മുത്തൂറ്റ് ചെയർമാൻ എം ജി ജോർജ് മരിച്ചത് വീടിന്റെ നാലാം നിലയിൽ നിന്ന് വീണ്.മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി; വെളിപ്പെടുത്തലുമായി ദല്‍ഹി പോലീസ്.ഇളയ മകൻ പോൾ എം ജോർജ് ഒരു റോഡപകടത്തിലാണ് കൊല്ലപ്പെട്ടത്

ന്യൂദല്‍ഹി: മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എം.ജി. ജോര്‍ജ് മുത്തൂറ്റ് (71) മരിച്ചത് കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് വീണെന്ന് ദലഹി പോലീസ്. രാജ്യതലസ്ഥാനത്തുള്ള വീടിന്റെ നാലാം നിലയില്‍ നിന്നുവീണാണ് ജോര്‍ജ് മരിച്ചതെന്ന് ദല്‍ഹി പോലീസ് വ്യക്തമാക്കിയെന്ന് ന്യൂസ് ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ ജോർജ്ജ് മുത്തൂറ്റ് ഡൽഹിലെ ഈസ്റ്റ് കൈലാസിലെ വീടിന്റെ നാലാം നിലയിൽ നിന്ന് വീണാണ് മരിച്ചതെന്ന് ഡൽഹി പൊലീസിന്റെ സ്ഥിരീകരണം.വെള്ളിയാഴ്ച രാത്രി 9.21 ന് അമർ കോളനി പോലീസ് സ്റ്റേഷനിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ച വിവര പ്രകാരം, ജോർജ്ജ് (72), വീടിന്റെ നാലാം നിലയിൽ നിന്ന് വീഴുകയായിരുന്നു,” ഡിസിപി ആർ പി മീന പറഞ്ഞു.പൊലീസ് മെഡിക്കൽ-ലീഗൽ റിപ്പോർട്ട് ശേഖരിക്കുകയും സംഭവ സ്ഥലത്ത് പരിശോധന നടത്തുകയും ചെയ്തു. ഇക്കാര്യത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും മരിച്ചയാളിന്റെ കുടുംബത്തിന്റെയും സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. വീടിനടുത്തുള്ള സിസിടിവികളും പരിശോധിക്കുന്നുണ്ട്.

വീണു പരുക്കേറ്റ ഇദേഹത്തെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയെന്നും പോലീസ് വ്യക്തമാക്കുന്നു. അപകട സ്ഥലത്ത് എത്തിയ ദല്‍ഹി പോലീസ് സ്ഥലത്ത് പരിശോധന നടത്തി. വസതിയുടെ സമീപത്തെ എല്ലാ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇന്നലെയാണ് ജോര്‍ജ് മുത്തൂറ്റ് മരിച്ചത്. എന്നാല്‍, ഇത് സാധാരണ മരണമായാണ് കേരളത്തിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതാണ് ഇപ്പോള്‍ ദല്‍ഹി പോലീസ് തിരുത്തിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


അപകടം സംഭവിച്ച ഉടനെ ജോർജിനെ ഫോർട്ടിസ് എസ്‌കോർട്ട്സ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശനിയാഴ്ച രാവിലെ എയിംസിൽ പോസ്റ്റ്‌മോർട്ടം പരിശോധന നടത്തി.ഇതുവരെ മരണത്തിൽ ദുരൂഹതകൾ ഇല്ലെന്നും അന്വേഷണ നടപടികൾ ആരംഭിച്ചെന്നും പൊലീസ് പറഞ്ഞു. സംഭവം നടന്നപ്പോൾ ജോർജ് തനിച്ചായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് നാലാം നിലയിൽ അദ്ദേഹം നിൽക്കുന്നതായി കണ്ടെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

എം ജി ജോർജിന്റെ നേതൃത്വത്തിലാണ് മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് ഇന്ത്യയിലെ ഏറ്റവും വലിയ ഗോൾഡ് ഫിനാൻസ് കമ്പനിയായി മാറിയത്. ഇന്ന് ലോകമെമ്പാടും 5,500 ഓളം ബ്രാഞ്ചുകൾ മുത്തൂറ്റിനുണ്ട്. ഇരുപതിലേറെ വ്യത്യസ്ത ബിസിനസുകളും മുത്തൂറ്റ് കമ്പനിയുടെ കീഴിലുണ്ട്. 2020 ൽ ജോർജ്ജ് മുത്തൂറ്റിനെ ഫോബ്‌സ് ഏഷ്യ മാഗസിൻ ഇന്ത്യയിലെ 26-ാമത്തെ സമ്പന്ന ഇന്ത്യക്കാരനും ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ മലയാളിയുമായി ജോർജ് മുത്തൂറ്റിനെ തിരഞ്ഞെടുത്തിരുന്നു. ജോർജ്ജിന്റെ ഇളയ മകൻ പോൾ എം ജോർജ് 2009 ൽ ഒരു റോഡപകടത്തിലാണ് കൊല്ലപ്പെട്ടത്. 32 വയസായിരുന്നു മരിക്കുമ്പോൾ. എൻ‌ബി‌എഫ്‌സിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു. ഓഗസ്റ്റ് 22 രാത്രി ആലപ്പുഴ-ചങ്ങനാശേരി റോഡിൽ മറ്റ് രണ്ടുപേർക്കൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം.

അദേഹം ഓര്‍ത്തോഡോക്‌സ് സഭാ മുന്‍ ട്രസ്റ്റിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1945 നവംബര്‍ രണ്ടിന് കോഴഞ്ചേരിയിലാണ് ജനിച്ചത്. മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് എഞ്ചിനീയറിങ് ബിരുദം നേടിയ എം.ജി. ജോര്‍ജ്, ഹാര്‍വാഡ് ബിസിനസ് സ്‌കൂളില്‍ ഉപരിപഠനം നടത്തി. 1979ല്‍ മുത്തൂറ്റ് ഗ്രൂപ്പിന്റെ എംഡിയായ ജോര്‍ജ്, 1993ലാണ് ചെയര്‍മാനായത്. ഫിക്കിയുടെ ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്. ഇന്ത്യന്‍ ധനികരുടെ 2020ലെ ഫോബ്‌സ് പട്ടികയില്‍ മലയാളികളില്‍ ഒന്നാം സ്ഥാനത്ത് എം.ജി. ജോര്‍ജ് മുത്തൂറ്റും സഹോദരന്മാരും എത്തിയിരുന്നു. എന്‍ആര്‍ഐ ഭാരത് സമ്മാന്‍ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

Top