റോഹിങ്യന്‍ ക്യാമ്പുകളിലെ ജനന നിയന്ത്രണം പാളി; വന്ധ്യംകരണം നടപ്പാക്കാന്‍ ബംഗ്ലാദേശ് സര്‍ക്കാര്‍

ആറ് ലക്ഷത്തോളം റോഹിങ്യകളാണ് മ്യാന്മാറില്‍ നിന്ന് അഭയംതേടി ബംഗ്ലാദേശിലെത്തിയിട്ടുള്ളത്. വിവിധ പദ്ധതികള്‍ ബംഗ്ലാദേശ് സർക്കാർ ആവിഷ്‌കരിച്ചിരുന്നു. എന്നാല്‍ ജനന നിയന്ത്രണത്തിന് നടപ്പാക്കിയ പദ്ധതികളെല്ലാം പരാജയപ്പെട്ടത് വലിയ തിരിച്ചടിയാകുകയാണ്. സ്ഥിതി നിയന്ത്രിക്കുന്നതിനായി റോഹിങ്യന്‍ അഭയാര്‍ഥിക്യാമ്പുകളില്‍ വന്ധ്യംകരണം നടപ്പാക്കാന്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ ലോചിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

ക്യാമ്പുകളില്‍ ഇപ്പോള്‍ 20,000 ഗര്‍ഭിണികളുണ്ട്. മൂന്നുമാസത്തിനിടെ 600 പ്രസവങ്ങളും നടന്നതായി അധികൃതര്‍ പറയുന്നു. ആവശ്യത്തിന് ഭക്ഷണവും വെള്ളവും ആരോഗ്യപരിചരണവും ഇല്ലാതെ ഏറ്റവും മോശം സാഹചര്യങ്ങളിലാണ് ഇവര്‍ കഴിയുന്നത്. കുടുംബാസൂത്രണം നടപ്പാക്കിയില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകും. ഇത് മനസ്സിലാക്കിയാണ് നീക്കം. സ്വയം തയ്യാറാകുന്നവരെ മാത്രമേ വന്ധ്യംകരണത്തിന് വിധേയരാക്കൂവെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ നിര്‍ബന്ധപൂര്‍വ്വവും വന്ധീകരണം നടക്കുന്നതായി പരാതിയുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോക്‌സ് ബസാറിലാണ് റോഹിങ്യന്‍ ക്യാമ്പുകളുള്ളത്. അഭയാര്‍ഥികള്‍ക്കിടയില്‍ ജനന നിയന്ത്രണത്തെക്കുറിച്ച് വേണ്ടത്ര ബോധവത്കരണം നടന്നിട്ടില്ലെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ വിശദീകരിക്കുന്നു. അഭയാര്‍ഥികള്‍ക്ക് ഗര്‍ഭനിരോധന ഉറ വിതരണം ചെയ്തിരുന്നു. എന്നാല്‍, ഉറ ഉപയോഗിക്കാന്‍ റോഹിങ്യകള്‍ തയ്യാറാവുന്നുമില്ല. ഇതേത്തുടര്‍ന്നാണ് ക്യാമ്പുകളിലെ പുരുഷന്മാരെയും സ്ത്രീകളെയും വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കാന്‍ കുടുംബാസൂത്രണ വകുപ്പ് സര്‍ക്കാരിനോട് നിര്‍ദേശിച്ചത്.

ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത് വിശ്വാസത്തിന് എതിരാണെന്നാണ് റോഹിങ്യകള്‍ പറയുന്നു. ദിവസേന ഭക്ഷണത്തിനും വെള്ളത്തിനുംവേണ്ടി പോരാട്ടം നടത്തേണ്ടിവരുമ്പോള്‍ വലിയ കുടുംബങ്ങളായതിനാലാണ് തങ്ങള്‍ രക്ഷപ്പെടുന്നതെന്നാണ് അവര്‍ പറയുന്നത്. അധികൃതര്‍ വിതരണം ചെയ്യുന്ന സഹായങ്ങള്‍ വാങ്ങാന്‍ കുട്ടികളെയാണ് അയക്കുന്നത്. ഗര്‍ഭനിരോധനം പാപമാണെന്ന് കരുതുന്ന സ്ത്രീകളാണ് ക്യാമ്പില്‍ കൂടുതലുള്ളത്. അതുകൊണ്ട് തന്നെ ബംഗ്ലാദേശ് സര്‍ക്കാരിന്റെ നീക്കം ഫലിക്കുമോ എന്ന് അറിയില്ല.

മ്യാന്മാറിലെ റാഖിന്‍ പ്രവിശ്യയില്‍ ഭൂസ്വത്തുണ്ടെന്നും കൂടുതല്‍ കുട്ടികള്‍ വേണമെന്നും ഭര്‍ത്താവ് പറഞ്ഞതായി ഏഴ് കുട്ടികളുടെ അമ്മ സബൂറ പറയുന്നു. അഭയാര്‍ഥി ക്യാമ്പുകളിലെല്ലാം വലിയ കുടുംബങ്ങളാണ്. പലര്‍ക്കും ഒന്നിലേറെ ഭാര്യമാരുണ്ട്. ചില കുടുംബങ്ങളില്‍ 19 കുട്ടികള്‍ വരെയുണ്ട്.
കോക്‌സ്‌

Top