സ്വച്ഛ് ഭാരതിനെതിരെ പ്രജ്ഞാ സിങ് താക്കൂര്‍..!! കക്കൂസുകള്‍ വൃത്തിയാക്കുന്നതിനല്ല തന്നെ തെരഞ്ഞെടുത്തതെന്ന് എംപി

ഭോപാല്‍: ബിജെപി നടപ്പിലാക്കിയ വമ്പന്‍ പദ്ധതിയാണ് സ്വച്ഛ് ഭാരത്. പലപ്പോഴായി ബിജെപി എംപിമാരും മറ്റുനേതാക്കന്മാരും സ്വച്ഛ് ഭാരതിന്റെ പ്രചാരണത്തിനായി പൊതു സ്ഥലങ്ങള്‍ വൃത്തിയാക്കാറുണ്ട്. എന്നാല്‍ സ്വച്ഛ് ഭാരതിന്റെ തത്വത്തിനെതിരായി സംസാരിച്ചിരിക്കുകയാണ് കുപ്രസിദ്ധ ബിജെപി എംപി പ്രജ്ഞാസിങ് താക്കൂര്‍. തന്നെ ജനങ്ങള്‍ എം.പിയായി തിരഞ്ഞെടുത്തത് അഴുക്കുചാലുകളും കക്കൂസുകളും ശുചീകരിക്കാനല്ലെന്നാണ് പ്രജ്ഞ പറഞ്ഞത്.

മധ്യപ്രദേശിലെ സെഹോര്‍ ജില്ലയില്‍ ബിജെപി പ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിക്കവെയാണ് എംപിയുടെ പ്രസ്താവന. വാര്‍ത്താ ഏജന്‍സി എ.എന്‍.ഐ ആണ് ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ‘അഴുക്കുചാലുകള്‍ വൃത്തിയാക്കുന്നതിനല്ല ഞാന്‍ എംപിയായത്. നിങ്ങളുടെ കക്കൂസുകള്‍ വൃത്തിയാക്കുന്നതിനുമല്ല ജനങ്ങള്‍ എന്നെ തിരഞ്ഞെടുത്തിരിക്കുന്നത്. ഞാന്‍ എന്തിനാണോ നിയോഗിക്കപ്പെട്ടിരിക്കുന്നത് ആ ജോലി ഞാന്‍ സത്യസന്ധമായി ചെയ്യും’- പ്രജ്ഞാ സിങ് പറഞ്ഞു. എംപിയുടെ പ്രസ്താവനയെ പ്രവര്‍ത്തകര്‍ കൈയ്യടികളോടെ സ്വീകരിക്കുന്നതും വീഡിയോയിലുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശുചീകരണ പദ്ധതിയായ ‘സ്വച്ഛ് ഭാരതി’ന് കേന്ദ്രസര്‍ക്കാര്‍ വലിയ പ്രോത്സാഹനം നല്‍കിവരുന്നതിനിടയിലാണ് ബിജെപി എംപിയുടെ പ്രസ്താവന. കഴിഞ്ഞ ദിവസം ബിജെപി എംപിയും നടിയുമായ ഹേമമാലിനി പാര്‍ലമെന്റ് പരിസരത്ത് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന്റെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

Top