തനിക്കെതിരെ നടപടി എടുക്കാനെത്തിയ കടകംപള്ളിയുടെ അനുഭവം വിവരിച്ച് പ്രയാര്‍ ഗോപാല കൃഷ്ണന്‍; ദേവസ്വം മന്ത്രിയും കെടി ജലീലും മലചവിട്ടിയ കഥ

ശബരിമല സ്ത്രീ പ്രവേശ വിഷയം കത്തിനില്‍ക്കുകയാണ്. സ്ത്രീകളെ കയറ്റരുതെന്ന് വാദിക്കുന്നപക്ഷവും അല്ലാ സുപ്രീം കോടതി വിധി പാലിക്കണമെന്ന മറുപക്ഷവും ശക്തമായ വാദ പ്രതിവാദത്തിലാണ്. വെല്ലുവിളികളും കുറവല്ല. എന്നാല്‍ ഇതിനിടയില്‍ രസകരമായൊരു അനുഭവം പങ്കുവച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ രംഗത്ത്.

ഇപ്പോഴത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ സംബന്ധിച്ച വെളിപ്പെടുത്തലുമായാണ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ എത്തിയത്. താന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന സമയത്ത് മന്ത്രിമാരായ കടകംപള്ളിയും കെ.ടി.ജലീലും ശബരിമലയിലെത്തുകയും തുടര്‍ന്നുണ്ടായ സംഭവങ്ങളുമാണ് പ്രയാര്‍ അടുത്തിടെ നടന്ന പ്രാര്‍ത്ഥനാ യോഗത്തില്‍ വെളിപ്പെടുത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രയാറിന്റെ വാക്കുകള്‍- മന്ത്രി കടകംപള്ളി സുരേന്ദ്രനെ കുറിച്ച് എനിക്ക് ഒരു രഹസ്യം വെളിപ്പെടുത്താനുണ്ട്. അയ്യപ്പന്‍ സത്യം ഇതുവരെ ഞാനത് പറഞ്ഞിട്ടില്ല. കാരണം അദ്ദേഹം വകുപ്പ് മന്ത്രിയായിരുന്നു. എനിക്കെതിരെ നടപടി എടുക്കുമെന്ന് പറഞ്ഞു. എന്നെ കണ്ണുരുട്ടി കാണിച്ചു. അദ്ദേഹം ശബരിമലയില്‍ വരാന്‍ തീരുമാനിച്ചു. കൂടെ ഒരു വാവരെയും കൂട്ടി, ജലീല്‍. എനിക്ക് സന്തോഷം തോന്നി. ഈ മന്ത്രിമാരെ ഇങ്ങനെ രാജാക്കന്മാരെ പോലെ ആരാധിച്ചു കൊണ്ടു പോയി. ശബരിമല അയ്യപ്പന്റെ മുന്നിലെത്തിയപ്പോള്‍ കടകംപള്ളിയുടെ മുഖം തിരിഞ്ഞു.

അതിനുമുമ്പ് മറ്റൊരു സംഭവമുണ്ടായി. ജലീല്‍ കുറച്ചു കൂടി ചെറുപ്പമല്ലേ, ചാടി ചാടി അങ്ങ് പോയി. അതേ ചാട്ടത്തിന് കടംപള്ളിയും ചാടി. കുറേ േേഅങ്ങാട്ട് കഴിഞ്ഞപ്പോള്‍ അദ്ദേഹം ചര്‍ദ്ദിക്കാന്‍ തുടങ്ങി. ചര്‍ദ്ദിലങ്ങോട്ട് കൂടിയപ്പോള്‍ കൂടി നിന്ന തമിഴ് അയ്യപ്പന്മാര്‍ ശരണം വിളിക്കാന്‍ തുടങ്ങി. ഒടുവില്‍ മന്ത്രിയും വിളിച്ചു- സ്വാമിയേ ശരണമയ്യപ്പാ. ഇതു പോലെ ഒരുപാട് സത്യങ്ങളുണ്ട്. അതെല്ലാം ഞാന്‍ വിളിച്ചു പറയും’ -പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Top