അവനില്ലാത്ത കന്യകാത്വം എനിക്കും ഇല്ല..!! ജീവിതം ആസ്വദിക്കാനുള്ളതാണെന്ന് തീരുമാനമെടുത്ത പെണ്‍കുട്ടിയെക്കുറിച്ച് കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ് കല

സ്ത്രീ പുരുഷ ബന്ധങ്ങള്‍ പുതിയ തലങ്ങളിലേയ്ക്ക് വികസിക്കുന്ന കാലഘട്ടമാണിത്. ദാമ്പത്യത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും നിലനിന്നിരുന്ന പഴഞ്ചന്‍ സങ്കല്‍പ്പങ്ങളെ പുതിയ തലമുറ വെല്ലുവിളിക്കുകയാണ്. സ്ത്രീ ശരീരത്തെ ചുറ്റിപ്പറ്റി നിലനില്‍ക്കുന്ന പവിത്രമെന്ന് കരുതിയിരുന്ന പഴഞ്ചന്‍ ചിന്തകളെയും യുവാക്കള്‍ മാറ്റിയെഴുതുന്നുണ്ട്. ഇത്തരത്തില്‍ തന്റെ അടുത്തെത്തിയ ദമ്പതിമാരെക്കുറിച്ച് തന്റെ പേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് പ്രമുഖ കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റായ കല. പിരിയാനുള്ള തീരുമാനമെടുത്ത അവരുടെ നിലപാടുകളാണ് കല തന്റെ പോസ്റ്റിലൂടെ ചര്‍ച്ചയ്ക്ക് വച്ചിരിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഞാനും ഷിബുവും സൗഹൃദത്തിന്റെ പാരമ്യത്തില്‍, പ്രണയമാണെന്ന് തെറ്റിദ്ധരിക്കപ്പെട്ട രണ്ടുപേരായിരുന്നു.. മനസ്സിലാക്കലുകള്‍ തെറ്റി പോയത് മറ്റുള്ളവരോട് മാത്രമല്ല, ഞങ്ങളോട് തന്നെയും.. ഇന്നത്തെ ഈ നിമിഷങ്ങള്‍ക്കു തിരിച്ചറിയാം ജീവിതം വെച്ചു കളിക്കാന്‍ തീരുമാനിച്ച വാശിയുടെയും വൈരാഗ്യത്തിന്റെയും വിഡ്ഡിത്തത്തിന്റെ ആഴം..

എതിര്‍പ്പിന്റെ അങ്ങേയറ്റത്, വിവാഹം നിശ്ചയിച്ചു എങ്കിലും, പിന്നെ ആണ് ശരിക്കും ഞാന്‍ വീട്ടുതടങ്കലില്‍ ആയത്.. എങ്കിലും ഫോണില്‍ കൂടി എട്ടു മാസത്തെ ആ ദിവസങ്ങളില്‍ ഞാന്‍ അദ്ദേഹത്തെ മനസ്സിലാക്കാന്‍ ശ്രമിച്ചു.. ആ കാലങ്ങള്‍ പ്രണയത്തിന്റെ ആയിരുന്നില്ല.. സൗഹൃദത്തിന് സ്‌നേഹത്തിന്, എങ്ങനെ കൊടുമുടിയില്‍ എത്താം എന്നതിന്റെ തിളച്ചു മാറിയല്‍ ആയിരുന്നു.. പ്രണയ ചാപല്യം എന്നത് പുച്ഛത്തോടെ നോക്കുന്ന ഒരുവളും, ലൈല മജുനുവിന്റെ പിന്‍തലമുറക്കാരനും ജീവിതം തുടങ്ങി..

കൗമാരക്കാലഘട്ടം മുതല്‍ എന്റെ ഉള്ളിലെ പുരുഷന്‍, ഗൗരവക്കാരനും, എന്നോട് മാത്രമായി സ്വകാര്യനിമിഷങ്ങളില്‍ തമാശ പറയുന്ന ഒരുവനും ആയിരുന്നു.. ഷിബു, ശാന്തനും നര്‍മ്മരസങ്ങള്‍ ഉള്ള ഒരുവനും,
തികഞ്ഞ extrovert നിരയില്‍ പെട്ട ഒരാള്‍ ആയി മാറുന്നത് സന്തോഷത്തോടെ കണ്ടെങ്കിലും, ഞാന്‍ എന്റെ ഒരു തീരുമാനങ്ങളും മാറ്റാന്‍ ഒരുക്കമായിരുന്നില്ല.. വ്യക്തിപരം എന്നത് എന്റെ ഏറ്റവും വിലപ്പെട്ട ഒന്നാണ് എന്നും.. ചുരുക്കി കയ്യില്‍ പിടിക്കാവുന്ന അടുത്ത ബന്ധങ്ങള്‍… അവരോടല്ലാതെ സ്വകാര്യ സമയങ്ങള്‍ ചിലവിടാന്‍ ഒരുക്കമല്ലാത്ത എനിക്കു അപരിചിതങ്ങളായ ശബ്ദങ്ങളും തമാശകളും അരോചകം ആയിരുന്നു.. ഇത് പുറമേ നിന്നൊരാള്‍ക്കു നിസ്സാരമെന്നു തോന്നുമെങ്കിലും,

പ്രശ്‌നം ഗുരുതരമാണ്.. രണ്ടു വ്യത്യസ്തത ദ്രുവങ്ങളില്‍ ജീവിതം കൊണ്ട് പോകുക എന്നത് മാനസിക സംഘര്‍ഷത്തിന്റെ കൊടുമുടിയില്‍ എത്തിക്കും ദമ്പതികളെ. ഒരേ ക്ലാസ്സ്മുറിയില്‍ പല തരം രീതിയില്‍ പെട്ട കുഞ്ഞുങ്ങളെ മേയ്ക്കുന്ന ആട്ടിടയന്‍ പോലും, സ്വന്തം ജീവിതം താളം തെറ്റാതെ നോക്കണമെന്നില്ല..

ചാനല്‍ ചര്‍ച്ചയ്ക്കു വിളിക്കുമ്പോള്‍ നിനക്ക് അപരിചത്വം ഇല്ലേ? പകുതി ഈര്‍ഷ്യയിലും തമാശയിലും തുടങ്ങിയ ചോദ്യം, ക്രമേണ ദേഷ്യം മാത്രമായി മാറി..

എന്തിനു ഇപ്പൊ ഇതിവിടെ കുറിയ്ക്കുന്നു എന്ന് ചോദിച്ചാല്‍, ഇനി മുന്നോട്ടില്ല, വിവാഹം കഴിഞ്ഞാല്‍ പിരിയേണ്ടി വരും എന്ന് മനസ്സിലാക്കി കൊണ്ട് രണ്ടുപേരെന്റെ മുന്നില്‍ എത്തി.. അഞ്ചു വര്‍ഷത്തെ പരിചയത്തെ, ശാരീരികവും മാനസികവുമായ ഇടപെടലിനെ,പ്രേമം എന്നവര്‍ അടുത്ത കാലം വരെ തെറ്റിദ്ധരിച്ചു ..

ജീവിതം വെച്ചു കളിക്കേണ്ട.. രണ്ടുപേരും ഒരേപോലെ പറഞ്ഞു.. വീട്ടുകാര്‍ക്കു എതിര്‍പ്പില്ല.. ഞങ്ങളുടെ കണ്ടുപിടുത്തം, ഉഗ്രന്‍ എന്നാണ്.. പക്ഷെ, ഞങ്ങള്‍ തിരിച്ചറിഞ്ഞു, ഒത്തുപോകില്ല എന്ന്.. കൂട്ടുകാര്‍ക്കു വേണ്ടി ഏത് അറ്റത്തും പോകുന്ന പെണ്‍കുട്ടിയുടെ സൗഹൃദം, ആണിന് ദഹിക്കുന്നില്ല.. പബ്ലിക് ജീവിതം അവള്‍ക്കു ഒഴിവാക്കാന്‍ താല്പര്യമില്ല.. അതവന്റെ മുന്നില്‍ കുറ്റമാണെങ്കിലും.. ജീവിതം ആസ്വദിക്കാന്‍ ഉള്ളതാണ്.. എന്ന തീരുമാനം അവളുടേത്..

എനിക്ക് അവളെയും മനസ്സിലാകും.. ഞാന്‍ അവളല്ല എന്നിരുന്നാലും…

അവനെ എനിക്ക് പരിചയമുണ്ട്.. ആദ്യം കാണുന്നു എങ്കിലും.. ആ ചിന്തകള്‍ ഒഴിയാന്‍ പാടാണ്.. എന്റെ, എന്റേത് മാത്രമായ ഇടങ്ങളില്‍ സംതൃപ്തി കണ്ടെത്തുന്ന അവന്,അവളില്‍ വീര്‍പ്പുമുട്ടല്‍ ഉണ്ടാകാന്‍ ഒന്നും തടസ്സമല്ല. മഴ നനഞ്ഞ ഒരാള്‍ക്ക് മഴയെ പറ്റി കവിത എഴുതാന്‍ എളുപ്പം ആണെന്ന്, ഓഷോ ഒരിക്കലേ പറഞ്ഞിട്ടുള്ളു.. ഞാന്‍ അത് പാലവുരി പറയും..

എന്റെ കുറവുകളും, തെറ്റുകളും, തുറന്നു പറഞ്ഞാല്‍ മറ്റൊരാളുടെ ജീവിതം നന്നായി കൊണ്ട് പോകാന്‍ ഉതകും എങ്കില്‍… പരസ്പരം കൈകൊടുത്തു, എന്റെ മുന്നില് ഇരുന്നവര്‍ ഉറപ്പിച്ചു.. വിവാഹം ജീവിതത്തില്‍ തങ്ങള്‍ ഒത്തു പോകില്ല എന്ന്.. അവനില്ലാത്ത കന്യകാത്വം എനിക്കും ഇല്ല.. നിസ്സാരമായി പറഞ്ഞവള്‍ പൊട്ടിച്ചിരിച്ചു.. ചെക്കന്റെ മുഖത്തു നാണം.. എനിക്ക്, ഔദ്യോഗിക ജീവിതത്തില്‍ അതൊരു മനോഹരമായ നിമിഷവും.

Top