രാജ്യസഭ സീറ്റിൽ സി പി ഐ എം പരിഗണിക്കാത്തതില്‍ അതൃപ്തി പരസ്യമാക്കി ചെറിയാൻ ഫിലിപ്പ്.

കൊച്ചി:രാജ്യസഭ സീറ്റിൽ സി പി ഐ എം പരിഗണിക്കാത്തതില്‍ അതൃപ്തി പരസ്യമാക്കി ചെറിയാൻ ഫിലിപ്പ്.  രാജ്യസഭ സീറ്റിലേക്ക് അവസാന നിമിഷം വരെ സി പി ഐ എം പരിഗണിച്ചിരുന്ന പേരാണ് ചെറിയാൻ ഫിലിപ്പിൻ്റെത്. ചെറിയാൻ ഫിലിപ്പും സീറ്റ് ഏകദേശം ഉറപ്പിച്ച് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം വിധി വേറെയായി. ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തോടെയാണ് കാര്യങ്ങൾ മാറി മറിഞ്ഞത്.ഇതോടെയാണ് നേതൃത്വത്തിനെതിരെ അതൃപ്തി പരസ്യമാക്കി ചെറിയാൻ ഫിലിപ്പ് രംഗത്ത് എത്തിയത്. രാജ്യസഭയിലേക്ക് ജോൺ ബ്രിട്ടാസിനെയും, ഡോ വി ശിവദാസനെയും സിപിഐഎം പരിഗണിച്ചതാണ് ചെറിയാൻ ഫിലിപ്പിൻ്റെ അതൃപ്തിയ്ക്ക് കാരണം.രാഷ്ട്രീയത്തിൽ നിന്ന് എഴുത്തിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന്‌ ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിലെഴുതി .

ചരിത്രഗതിവിഗതികളോടൊപ്പം വിവിധ കക്ഷികളിലെ പുറത്തറിയാത്ത അന്തർനാടകങ്ങളും വിഭാഗീയതയുടെ അണിയറ രഹസ്യങ്ങളും നൂറു ശതമാനം സത്യസന്ധമായും നിക്ഷ്പക്ഷമായും പ്രതിപാദിക്കുമെന്നാണ് ഫെയ്സ്ബുക്ക് പോസ്റ്റിൽ ചെറിയാൻ ഫിലിപ്പ് പറയുന്നു.ഇടതും വലതും – എന്നാണ് പുസ്തകത്തിൻ്റെ തലവാചകം.സി.പി.എം. രാജ്യസഭ സ്ഥാനാര്‍ഥി അഭ്യൂഹ പട്ടികയില്‍ ചെറിയാന്‍ ഫിലിപ്പ് ഒഴിച്ചാല്‍ എല്ലാ പേരുകളും കണ്ണൂരുകാരുടെതായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് സി പി ഐ എമ്മിനുള്ളിൽ തുടങ്ങിയ എതിർ സ്വരങ്ങൾ പൊട്ടിത്തെറിയിലേക്ക് എത്തുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചെറിയാന്‍ ഫിലിപ്പിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :

‘ഇടതും വലതും ‘ -എഴുതി തുടങ്ങുന്നു. കർമ്മമേഖലയിൽ എഴുത്തിന് കൂടുതൽ പ്രാധാന്യം നൽകും.

നാല്പതു വർഷം മുൻപ് ഞാൻ രചിച്ച ‘കാൽ നൂറ്റാണ്ട് ‘ എന്ന കേരള രാഷ്ട്രീയ ചരിത്രം ഇപ്പോഴും രാഷ്ട്രീയ, ചരിത്ര ,മാദ്ധ്യമ വിദ്യാർത്ഥികളുടെ റഫറൻസ് ഗ്രന്ഥമാണ്.

ഇ എം എസ്, സി.അച്ചുതമേനോൻ , കെ.കരുണാകരൻ, എ.കെ ആൻ്റണി, ഇ കെ നായനാർ, പി കെ.വാസുദേവൻ നായർ, സി.എച്ച് മുഹമ്മദ് കോയ, ഉമ്മൻ ചാണ്ടി, കെ.എം മാണി, ആർ.ബാലകൃഷ്ണപിള്ള എന്നിവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തിരുന്നു.ബുദ്ധിപരമായ സത്യസന്ധത പുലർത്തുന്ന പുസ്തകം എന്നാണ് ഇ എം എസ് വിശേഷിപ്പിച്ചത്. ഈ പുസ്തകത്തിന് നിരവധി അവാർഡുകൾ ലഭിച്ചിരുന്നു.ഈ പുസ്തകത്തിൻ്റെ പിന്തുടർച്ചയായ നാല്പതു വർഷത്തെ ചരിത്രം എഴുതാൻ രാഷ്ട്രീയ തിരക്കുമൂലം കഴിഞ്ഞില്ല.

കാൽനൂറ്റാണ്ടിനു ശേഷമുള്ള ഇതുവരെയുള്ള കേരള രാഷ്ട്രീയ ചരിത്രം ഉടൻ എഴുതി തുടങ്ങും. ചരിത്രഗതിവിഗതികളോടൊപ്പം വിവിധ കക്ഷികളിലെ പുറത്തറിയാത്ത അന്തർനാടകങ്ങളും വിഭാഗീയതയുടെ അണിയറ രഹസ്യങ്ങളും നൂറു ശതമാനം സത്യസന്ധമായും നിക്ഷ്പക്ഷമായും പ്രതിപാദിക്കും.

ഇടതും വലതും – എന്നായിരിക്കും ചരിത്ര പുസ്തകത്തിൻ്റെ തലക്കെട്ട്.

Top