നീനു രണ്ട് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു .. നേരിടേണ്ടിവന്നത് ക്രൂര പീഡനങ്ങൾ

കൊച്ചി: കെവിനെ പ്രണയിച്ച് വിവാഹം കഴിച്ച നീനു രണ്ട് തവണ അഥതയ്ക്ക് ശ്രമിച്ചു .അച്ഛനെയും അമ്മയെയും വേദനിപ്പിച്ച്‌ മറ്റൊരാളുടെ കൂടെപ്പോയ പെണ്‍കുട്ടി എന്നു പറഞ്ഞ് എന്നെ കുറ്റപ്പെടുത്തുന്നവരുണ്ടാകാം. എന്നാല്‍ കെവിനൊപ്പം ഇറങ്ങിത്തിരിക്കാന്‍ എന്നെ പ്രേരിപ്പിച്ചത് വീട്ടിലെ സാഹചര്യമാണെന്ന് കുറ്റപ്പെടുത്തുന്നവര്‍ ആരും അറിയുന്നില്ല. ഓരോരുത്തരും വളര്‍ന്ന സാഹചര്യമാണ് അവരെ ജീവിതത്തില്‍ മുന്നോട്ട് നയിക്കുന്നത്. ആ വീട്ടില്‍ ഞാന്‍ അനുഭവിച്ചത് എനിക്ക് മാത്രമേ അറിയാവൂ. പറയാന്‍ പാടില്ല. എങ്കിലും പറയാതെ വയ്യ. സ്‌നേഹം തന്നില്ലെങ്കിലും സമാധാനം മാത്രമേ വീട്ടില്‍ നിന്ന് ആഗ്രഹിച്ചിട്ടുള്ളൂ. പക്ഷെ ഒരിക്കല്‍ പോലും അത് കിട്ടിയിട്ടില്ല. അവര്‍ എന്നെ തതരുമ്പെങ്കിലും സ്‌നേഹിച്ചിരുന്നെങ്കില്‍, എന്റെ നന്മ ആഗ്രഹിച്ചിരുന്നെങ്കില്‍ കെവിന്‍ ചേട്ടനോട് ഈ ക്രൂരത കാണിക്കില്ലായിരുന്നു. ഞാന്‍ ഇന്നും ആ വീട്ടില്‍ കാണുമായിരുന്നു…

ഓർമ്മവച്ച നാൾ മുതൽ മാതാപിതാക്കൾ വിദേശത്തായതിനാൽ കൊല്ലത്തെ ബന്ധുവീടുകളിലും ഹോസ്റ്റലുകളിലും മാറി മാറി നിന്നാണ് നീനു വളർന്നത്. ഏതാനും വർഷങ്ങൾക്ക് മുമ്പ് അവർ നാട്ടിലെത്തിയെങ്കിലും മാതാപിതാക്കളുമായി ഒരിക്കലും യോജിച്ചു പോകാനായിരുന്നില്ല. എപ്പോഴും ശകാരവും ഉപദ്രവവുമായിരുന്നു. വഴക്ക് രൂക്ഷമായപ്പോഴാണ് പഠിക്കാനെന്ന പേരിൽ കോട്ടയത്തേക്ക് മാറുന്നതും വീണ്ടും ഹോസ്റ്റൽ ജീവിതം തുടങ്ങുന്നതും. ശിഥിലമായി പോയ കുടുംബ ബന്ധങ്ങളിലെ വിള്ളലുകളും അവ ഏൽപ്പിച്ച ആഘാതങ്ങളും തുറന്ന് പറഞ്ഞ് നീനു…neenu-kevin (1)

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തൊട്ടതിനും പിടിച്ചതിനുമെല്ലാം വീട്ടുകാര്‍ക്ക് എന്നോട് ദേഷ്യമായിരുന്നു. ഒന്ന് പൊട്ടിക്കരഞ്ഞാല്‍ എന്തിനാണ് കരഞ്ഞതെന്ന് ചോദിച്ചായിരിക്കും ദേഹോപദ്രവം. കരഞ്ഞില്ലേല്‍ എന്താടി നീ കരയാത്തത് എന്ന് ചോദിച്ചായിരിക്കും ശകാരം. സഹിക്കെട്ട് രണ്ട് തവണ ഞാന്‍ ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷെ പരാജയപ്പെട്ടു. കോട്ടയത്തേക്ക് വരുന്നതിനും കെവിനെ പരിചയപ്പെടുന്നതിനും വളരെ മുമ്ബാണ് ശകാരവും ദേഹോപദ്രവും. സഹിക്കാതായപ്പോള്‍ വീട്ടില്‍ വച്ചു നീനു കൈ ഞരമ്ബ് മുറിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചത്. എന്നാല്‍ ബോധമറ്റ് കിടന്നതല്ലാതെ ആപത്തൊന്നും സംഭവിച്ചില്ല.കൈയിലെ മുറിവ് കണ്ട് നാട്ടുകാരും കൂട്ടുകാരും കാര്യം തിരക്കിയെങ്കിലും വീട്ടിലെ ആടിന് പുല്ല് ചെത്തുന്നതിനിടയില്‍ മുറിഞ്ഞതാണെന്ന് എല്ലാവരോടും പറഞ്ഞു. രണ്ടാമത്തെ ആത്മഹത്യാശ്രമവും കൈ മുറിച്ചായിരുന്നു. പക്ഷെ അതും പരാജയപ്പെട്ടു. അച്ഛന്റെ വീട്ടുകാരുമായി അടുക്കാന്‍ അമ്മ രഹ്ന ഒരിക്കലും അനുവദിച്ചിരുന്നില്ല. ഫോണില്‍ സംസാരിച്ചാല്‍ പോലും ശകാരം ഉറപ്പായിരുന്നു.

ആറ് വര്‍ഷത്തോളം വിദേശത്തായിരുന്ന സഹോദരന്‍ ഷാനുവുമായും മാനസികമായി നീനുവിന് യാതൊരു അടുപ്പവും ഉണ്ടായിരുന്നില്ല. വല്ലപ്പോഴും നാട്ടില്‍ വരുമ്ബോള്‍ മാത്രം സംസാരിക്കുമെന്നല്ലാതെ ഫോണ്‍ വിളിച്ച്‌ പോലും നീനുവിന്റെ കാര്യങ്ങള്‍ തിരക്കിയിരുന്നില്ല. കൊല്ലത്തെ നീനുവിന്റെ വീട്ടിലാകട്ടെ സദാസമയവും ഒന്നും രണ്ടും പറഞ്ഞ് ബഹളമായിരുന്നു. വീട്ടിലെ വഴക്ക് കേട്ട് അയല്‍പക്കത്തെ വീടുകളില്‍ നിന്ന് ആളുകള്‍ വന്ന് നോക്കാറുണ്ടെന്നും, നാണക്കേട് കാരണം വീടിന്റെ പുറത്തിറങ്ങാന്‍ പോലും മടിയായിരുന്നുവെന്നും നീനു പറയുന്നു. വീട്ടില്‍ സമാധാനം തരുന്നില്ലെന്നും മാനസികമായി പീഡിപ്പിക്കുകയാണെന്നും പറഞ്ഞ് ഭര്‍ത്താവ് ചാക്കോയ്ക്കും, മക്കള്‍ക്കും എതിരെ രഹ്ന പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഒടുവില്‍ ഭര്‍ത്താവുമായി ഒത്തുതീര്‍പ്പായതോടെ പിന്നീട് കേസ് പിന്‍വലിക്കുകയായിരുന്നു.

വീട്ടിലെ സാഹചര്യം വഷളായതോടെയാണ് ജിയോളജി പഠിക്കാന്‍ നീനു കോട്ടയത്തെത്തിയത്. അല്ലാതെ ജിയോളജി ഇഷ്ടമായിട്ടല്ലായിരുന്നു. ഹോസ്റ്റലിലേക്ക് മാറിയതോടെ പുതിയൊരു ലോകമായി. വല്ലപ്പോഴും ഫോണ്‍ വിളിച്ചാല്‍ പോലും അമ്മ ദേഷ്യപ്പെട്ടേ സംസാരിക്കു. അച്ഛന്‍ ചാക്കോ പേരിന് പോലും വിളിക്കാറില്ലായിരുന്നു. വല്ലപ്പോഴും ക്ലാസില്ലാത്ത ദിവസങ്ങളില്‍ വീട്ടിലെത്തിയാല്‍ അന്നും സമാധാനം തരില്ലായിരുന്നു. എന്നാല്‍ സഹോദരന്‍ ഷാനുവുമായി അച്ഛന്‍ നല്ല അടുപ്പത്തിലായിരുന്നു.പരസ്പരം എല്ലാ കാര്യങ്ങളും പങ്ക് വയ്ക്കുമായിരുന്നു. അതിന്റെ നൂറിലൊരംശം സ്‌നേഹം എന്നോട് കാണിച്ചിരുന്നുങ്കില്‍ എന്ന് ഞാന്‍ ആശിച്ചിട്ടുണ്ട്. ഞാന്‍ ജീവിക്കാന്‍ തുടങ്ങിയത് കെവിനെ കണ്ടുമുട്ടിയതോടെയാണ്. വീട്ടില്‍ എന്തൊക്കെ പ്രശ്നമുണ്ടായാലും ഇനി ആത്മഹത്യക്ക് ശ്രമിക്കില്ലെന്ന് ഞാന്‍ കെവിന് വാക്ക് കൊടുത്തിരുന്നു. വീട്ടില്‍ എന്ത് പ്രശ്നമുണ്ടായാലും അത് തന്നോട് തീര്‍ത്തോളൂ എന്നായിരുന്നു കെവിന്‍ പറഞ്ഞിരുന്നത്. അങ്ങനെ കെവിനുമായി ഞാന്‍ ജീവിതത്തിലേക്ക് മടങ്ങിവരുമ്ബോഴായിരുന്നു അത് സംഭവിച്ചത്.

Top