അന്ന് ഞാന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മരണത്തെ മുഖാമുഖം കണ്ട അനുഭവം പങ്കുവെച്ച് പ്രീതി സിന്റ

പതിനാല് വര്‍ഷം മുമ്പ് മരണത്തെ മുഖാമുഖം കണ്ട ഞെട്ടലില്‍ നിന്നും ഇനിയും ബോളിവുഡ് നടി പ്രീതി സിന്റ മോചിതയായിട്ടില്ല. ഇന്തോനേഷ്യയില്‍ വീണ്ടും സുനാമി ദുരിതം വിതയ്ക്കുമ്പോള്‍ താന്‍ രക്ഷപ്പെട്ടത് ഓര്‍ക്കുകയാണ് അവര്‍. പതിനാല് വര്‍ഷം മുമ്പ് 2004 ഡിസംബര്‍ 26-ന് ഫുക്കറ്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടയിലാണ് പ്രീതിയും കൂട്ടുകാരും മരണത്തെ കണ്‍മുന്നില്‍ കണ്ടത്.

അന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തീരപ്രദേശങ്ങളിലേക്ക് ആഞ്ഞടിച്ച സുനാമിയില്‍ 14 രാജ്യങ്ങളിലായി പൊലിഞ്ഞത് ലക്ഷക്കണക്കിന് ജീവനുകളാണ്. ആ മരണങ്ങളില്‍ ഒന്ന് തന്റേതുമാവുമായിരുന്നു എന്നാണ് നടി പറയുന്നത്. ഇന്ത്യ ടുഡേ ഈസ്റ്റ് കോണ്‍ക്ലേവ് 2018 നിടെയാണ് തന്റെ അനുഭവം പ്രീതി പങ്കുവച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അന്ന് സംഭവിച്ചതിനെക്കുറിച്ച് നടി പറയുന്നതിങ്ങനെ: ഞങ്ങള്‍ അന്ന് ഫുക്കെറ്റിലായിരുന്നു. അപ്രതീക്ഷിതമായി വന്ന സുനാമിയില്‍ എന്റെ അടുത്ത സുഹൃത്തുക്കളില്‍ പലരും മരണപ്പെട്ടു. ഞാന്‍ മാത്രമാണ് അക്കൂട്ടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. വല്ലാത്തൊരു അനുഭവമായിരുന്നു അത്. ആ ഭയപ്പെടുത്തുന്ന സംഭവമാണ് തന്റെ ജീവിതത്തില്‍ വഴിത്തിരിവായി മാറിയതെന്നും പ്രീതി കൂട്ടിചേര്‍ത്തു. ജീവിതത്തില്‍ ചെയ്യാന്‍ ആഗ്രഹമുള്ള കാര്യങ്ങള്‍ എല്ലാം ചെയ്യണമെന്ന ചിന്ത ഉണ്ടായത് അപ്പോള്‍ മുതലാണെന്നും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്ക് വരാന്‍ പ്രചോദനമായതു പോലും ആ സംഭവമാണെന്നും പ്രീതി വെളിപ്പെടുത്തി.

Top