അവളുടെ രക്തം കൂടി വേണം!…ദീപാനിശാന്തിനെതിരെ കൊലവിളിയുമായി സംഘപരിവാര്‍

കൊച്ചി: അധ്യാപിക ദിപാ നിശാന്തിനെതിരെ വീണ്ടും സംഘപരിവാറിന്റെ കൊലവിളി. കത്വ സംഭവത്തിന് പിന്നാലെ, സിപിഎം അനുഭാവിയായ ദീപക് ശങ്കരനാരായണന്‍ ഫെയ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ദീപാ നിശാന്ത് റീ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സൈബര്‍ ആക്രമണം തുടങ്ങിയത്.ജമ്മു കശ്മീരില്‍ കൊല ചെയ്യപ്പെട്ട എട്ടു വയസ്സുകാരി പെണ്‍കുട്ടിയുമായി ബന്ധപ്പെട്ടാണ് ദീപ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടത്

രമേശ് കുമാര്‍ നായര്‍ എന്ന ബിജപി പ്രവര്‍ത്തകന്റെ ഫെയസ്ബുക്ക് പ്രൊഫൈലില്‍ നിന്നാണ് കൊലവിളി ഉണ്ടായത്. അവളുടെ രക്തം കൂടി വേണമെന്നും ക്ഷമയുടെ എല്ലാ പരിധികളും ലംഘിച്ച് പോകുകയാണെന്നും അയാള്‍ പോസ്റ്റില്‍ പറയുന്നു. ഇതിന് പിന്തുണയുമായി ബിജെപി നേതാവായ ബിജു നായര്‍ എന്നയാളുടെ അക്കൗണ്ടില്‍ നിന്നും ‘അതിനായി ഞങ്ങള്‍ ശ്രമിക്കുകയാണ്’ എന്ന കമന്റും വന്നു.RAMESH -DEEPA

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഘത്തോട് കളിച്ചാൽ ഇങ്ങനെയിരിക്കും! ? ഒരാളുടെ ജോലി പോകുന്നത് തീർച്ചയായും ആഘോഷിക്കപ്പെടേണ്ട ഒരു കാര്യമല്ല.അതേസമയം…

കത്വവ സംഭവത്തെ തുടര്‍ന്ന് ദീപക് ശങ്കരനാരായണന്‍ എന്നയാള്‍ എഴുതിയ പോസ്റ്റിനെ അനുകൂലിച്ച് ദീപാ നിശാന്ത് രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ബിജെപി നേതാവ് ടി ജി മോഹന്‍ദാസ് ദീപക്കിന്റെയും ദീപാ നിശാന്തിന്റെയും മേല്‍വിലാസവും ഫോണ്‍ നമ്പറും പരസ്യപ്പെടുത്തിക്കൊണ്ട് എല്ലാ പ്രവര്‍ത്തകരും ഇരുവര്‍ക്കുമെതിരെ രംഗത്തുവരണമെന്ന് ആഹ്വാനം നല്‍കി. ഇതിന് പിന്നാലെയാണ് രമേഷ് കുമാറും ബിജു നായരും ദീപാ നിശാന്തിനെതിരെ കൊലവിളി നടത്തിയിരിക്കുന്നത്.

എല്ലാ സംഘപ്രവർത്തകരുടേയും പിന്തുണ പ്രതീക്ഷിച്ച് കൊള്ളുന്നു!….

നേരത്തെ ദീപാ നിശാന്തിന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സംഘപരിവാര്‍ ഗ്രൂപ്പുകളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയും ഇവരെക്കുറിച്ച് മോശം പറയുകയുമാണ് ഇക്കൂട്ടര്‍ ചെയ്തിരുന്നത്. തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പൊലീസില്‍ പരാതി നല്‍കുമെന്നും എന്നാല്‍ നേരത്തെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ട് ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും ദീപാ നിശാന്ത് വ്യക്തമാക്കിയിരുന്നു.

 

Top