ഒളിച്ചോടിയ വൈദികനും യുവതിയും മുംബൈയില്‍

ചേര്‍ത്തല: ആലപ്പുഴ  പള്ളിത്തോട് പള്ളിയിലെ സഹവികാരി ഫാ ബെജ്ഞമിനും പള്ളിയിലെ പാട്ടുകാരിയും ഒളിച്ചോടിയെത്തിയ് മുംബെയിലെ സുഹൃത്തുക്കളുടെ അരികിലെന്ന് പോലീസിന് വിവരം ലഭിച്ചു. പള്ളിത്തോട് പള്ളിയിലെ സഹവികാരിയായ യുവ വൈദീകന്‍ യുവാക്കളുമായി വിനോദ യാത്രയ്ക്ക് പോകാനും യുവാക്കളുമായി അമിതമായ അടുപ്പം പുലര്‍ത്താനും മുന്‍പന്തിയില്‍ നിന്നിരുന്നുവെന്ന് ഇടവകക്കാര്‍ പറയുന്നു.എന്നാല്‍ വൈദീകന്റെ പെരുമാറ്റത്തില്‍ ഇത്തരമൊരു സുചനകളൊന്നും ഉണ്ടായിരുന്നില്ലെന്നും വിശ്വാസികള്‍ ചൂണ്ടികാണിക്കുന്നു. ഈ അടുത്ത കാലത്ത് പള്ളിയിലെ പാട്ടുകാരിയായ പത്തൊമ്പതുകാരിയുമായി കൊച്ചച്ചന്‍ ബൈക്കില്‍ കറങ്ങിയത് കയ്യോടെ പിടിക്കപ്പെട്ടതോടെയാണ് പ്രണയം പുറത്തായത്.

ഇതോടെ നില്‍ക്കകള്ളിയില്ലാതായ വൈദികന്‍ യുവതിയുമായി ഒളിച്ചോടുകയായിരുന്നു. സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ വൈദീകനെ സഭയില്‍ നിന്ന് പുറത്താക്കിയെന്ന് നിലപാടാണ് രൂപതക്കുള്ളത്. പള്ളിയിലെ യുവജന യുവതി സംഘടനകളുടെ ചുക്കാന്‍ പിടിച്ചിരുന്ന വൈദികന്‍ ഇടക്കിടെ യാത്രകള്‍ നടത്തിയിരുന്നതും ഇപ്പോള്‍ ഇടവക്കാര്‍ സംശയത്തോടെയാണ് വീക്ഷിക്കുന്നത്.എന്നാല്‍ ഇതുവരെ മറ്റ് യുവതികളാരും പരാതിയുമായി അച്ചനെതിരെ വന്നിട്ടില്ല. പാട്ടുകാരിയായ യുവതിയുമായി കടുത്ത പ്രണയത്തിലായിരുന്ന വിവരം പലര്‍ക്കും അറിയാമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

കഴിഞ്ഞ മാസം തൃശൂര്‍ ജില്ലയിലെ മാള ഇടവകയിലും ഇതേ സംഭവം നടന്നിരുന്നു. അവിടെ കുട്ടികളുള്ള പ്രവാസിയുടെ ഭാര്യയുമായാണ് വൈദീകന്‍ നാടുവിട്ടത്. ഓരാഴ്ച്ചയായ്ക്ക് മുമ്പാണ് സംഭവം നടന്നതെങ്കിലും പുറത്ത് നാണക്കേട് മൂലം സഭാവിശ്വാസികള്‍ പുറത്ത് ചര്‍ച്ചചെയ്തിരുന്നില്ല.കഴിഞ്ഞ ദിവസങ്ങളില്‍ ഒളിച്ചോടിയ അച്ചന്റേയും പാട്ടുകാരിയുടേയും ചിത്രങ്ങള്‍ പ്രചരിച്ചതോടെയാണ് സംഭവം കൂടുതല്‍ പേര്‍ അറിഞ്ഞത്. തീരദേശത്തെ ലത്തീന്‍ സമുദായത്തിന്റെ കീഴിലുള്ള പള്ളിയിലെ സഹ വികാരിയായിരുന്നു ബെജ്ഞമിന്‍.

Top