അമ്മയെ കൊന്നതെന്തിനെന്ന് അവര്‍ ചോദിക്കും…മാണിക്യന്‍ പോലീസിനോട് പറഞ്ഞു, മക്കളെ കൊന്നതെന്തിനെന്ന്..

പാലക്കാട്: പാലക്കാട് ചിറ്റൂരില്‍ ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ മാണിക്യന്‍ അതിനുള്ള കാരണം പോലീസിനോട് വെളിപ്പെടുത്തി. ഭാര്യയോടുള്ള വഴക്കിനെ തുടര്‍ന്നാണ് രണ്ട് മക്കളെയും ഗൃഹനാഥനായ മാണിക്യന്‍ കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസമാണ് മാണിക്യന്‍ പോലീസില്‍ കീഴടങ്ങിയത്. മക്കളെ എന്തിന് കൊലപ്പെടുത്തിയെന്ന് പോലീസ് ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ മാണിക്യന്റെ ഉത്തരം കേട്ട് പോലീസ് ഞെട്ടി.

മക്കള്‍ വലുതാകുമ്പോള്‍ അമ്മയെ കൊന്നത് എന്തിനാണെന്ന് അവര്‍ ചോദിക്കാതിരിക്കാനാണ് അവരെയും കൊന്നത്’.- എന്നായിരുന്നു മാണിക്യന്‍ പോലീസിനോട് പറഞ്ഞത്. പത്താംക്ളാസില്‍ പഠിക്കുന്ന പതിനാലു വയുസളള മകന്‍ മനോജും ആറാം ക്ളാസില്‍ പഠിക്കുന്ന പന്ത്രണ്ടു വയസുളള മകള്‍ മേഘയെയുമാണ് മാണിക്യന്‍ കൊലപ്പെടുത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഞായറാഴ്ച രാത്രി ഭക്ഷണത്തിനുശേഷം ഭാര്യയും മക്കളും ഉറങ്ങിയെങ്കിലും മാണിക്യന്‍ രാത്രി 12 വരെ ഉച്ചത്തില്‍ ടിവിയില്‍ പാട്ട് കേട്ടിരിക്കുകയായിരുന്നു. പുലര്‍ച്ചെ 3ന് മുന്‍പാണ് കൊലപാതകം നടത്തിയത്. വെട്ടുകത്തി ഉപയോഗിച്ച് മൂവരെയും ഉറക്കത്തില്‍ തന്നെ കൊലപ്പെടുത്തിയതിനാല്‍ ശബ്ദങ്ങളൊന്നും ആരും പുറത്ത് കേട്ടില്ല. മൂന്നുപേരുടെയും കഴുത്തിലാണ് വെട്ടിയത്. പക്ഷേ മകന്‍ മനോജ് തടയാന്‍ ശ്രമിച്ചു. മകന്‍ മനോജിന്റെ കൈകളില്‍ വെട്ടേറ്റിരുന്നു. കൊലപാതകത്തിനുശഷം മാണിക്യന്‍ ചിറ്റൂര്‍ ചന്ദനപ്പുറത്തുള്ള ചെറിയമ്മയുടെ വീട്ടിലെത്തി തിരിച്ചറിയല്‍ രേഖകളും 25000 രൂപയും ഏല്‍പ്പിച്ചു. രാവിലെ ചിറ്റൂരിലെത്തി കടയില്‍ നിന്ന് ചായകുടിച്ച ശേഷമാണ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.

Top