ബാലമന്ദിരത്തിന്റെ മറവില്‍ ആണ്‍കുട്ടികളെ പീഡിപ്പിച്ച വൈദികന്‍ അറസ്റ്റില്‍; പീഡനത്തിനിരയായത് അനാഥ കുട്ടികള്‍

പെരുമ്പാവൂര്‍: ബാലമന്ദിരത്തിലെ അന്തേവാസികളായ ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സ്ഥാപന നടത്തിപ്പുകാരനായ വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തു.നാല് വര്‍ഷമായി ഈ വൈദികന്‍ ഇത്തരം പീഡനം നടത്തുന്നുണ്ടെന്നാണ് പൊലീസിന് കിട്ടുന്ന വിവരം.

വളയന്‍ചിറങ്ങര ബാലഗ്രാം ബാലമന്ദിരത്തിന്റെ നടത്തിപ്പുകാരനായ പത്തനംതിട്ട സ്വദേശി ഫാ.ജോണ്‍ ഫിലിപ്പോസ് ആണ് അറസ്റ്റിലായത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. പത്താം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടി പഠനത്തില്‍ മോശമായതിനെത്തുടര്‍ന്ന് അദ്ധ്യാപകര്‍ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തായത്. തുടര്‍ന്ന് നടത്തി അന്വേഷണത്തില്‍ കൂടുതല്‍ കുട്ടികള്‍ കാര്യങ്ങള്‍ തുറന്നു പറഞ്ഞു. മറ്റു ക്ലാസുകളിലെ കുട്ടികളും ഇരയായെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇതോടെയാണ് ഈ വൈദികന്റെ കള്ളക്കളികള്‍ പുറത്തായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബാലഗ്രാമത്തില്‍ ഇതിനു മുന്‍പും സമാനമായ പിഡനങ്ങള്‍ നടന്നിട്ടുള്ളതായി പരാതികള്‍ വന്നിടുള്ളതായി അറിയുന്നു. സെന്റ് പോള്‍സ് ആന്‍ഡ് സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെ വികാരിയാണ് ഫാ. ജോണ്‍ ഫിലിപ്പോസ്. പത്തിലധികം കുട്ടികളെകുട്ടികളെ ഇയാള്‍ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. 39 കുട്ടികളുള്ള ബാലഗ്രാമത്തിലെ പഠിപ്പിക്കാനായാണ് ഫാദര്‍ എത്തിയത്.

2012 മുതല്‍ കുട്ടികളെ വൈദികന്‍ പീഡിപ്പിച്ചതായിയാണ് അറിയുന്നത്. അദ്ധ്യാപകര്‍ അറിയിച്ചതനുസരിച്ച് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരാണ് പൊലീസില്‍ പരാതി നല്‍കിയത്. പട്ടിമറ്റം പൊലീസ് പിടികൂടിയ പ്രതിയെ പെരുമ്പാവൂര്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്തു. പ്രതിയെ പെരുമ്പാവൂര്‍ ഫസ്റ്റ്‌കോ ക്ലാസ് മജിസ്‌ട്രേറ്റ് റിമാന്റു ചെയ്തു. 2012 മുതല്‍ കുട്ടികളെ പീഡിപ്പിക്കുന്നതായാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. സിഐ മുഹമ്മദ് റിയാസ്, എസ്.ഐ. ഹണി കെ. ദാസ് എന്നിവരടങ്ങുന്ന സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.

Top