സുഹൃത്തായ പെണ്‍കുട്ടിയ്ക്കു മദ്യം നല്‍കി പീഡിപ്പിച്ചു; കൈ കാലുകള്‍ കെട്ടിയിട്ടു, ശബ്ദം ഉയര്‍ത്താതിരിക്കാന്‍ അടിവസ്ത്രം വായില്‍ തിരുകി; മദ്യ ലഹരിയില്‍ പതിനെട്ടുകാരന്റെ വിക്രിയകള്‍

ലണ്ടന്‍: മദ്യം ഉള്ളില്‍ ചെന്നാല്‍ കിയേറണ്‍ ടെയ്‌ലര്‍ക്കു കാര്യങ്ങള്‍ കൈവിട്ടു പോകും. 18 വയസുമാത്രമേ പ്രായമുള്ളു എങ്കിലും കിയേറണിന്റെ കയ്യിലിരിപ്പു അത്ര ചില്ലറയല്ല. മദ്യപിച്ച ശേഷം പ്രായപൂര്‍ത്തിയാകാത്ത മൂന്നു പെണ്‍കുട്ടികളുമായാണ് കിയറേണ്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. ഇതില്‍ ഒരു പെണ്‍കുട്ടിക്കാകട്ടെ 18 വയസുപോലും പൂര്‍ത്തിയായിട്ടില്ലായിരുന്നു. തന്റെ വീടിനു സമീപം കെട്ടിയിരുന്ന ചെമ്മരിയാടിനെ അടിച്ചു വീഴ്ത്തുകയും ചവിട്ടുകയും ചെയ്ത പ്രതി മരിക്കും മുന്‍പു തന്നെ ഇതിനെ കത്തിക്കുകയും ചെയ്തു.
വെസ്റ്റ് സസൈക്‌സിലെ ടില്‍ഗേറ്റ് സ്വദേശിയായ കിയറേണ്‍ ടെയ്‌ലര്‍ കുറ്രക്കാരനാണെന്നു കഴിഞ്ഞ ദിവസമാണ് കോടതി കണ്ടെത്തിയത്. മദ്യ ലഹരിയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെ്ട്ടതായി കണ്ടെത്തിയ ടെയ്‌ലര്‍ക്കു ശിക്ഷക്കൊപ്പം മദ്യപാന വിലക്കാണ് കോടതി വിധിച്ചിരിക്കുന്നത്. ഇനി ഇയാള്‍ക്കു മദ്യം നല്‍കരുതെന്നും, മദ്യം ലഭിച്ചാല്‍ അക്രമാസക്തനാകുന്ന പ്രതിയെ കൗണ്‍സിലിങ്ങിനു വിധേയനാക്കണമെന്നും കോടതി കര്‍ശന നിര്‍ദേശം നല്‍കി. തന്റെ സുഹൃത്തും അയല്‍വാസിയുമായ ഒരു പെണ്‍കുട്ടിയെ നിരന്തരം ശല്യപ്പെടുത്തിയിരുന്ന പ്രതി താനുമായി ലൈംഗിക ബന്ധത്തിനു വരണമെന്നു ഈ പെണ്‍കുട്ടിയെ നിര്‍ബന്ധിക്കുമായിരുന്നെന്നു കോടതി കണ്ടെത്തി. തന്നോടൊത്ത് പ്രകൃതി വിരുദ്ധമായ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്നാണ് പ്രതി കുട്ടിയോട് ആവശ്യപ്പെട്ടിരുന്നത്.
ടെയ്‌ലര്‍ക്കൊപ്പം മദ്യപിക്കാന്‍ എത്തിയപ്പോഴാണ് മറ്റൊരു പെണ്‍കുട്ടിക്കു പീഡനത്തിനു ഇരയാകേണ്ടി വന്നത്. മദ്യ ലഹരിയിലായിരുന്ന പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ ഉരിഞ്ഞെറിഞ്ഞ പ്രതി, ഇവരുടെ ലെഗിന്‍സ് ഉപയോഗിച്ചു കൈകാലുകള്‍ ബന്ധിച്ച ശേഷമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. ശബ്ദം ഉയര്‍ത്താനൊരുങ്ങിയ പെണ്‍കുട്ടിയുടെ വായില്‍ തന്റെ അടിവസ്ത്രം കുത്തിതിരുകിയാണ് യുവാവ് നിശബ്ദയാക്കിയത്. ക്രൂരമായ ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടിയെ അര്‍ധനഗ്നയാക്കി റോഡരികില്‍ തള്ളുകയും ചെയ്തു പ്രതി.
മൂന്നാം തവണ ഇരയായ മറ്റൊരു പെണ്‍കുട്ടിയെ ലൈംഗിക ചുവയുള്ള ചിത്രങ്ങള്‍ കാട്ടിയാണ് പ്രതി കുടുക്കായത്. 2013 നും 2014 നും ഇടയിലായിരുന്നു സംഭങ്ങള്‍ ഉണ്ടായത്. ഇതിനിടെ അക്രമാസക്തനായ പ്രതി ചെമ്മരിയാടിനെ ജീവനോടു തീകൊളുത്തുകയായിരുന്നെന്നും കണ്ടെത്തി. അക്രമാസക്തനായ പ്രതിയെ പിന്നീട് അറസ്റ്റ ്‌ചെയ്ത കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.

Top