ഇന്ത്യയുടെ പ്രധാനമന്ത്രിയടക്കം ശബരിമലയെ പിന്തുണച്ച അവസരത്തില്‍ യുവതികളെ കയറാന്‍ പൊലീസ് സഹായിച്ചത് ശരിയായില്ലെന്ന് രാഹുല്‍ ഈശ്വര്‍

ഇന്ത്യയുടെ പ്രധാനമന്ത്രിയടക്കം ശബരിമലയെ പിന്തുണച്ച അവസരത്തില്‍ യുവതികളെ കയറാന്‍ പൊലീസ് സഹായിച്ചത് ശരിയായില്ലെന്ന് അയ്യപ്പ ധര്‍മ്മസേന നേതാവ് രാഹുല്‍ ഈശ്വര്‍. രഹസ്യമായി സ്ത്രീകള്‍ വന്നത് കൊണ്ടാണ് പ്രതിഷേധിക്കാന്‍ കഴിയാതെ പോയതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ‘ഇന്ത്യയുടെ പ്രധാനമന്ത്രിയായ നരേന്ദ്രമോദിയടക്കം ശബരിമലയെ പിന്തുണച്ചു കൊണ്ടും ജസ്റ്റിസ് ഇന്ദുമല്‍ഹോത്രയുടെ നിരീക്ഷണത്തെ പിന്തുണച്ചു കൊണ്ടും ഇന്നലെ നിലപാട് അറിയിച്ചിരുന്നു. രാജ്യത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി നിലപാടറിയിച്ച വിഷയത്തില്‍ ഒരു കാരണവശാലും പൊലീസ് സഹായിച്ചത് ശരിയായില്ല.

യുവതീ പ്രവേശനം കേരള സര്‍ക്കാര്‍ കൂട്ടു നിന്ന നാടകമാണെങ്കില്‍ ദൗര്‍ഭാഗ്യകരമായി. ദേവപ്രശ്‌നം നടത്തണം’, രാഹുല്‍ ഈശ്വര്‍ പറഞ്ഞു. സ്ത്രീകള്‍ വരുന്നത് അറിയാനായില്ലെങ്കില്‍ ഇന്റലിജന്‍സ് എന്ന സംവിധാനം എന്തിനാണെന്നും രാഹുല്‍ ഈശ്വര്‍ ചോദിച്ചു. സംഘടിതമായ പ്രതികരണമുണ്ടാവുമെന്നും രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top