ഗള്‍ഫിലുള്ള ഭര്‍ത്താവിന് നഗ്നസെല്‍ഫിയയച്ചു; ഫോണ്‍ നന്നാക്കാന്‍ കൊടുത്തപ്പോള്‍ ചിത്രങ്ങള്‍ ലീക്കായി; ഭര്‍ത്താവിന്റെ കൂട്ടുകാരന്‍ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; ഒടുവില്‍ ജീവതം തകര്‍ന്ന യുവതിയുടെ കഥ

 

കോട്ടയം: മൊബൈല്‍ ഫോണ്‍ നന്നാക്കാന്‍ കൊടുത്തതിന്റെ പേരില്‍ ചതിയില്‍ പെട്ട നിരവധി പെണ്‍കുട്ടികളുണ്ട് കേരളത്തില്‍. മൊബൈലിന്റെ സാങ്കേതിക സംവിധാനങ്ങളെ കുറിച്ചറിയാത്തവര്‍ പെടുന്ന കുരുക്കില്‍ പെട്ട് ജീവിതെ തന്നെയാണ് പലര്‍ക്കും നഷ്ടമാകുന്നത്. ഗള്‍ഫിലുള്ള ഭര്‍ത്താവിന് ഗഗ്ന സെല്‍ഫികളെടുത്ത് അയച്ച കോട്ടയംകാരിയെ ഒടുവില്‍ ഭര്‍ത്താവ് തന്നെ ഉപേക്ഷിച്ചു.

യുവതിയുടെ മൊബൈല്‍ ഫോണ്‍ നന്നാക്കാന്‍ കൊടുത്തപ്പോള്‍ ആ നഗ്‌നവീഡിയോ പുറത്തുപോയി. പിന്നെ പീഡനം. ഒടുവില്‍ വീട്ടില്‍ നിന്ന് പുറത്തുമായി. ഈരാറ്റുപേട്ട തീക്കോയിലാണ് സംഭവം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫോണ്‍ നന്നാക്കാന്‍ കൊടുത്തത് ഭര്‍ത്താവിന്റെ കൂട്ടുകാരനായിരുന്നു. വിഡിയോ കിട്ടിയതോടെ ഇയാള്‍ സ്വഭാവം മാറ്റി. തനിക്ക് കിട്ടിയെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ഭര്‍ത്താവിന്റെ കൂട്ടുകാരന്‍ യുവതിയെ പീഡിപ്പിച്ചു. ഒന്നു രണ്ടും പ്രാവശ്യമല്ല, പലതവണ. ഒപ്പം കൂട്ടുകാര്‍ക്ക് യുവതിയെ കാഴ്ചവയ്ക്കുകയും ചെയ്തു. കോട്ടയം, വാഗമണ്‍, തൊടുപുഴ എന്നിവിടങ്ങളില്‍ വിളിച്ചു വരുത്തിയായിരുന്നു പീഡനം. വിവരം വീട്ടില്‍ അറിഞ്ഞതോടെ മൂന്നു കുട്ടികളുടെ മാതാവുകൂടിയായ മുപ്പത്തിമൂന്നുകാരിയെ ഭര്‍തൃവീട്ടുകാര്‍ പുറത്താക്കി. ഇതോടെയാണ് എല്ലാം പുറത്താകുന്നത്. താമസിക്കാന്‍ സ്ഥലം തേടി അലഞ്ഞ യുവതി അവസാനം ചങ്ങനാശേരിയിലെ ഒരു ഉസ്താതിന്റെ മുന്നില്‍ എത്തി എല്ലാം തുറന്നു പറഞ്ഞു. ഉസ്താതിന്റെ ഉപദേശപ്രകാരം യുവതി ചങ്ങനാശേരി പൊലീസിന് പരാതി നല്കുകയായിരുന്നു. ഇതോടെ പീഡിപ്പിച്ചവര്‍ കുടുങ്ങി. തീക്കോയി എസ്റ്റേറ്റ് പുളിക്കല്‍ ഫസില്‍ ആണ് അറസ്റ്റിലായത്

ഫോണ്‍ നന്നാക്കാന്‍ യുവതി ഭര്‍ത്താവിന്റെ കൂട്ടുകാരനായ ഫസിലിന്റെ സഹായം തേടി. ഈരാറ്റുപേട്ടയിലെ ഒരു കടയില്‍കൊടുത്താണ് അയാള്‍ മൊബൈല്‍ഫോണ്‍ നന്നാക്കിയത്. പത്തുമിനിറ്റിനകം നന്നാക്കി ഫോണ്‍ തിരികെ നല്കുകയും ചെയ്തു. ഈ മൊബൈലില്‍ നഗ്‌നചിത്രങ്ങളുണ്ടായിരുന്നുവെന്ന് കടക്കാരന്‍ പറഞ്ഞെന്നും ആ ചിത്രങ്ങള്‍ തന്റെ കൈവശമുണ്ടെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി അയാള്‍ യുവതിയെ പല വട്ടം പീഡിപ്പിക്കുകയായിരുന്നു. ഇതോടെ കഷ്ടകാലം തുടങ്ങി. പിന്നെ പലവിധ പീഡനവും. എല്ലാം അറിഞ്ഞപ്പോള്‍ ഭര്‍ത്തൃവീട്ടുകാര്‍ പുറത്താക്കുകയും ചെയ്തു.

തന്റെ നഗ്‌ന വീഡിയോകള്‍ ഇന്റര്‍നൈറ്റില്‍ അപ് ലോഡ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പലയിടങ്ങളിലും കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതെന്ന് ഈരാറ്റുപേട്ട സി.ഐക്ക് നല്കിയ യുവതിയുടെ പരാതിയില്‍ പറയുന്നു.

Top