കോൺഗ്രസിന്റെ ശവമടക്കിനായി ഉമ്മൻ ചാണ്ടിയുടെ ഗ്രുപ്പയോഗം.തോറ്റതിന്റെ ഉത്തരവാദിത്തം മുല്ലപ്പള്ളിക്കും ചെന്നിത്തലക്കും മാത്രമെന്ന് എ ഗ്രൂപ്പ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ദയനീയമായി തോറ്റ കോണ്‍ഗ്രസില്‍ നേതൃമാറ്റ മുറവിളി ശക്തമായിരിക്കെ, എ ഗ്രൂപ്പ് രഹസ്യ യോഗം ചേര്‍ന്നു. പ്രതിപക്ഷ നേതൃസ്ഥാനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നല്‍കണമെന്നാണ് എ വിഭാഗത്തിന്റെ പ്രധാന ആവശ്യം. ഇന്ന് ചേര്‍ന്ന എ ഗ്രൂപ്പ് രഹസ്യയോഗത്തിലാണ് തിരുവഞ്ചൂരിനായുള്ള ആവശ്യം ശക്തമായത്. ആഭ്യന്തരം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ കൈകാര്യം ചെയ്ത നേതാവാണ് തിരുവഞ്ചൂര്‍. സംസ്ഥാനത്തെ ഇടത് തരംഗത്തിലും മികച്ച ഭൂരിപക്ഷത്തോടെയാണ് തിരുവഞ്ചൂരിന്റെ വിജയം.

കെപിസിസി അധ്യക്ഷന്‍, പ്രതിപക്ഷ നേതാവ് എന്നീ പദവികളില്‍ മാറ്റം വേണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ഉയരുന്നുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ മാറ്റാതെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ മാത്രം മാറ്റുന്നതില്‍ അര്‍ഥമില്ലെന്നും അഭിപ്രായം ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ രണ്ടുപേരെയും മാറ്റാനാണ് സാധ്യത. എന്നാല്‍ തിടുക്കത്തിലുണ്ടാകില്ല. അതേസമയം, നേതാക്കളെ മാറ്റുന്നതില്‍ അര്‍ഥമില്ല എന്ന നിലപാടുള്ളവരുമുണ്ട്. അതിനിടെയാണ് രഹസ്യയോഗം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യോഗത്തില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരേയും കെപിസിസി അധ്യക്ഷനെതിരേയും വിമര്‍ശനം ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയ്ക്കും മാത്രമാണെന്ന് യോഗം വിലയിരുത്തിയതായാണ് സൂചന. ഈ സാഹചര്യത്തില്‍ നേതൃമാറ്റം വേണമെന്ന ആവശ്യം ശക്തമാക്കാനാണ് എ വിഭാഗത്തിന്റെ തീരുമാനം.

ഇന്ന് രാവിലെ ആര്യാടന്‍ മുഹമ്മദിന്റെ തിരുവനന്തപുരത്തെ ഫഌറ്റിലായിരുന്നു എ വിഭാഗം നേതാക്കള്‍ എത്തിയത്. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ സി ജോസഫ്, പി ടി തോമസ്, കെ ബാബു, ബെന്നി ബഹനാന്‍, എം എം ഹസ്സന്‍ എന്നിവരാണ് എത്തിയത്. എന്നാല്‍ ഇത്തരത്തില്‍ ഒരു യോഗം ചേര്‍ന്നിട്ടില്ലെന്നും ആര്യാടന്‍ മുഹമ്മദിന് ശാരീരിക അസ്വസ്ഥതകള്‍ നേരിട്ടതിനാല്‍ അദ്ദേഹത്തെ കാണാനെത്തിയതാമെന്നുമായിരുന്നു യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്റെ പ്രതികരണം.

അതേസമയം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരനേയും പ്രതിപക്ഷ നേതാവായി വിഡി സതീശനേയും ചുമതലപ്പെടുത്തണമെന്നാണ് ഉയരുന്ന പ്രധാന ആവശ്യം. പ്രതിപക്ഷ സ്ഥാനത്തേക്ക് ആര് എത്തുമെന്ന ചര്‍ച്ചയില്‍ എംപി സ്ഥാനം രാജിവെച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെത്തിയ പികെ കുഞ്ഞാലിക്കുട്ടിയുള്‍പ്പെടെയുള്ള ലീഗ് നേതാക്കളുടെ അഭിപ്രായം ഈ ഘട്ടത്തില്‍ നിര്‍ണായകമാണ്. 15 സീറ്റുകളില്‍ വിജയിച്ച ലീഗിന്റെ അഭിപ്രായം മാനിക്കാതെ കോണ്‍ഗ്രസിന് തീരുമാനമെടുക്കാനാവില്ല. ലീഗിനും തെരഞ്ഞെടുപ്പില്‍ ക്ഷീണം സംഭവിച്ചു കഴിഞ്ഞ സ്ഥിതിക്ക് പ്രതിപക്ഷ നേതാവിന്റെ റോള്‍ പ്രധാനപ്പെട്ടതാണ്. കെ. സുധാകരന്‍ നേതൃത്വത്തിലേക്ക് വന്നാല്‍ അദ്ദേഹത്തിന്റെ കൂടെ നില്‍ക്കുന്നവരെ പരിഗണിക്കേണ്ടിവരും.

യുവനേതാക്കളായ വിടി ബല്‍റാം ശബരീനാഥ് തുടങ്ങിയവര്‍ പാര്‍ട്ടിയുടെ മുന്നോട്ടുപോക്കില്‍ നിര്‍ണായക സാന്നിദ്ധ്യമാവും. മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താന്‍ തോറ്റ നേതാക്കളെ ചുമലതപ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്. മുല്ലപ്പള്ളി തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മാറിനിന്നാല്‍ അതും മറ്റൊരു തരത്തില്‍ വിനയാകും.

തദ്ദേശ തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിട്ട പാര്‍ട്ടിക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ യാതൊരു മുന്നേറ്റമുണ്ടാക്കാനും കോണ്‍ഗ്രസിന് സാധിച്ചില്ല. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് നേതാക്കള്‍ രാജിവെക്കണമെന്നാണ് ഉയരുന്ന ആവശ്യം. എന്നാല്‍ ഏതെങ്കിലും ഒരു നേതാവിനെ മാത്രം മാറ്റുന്നത് ശരിയല്ലെന്നും പ്രധാന പദവിയിലുള്ളവരെ മാറ്റുകയാണ് വേണ്ടതെന്നും അഭിപ്രായമുണ്ട്.
തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കില്ല എന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്്. അത് പ്രതിസന്ധി ഘട്ടത്തില്‍ ഇട്ടേച്ചുപോകുന്നതിന് തുല്യമാണ് എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അതേസമയം, പാര്‍ട്ടിക്ക് കരുത്ത് നല്‍കാന്‍ സാധിക്കാത്ത നേതാക്കളെ മാറ്റണമെന്ന ആവശ്യവും ശക്തമാണ്.

ധര്‍മടത്തെ യുഡിഎഫ് സ്ഥാനാര്‍ഥി, ഹൈബി ഈഡന്‍ എംപി എന്നിവരെല്ലാം പരസ്യമായി മുല്ലപ്പള്ളിക്കെതിരെ രംഗത്തുവന്നു കഴിഞ്ഞു. രണ്ടു പേരുകളാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഉയരുന്നത്. രണ്ടു പേരുകള്‍ പ്രതിപക്ഷ നേതാവ് പദവിയിലേക്കും ഉയരുന്നു. ഇതില്‍ ആരെയാണ് പിന്തുണയ്‌ക്കേണ്ടത് എന്ന കാര്യം കവടിയാറിലെ ഫ്‌ളാറ്റില്‍ ചേര്‍ന്ന എ ഗ്രൂപ്പ് യോഗത്തില്‍ ചര്‍ച്ചയായി എന്നാണ് വിവരം.

ഉമ്മന്‍ ചാണ്ടി, കെ ബാബു, ബെന്നി ബെഹന്നാന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എംഎം ഹസന്‍, കെസി ജോസഫ് എന്നിവരെല്ലാം ഇന്ന് നടന്ന യോഗത്തില്‍ പങ്കെടുത്തു. ആര്യാടന്‍ മുഹമ്മദിന്റെ ബന്ധുവിന്റെ കവടിയാറിലെ ഫ്‌ളാറ്റിലായിരുന്നു യോഗം. എന്നാല്‍ ആര്യാടന്‍ മുഹമ്മദ് തിരുവനന്തപുരത്തെത്തിയപ്പോള്‍ ആരോഗ്യ വിവരങ്ങള്‍ അന്വേഷിക്കാന്‍ എത്തിയതാണ് എന്നാണ് ഹസനും ബാബുവും പറഞ്ഞത്.

തിരക്കിട്ട് നേതൃ മാറ്റം വേണ്ട എന്നാണ് കെ സുധാകരന്‍ എംപിയുടെ നിലപാട്. ആലോചിച്ച് തീരുമാനമെടുക്കാമെന്നും അദ്ദേഹം പറയുന്നു. ഹൈക്കമാന്റ് തീരുമാനിക്കട്ടെ എന്ന സൂചനയും അദ്ദേഹം നല്‍കി. കെ സുധാകരന്‍ കെപിസിസി അധ്യക്ഷനായാല്‍ കോണ്‍ഗ്രസ് ശക്തിപ്പെടുമെന്നും സുധാകരന്റെ ശൈലി ശരയല്ല എന്നുമുള്ള രണ്ട് അഭിപ്രായക്കാര്‍ കോണ്‍ഗ്രസിലുണ്ട്.

തിരക്കിട്ട് നേതൃ മാറ്റം വേണ്ട എന്നാണ് കെ സുധാകരന്‍ എംപിയുടെ നിലപാട്. ആലോചിച്ച് തീരുമാനമെടുക്കാമെന്നും അദ്ദേഹം പറയുന്നു. ഹൈക്കമാന്റ് തീരുമാനിക്കട്ടെ എന്ന സൂചനയും അദ്ദേഹം നല്‍കി. കെ സുധാകരന്‍ കെപിസിസി അധ്യക്ഷനായാല്‍ കോണ്‍ഗ്രസ് ശക്തിപ്പെടുമെന്നും സുധാകരന്റെ ശൈലി ശരയല്ല എന്നുമുള്ള രണ്ട് അഭിപ്രായക്കാര്‍ കോണ്‍ഗ്രസിലുണ്ട്.

Top