സുനാമിയില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; പ്രീതി സിന്റ

മുംബൈ: പതിനാല് വര്‍ഷം മുന്‍പുണ്ടായ സുനാമിയില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട സംഭവം ഓര്‍ത്തെടുത്ത് ബോളിവുഡ് നടി പ്രീതി സിന്റ. 2004 ഡിസംബര്‍ 26ന് ഫുക്കറ്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടയിലാണ് പ്രീതിയും കൂട്ടുകാരും മരണത്തെ കണ്‍മുന്നില്‍ കണ്ടത്. 2004 ല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തീരപ്രദേശങ്ങളിലേക്ക് ആഞ്ഞടിച്ച സുനാമിയില്‍ 14 രാജ്യങ്ങളിലായി ലക്ഷക്കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്.

ആ മരണങ്ങളില്‍ ഒന്ന് തന്റേതുമാവുമായിരുന്നു എന്നാണ് പ്രീതി പറയുന്നത്. ഇന്ത്യ ടുഡേ ഈസ്റ്റ് കോണ്‍ക്ലേവ് 2018 നിടെയാണ് മരണത്തെ മുഖാമുഖം കണ്ട അനുഭവം പ്രീതി പങ്കുവച്ചത്. ‘ഞങ്ങള്‍ അന്ന് ഫുക്കെറ്റിലായിരുന്നു. അപ്രതീക്ഷിതമായി വന്ന സുനാമിയില്‍ എന്റെ അടുത്ത സുഹൃത്തുക്കളില്‍ പലരും മരണപ്പെട്ടു. ഞാന്‍ മാത്രമാണ് അക്കൂട്ടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. വല്ലാത്തൊരു അനുഭവമായിരുന്നു അത്.’ പ്രീതി ഓര്‍ത്തെടുക്കുന്നു. ആ ഭയപ്പെടുത്തുന്ന സംഭവമാണ് തന്റെ ജീവിതത്തില്‍ വഴിത്തിരിവായി മാറിയതെന്നും പ്രീതി കൂട്ടിചേര്‍ത്തു. ജീവിതത്തില്‍ ചെയ്യാന്‍ ആഗ്രഹമുള്ള കാര്യങ്ങള്‍ എല്ലാം ചെയ്യണമെന്ന ചിന്ത ഉണ്ടായത് അപ്പോള്‍ മുതലാണെന്നും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്ക് വരാന്‍ പ്രചോദനമായതു പോലും ആ സംഭവമാണെന്നും പ്രീതി വെളിപ്പെടുത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top