ആര്‍ത്തവസമയത്ത് പോലും ക്രൂരമായി പീഡിപ്പിച്ചു,പല തവണ ഭീഷണിപ്പെടുത്തി.കണ്ണീരോടെ ആ പെണ്‍കുട്ടി

കൊച്ചി: ഭീഷണിപ്പെടുത്തി വരുതിയിലാക്കി ആര്‍ത്തവസമയത്ത് പോലും അതി ക്രൂരമായി പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ വെളിപ്പെടുത്തൽ .വീട്ടില്‍ തനിച്ചായ തൊഴിലുടമയുടെ പതിനാറുകാരിയായ മകളെ ലൈംഗീകമായി പീഡിപ്പിച്ച ഡ്രൈവര്‍ക്കെതിരെ വിചാരണ. 10 വര്‍ഷമായി ഇരയുടെ വീട്ടിലെ ഡ്രൈ വറായിരുന്നു പ്രതി.ഇക്കഴിഞ്ഞ ജൂണ്‍ 27നാണ് സംഭവം. മാതാപിതാക്കള്‍ ചികില്‍സയ്ക്കായി ഇന്ത്യയിലേയ്ക്ക് മടങ്ങിയ സമയത്തായിരുന്നു പീഡനം.
പെണ്‍കുട്ടിക്ക് ഉച്ചയ്ക്കുള്ള ഭക്ഷണം കൊണ്ടുവന്ന് കൊടുത്ത ഡ്രൈവര്‍ പൊടുന്നനെ അവളെ കടന്ന് പിടിക്കുകയായിരുന്നു.

ആ മനുഷ്യന്‍ എന്നെ പീഡിപ്പിച്ചത് 10 കൊല്ലം. വീട്ടില്‍ പറഞ്ഞാല്‍ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തി.ആര്‍ത്തവസമയത്ത് പോലും അയാള്‍ എന്നെ വെറുതെ വിട്ടില്ലെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.പെണ്‍കുട്ടി പ്രതിരോധിക്കാന്‍ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. പീഡന വിവരം പെണ്‍കുട്ടി തന്റെ സഹോദരിയോട് പറയുകയായിരുന്നു. സഹോദരിയാണ് ഇന്ത്യയിലായിരുന്ന പിതാവിനെ വിവരമറിയിച്ചത്. ദുബൈയില്‍ മടങ്ങിയെത്തിയ പിതാവ് പോലീസില്‍ പരാതി നല്‍കി. പ്രതി 13 വയസുള്ളപ്പോഴും തന്നെ കടന്നുപിടിച്ച് കവിളില്‍ ചുംബിച്ചിരുന്നുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. സാധാരണ സംഭവമെന്ന് കരുതിയാണ് അന്ന് പുറത്ത് പറയാതിരുന്നതെന്ന് പെണ്‍കുട്ടി പറഞ്ഞു. നവംബര്‍ 13ന് കോടതി കേസില്‍ വിധി പറയും. ഡ്രൈവര്‍ ബംഗ്ലാദേശി പൗരനാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top