നല്‍കിയെന്ന കുറ്റത്തിന് മുസ്ലി പവര്‍ എക്സ്ട്ര കമ്പനിയുടെ ഉടമയെ തടവിനും പിഴയ്ക്കും ശിക്ഷിച്ചു. എന്നാല്‍ ഇതേക്കുറിച്ച് വാര്‍ത്ത നല്‍കാതെ മുന്‍കാല പരസ്യദാതാവിനെ തൃപ്തിപ്പെടുത്തുകയാണ് മാദ്ധ്യമം ഒഴികെയുള്ള മാദ്ധ്യമങ്ങള്‍ ചെയ്തത്.

2007 ഫെബ്രുവരി 13ന് ഡ്രഗ് ഇന്‍സ്പെക്ടര്‍(ആയുര്‍വേദം)കുന്നത്ത് ഫാര്‍മ്മസ്യൂട്ടിക്കല്‍സിന്റെ എറണാകുളം മറൈന്‍ ഡ്രൈവ് ജിസിഡിഎ കോംപ്ലക്സില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തില്‍ നടത്ിയ റെയ്ഡിനെ തുടര്‍ന്ന രജിസ്ട്രര്‍ ചെയ്ത കേസിലാണ് ശിക്ഷ വിധിച്ചത്. ഇവിടെ നിന്ന് പിടിച്ചെടുത്ത മുസ്ലി പവര്‍ എക്സ്ട്രാ പാക്കറ്റുകളിലും ബ്രോഷറിലും ലൈംഗിക ക്ഷമത വര്‍ദ്ധിപ്പിക്കുമെന്ന രീതിയില്‍ പരാമര്‍ശമുണ്ടാിയുന്നു. 1954ല്െ ഡ്രഗ് ആന്‍ഡ് മാജിക്കല്‍ ആക്ടിലെ മൂന്ന്, ഏഴ്(എ) വകുപ്പുകള്‍ പ്രകാരം ലൈംഗിക സുഖത്തിന് വേണ്ടി ശാരീരിക ക്ഷമത വര്‍ദ്ധിപ്പിക്കല്‍, ഇതിന് സഹായകമാകുമെന്ന രീതിയില്‍ പരസ്യം ചെയ്യല്‍ എന്നിവ കുറ്റകരമാണ്. ഈ സാഹചര്യത്തിലാണ് ഇത്തരത്തിലെ പരസ്യം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് മാജിക്കല്‍ റെമഡീസ് ആക്ടഡ് പ്രകാരം ഡ്രഗ് ഇന്‍സ്പെഷ്‌കടര്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.

പരസ്യം അച്ചടിച്ചത് കടയുടമയാണെന്നും താനല്ലെന്നും കെ സി എബ്രഹാം വാദിച്ചെങ്കിലും ഇത് തെളിയിക്കാന്‍ തക്ക രേഖകള്‍ ഹാജരാക്കിയില്ല. ഇതോ തുടര്‍ന്ന് കോടതി വിചാരണ പൂര്‍ത്തിയാക്കി ശിക്ഷവിധിക്കുകയായിരുന്നു. അടുത്തമാസം ഒമ്പതിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചാണ്് വാറന്റ് പുറപ്പെടുവിച്ചത്. നേരാത്ത എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയും സമാനമായ മറ്റൊരു കേസില്‍ എബ്രഹാമിനെ ശിക്ഷിച്ചിരുന്നു. സമാനമായ രീതിയില്‍ തന്നെ ലൈംഗികക്ഷമത വര്‍ദ്ധിപ്പിക്കുമെന്ന് പരസ്യം നല്‍കി വാജിതൈലം അടക്കമുള്ള ഉല്‍പ്പന്നങ്ങളും പരസ്യം നല്‍കിയിരുന്നു.

ആയുര്‍വേദ ഉല്‍പ്പന്നമെന്ന നിലയില്‍ പരസ്യം നല്‍കിയ മുസ്ലീ പവറില്‍ ഉപയോഗിച്ചിരുന്നത് തഡാലഫിന്‍ എന്ന ഉല്‍പ്പന്നമായിരുന്നു. ആരോഗ്യമുള്ള പുരുഷന്‍പോലും ഇരുപത് ഗ്രാമിന്റെ ഒരു തഡാലഫില്‍ ഗുളിക മാത്രമേ കഴിക്കാവൂ എന്നിരിക്കെ മുപ്പത്തിരണ്ട് മില്ലിഗ്രാം തഡാലഫിലാണ് മുസ്ലി പവറില്‍ നിന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉല്‍പ്പന്നം നിരോധിച്ചത്. കമ്പനിയുടെ ഉടമ കെ സി എബ്രഹാമിന്റേത് വ്യാജ ഡോക്ടറേറ്റ് ആണെന്ന തെളിവ് സഹിതമുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഒരു കാലത്ത് പത്രങ്ങളുടെ മുന്‍പേജ് പരസ്യങ്ങളില്‍ പ്രധാനമായിരുന്നത് മുസ്ലി പവര്‍ എക്സ്ട്രയായിരുന്നു.

ലൈംഗികശക്തി വര്‍ദ്ധിപ്പിക്കും എന്ന് അവകാശപ്പെട്ട് മുസ്ലി പവര്‍ എക്സ്ട്രയുടെ പരസ്യത്തില്‍ തന്റെ ചിത്രം ഉള്‍പ്പെടുത്തിയതിന് നടി ശ്വേതാ മേനോന്‍ പൊലീസില്‍ പരാതി നല്‍കിയ സംഭവവും ഉണ്ടായിരുന്നു. എച്ച്ഐവി വാഹകര്‍ക്കും നല്ലതാണെന്ന വിധത്തില്‍ പരസ്യം ചെയ്ത് തട്ടിപ്പിന് ശ്രമിച്ചതോടെയാണ് മുസ്ലീ പവറിനും കുന്നത്ത് എബ്രഹാമിനും മേല്‍ പിടിവീണത്. മുംബൈ കേന്ദ്രമായ തൈറോകെയര്‍ ടെക്നോളജിക്കല്‍സിനുവേണ്ടികുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ സഹകരണത്തോടെ നടത്തിയ പഠന റിപ്പോര്‍ട്ടില്‍ ഇല്ലാത്ത അവകാശവാദങ്ങളായിരുന്നു നടന്നത്.

മുസ്ലി പവര്‍ ഊര്‍ജദായകമാണെന്നും വളരെ നല്ലതാണെന്നും സാക്ഷ്യപ്പെടുത്തുന്ന എച്ച്.ഐ.വി ബാധിതരുടെ ദൃശ്യചിത്രങ്ങളും ഇവിടെയുണ്ട്. ദേശാഭിമാനി പത്രത്തിലെ മുന്‍ ബിസിനസ് കറസ്പോണ്ടന്റ്, കേരള കൗമുദിയുടെ മുന്‍ റീജനല്‍ മാനേജര്‍ എന്നിങ്ങനെ അവകാശപ്പെട്ട സി.വി. വിനായകനാണ് റിപ്പോര്‍ട്ട് തയാറാക്കിയിരുന്നത്. 2010 ഡിസംബര്‍ ഒന്നിനാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഫാ. തോമസ് വിളിച്ചുചേര്‍ച്ച വാര്‍ത്താസമ്മേളനം, എച്ച്.ഐ.വി ബാധിതരുടെ സാക്ഷ്യപ്പെടുത്തല്‍ എന്നിവ മരുന്നിന് അനുകൂലമായി ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുന്നതിന് ശ്രമം നടന്നു. സംഭവം വിവാദമായതോടെ മുസ്ലി പവറിന് മേല്‍ പിടി വീണു.

എന്നാല്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ നിരോധനത്തില്‍ ഇളവ് വന്നതോടെ മുസ്ലി പവര്‍ എക്സ്ട്ര വീണ്ടും വിപണിയില്‍ എത്തിയിരുന്നു. എന്നാല്‍, പിന്നീട് ഉല്‍പ്പന്നം പഴയതു പോലെ വില്‍പ്പന തുടരാന്‍ സാധിച്ചില്ല. അമേരിക്കയിലെ റോക്ക വില്‍ കേന്ദ്രമായ യൂനിവേഴ്സിറ്റി ഓഫ് മേരിലാന്‍ഡ് യൂനിവേഴ്സിറ്റി കോളജില്‍ നിന്നും ഡോക്ടറേറ്റ് നേടിയെന്നാണ് എബ്രഹാം അവകാശപ്പെട്ടിരുന്നത്. എന്നാല്‍, ഇത് വ്യാജമാണെന്ന് വ്യക്തമായിരുന്നു. എന്നാല്‍, ഇത്തരം ആരോപണങ്ങളെയെല്ലാം പത്രപരസ്യങ്ങളിലൂടെ മറികടക്കാനാണ് കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സ് ശ്രമിച്ചത്. തട്ടിപ്പുകാരനാണെന്ന് ബോധ്യമായിട്ടും മാദ്ധ്യമങ്ങള്‍ മുസ്ലീ പവര്‍ എക്സ്ട്രയ്ക്ക് വേണ്ടി നിലകൊള്ളുകയായിരുന്നു.

Top