അവിഹിതബന്ധത്തിനു തടസ്സമായ ഭർത്താവിനെ കൊലപ്പെടുത്തിയത് ഭാര്യയും കാമുകനും.കൃത്യം നിര്‍വഹിച്ച് പ്രവാസി കാമുകന്‍ ഗള്‍ഫിലേക്ക് രക്ഷപ്പെട്ടു

കൊച്ചി: അവിഹിതബന്ധത്തിനു തടസ്സമായ ഭർത്താവിനെ സൗജത്തും കാമുകനും ചേർന്നു കൊലപ്പെടുത്തി.താനൂരിലെ മത്സ്യതൊഴിലാളി സവാദിന്റെ കൊലപ്പെടുത്തി മുഖ്യപ്രതിയായ പ്രവാസി ഗള്‍ഫിലേക്ക് രക്ഷപ്പെട്ടു. സവാദിനെ കഴുത്തറുത്തുകൊലപ്പെടുത്തിയത് കാമുകനൊപ്പം ജീവിക്കാനാണെന്ന് ഭാര്യ സൗജത്ത് മൊഴി നല്‍കിയിരുന്നു.കൊലപാതകം നടത്തിയത് ഒരു വർഷം നീണ്ട ഗൂഢാലോചനയ്ക്കൊടുവിൽ. സൗജത്തും ബഷീറും തമ്മിൽ 4 വർഷത്തിലേറെയായി അടുപ്പത്തിലായിരുന്നെന്നും ഇതിന്റെ പേരിൽ സവാദുമായി പലതവണ വാക്കേറ്റമുണ്ടായതായും പൊലീസ് പറഞ്ഞു. 2 വർഷം മുൻപ് തർക്കമുണ്ടായപ്പോൾ താനൂർ സിഐയുടെ നേതൃത്വത്തിലാണ് ഒത്തുതീർപ്പിലെത്തിയത്. ഇരുവരുടെയും ഫോൺവിളി അടുത്തിടെ സവാദ് വീണ്ടും ചോദ്യംചെയ്തിരുന്നു.

വീട്ടുകാരും നാട്ടുകാരുമറിയാതെ ചൊവ്വാഴ്ച രാവിലെ മംഗലാപുരത്ത് വിമാനമിറങ്ങിയ ബഷീർ സുഹൃത്തും കോളജ് വിദ്യാർഥിയുമായ സുഫിയാനെ കാസർകോട്ടുനിന്നാണു കൂടെക്കൂട്ടിയത്. നാട്ടിലേക്കെത്താതെ കോഴിക്കോട്ട് ലോഡ്ജിൽ തങ്ങി. അന്നു രാത്രി കൊലപാതകം നടപ്പാക്കാനായി താനൂരിലെ വീട്ടിലെത്തിയെങ്കിലും സവാദും ഭാര്യയും ഉറങ്ങാൻ ഏറെ വൈകിയതിനാൽ പദ്ധതി ഉപേക്ഷിച്ചു മടങ്ങി.>

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിറ്റേന്നു രാവിലെ സൗജത്തിനെ കോഴിക്കോട്ടേക്കു വിളിച്ചുവരുത്തി. അവിടെ ലോഡ്ജിൽ വൈകിട്ടുവരെ തങ്ങിയാണ് ഇരുവരും കൊലപാതകത്തിനു പദ്ധതിയിട്ടതെന്ന് പൊലീസ് വ്യക്തമാക്കി. കുറ്റകൃത്യം നടത്തിയതിനു പിന്നാലെ മംഗലാപുരത്തേക്കു തിരിച്ച പ്രതി കണ്ണൂരിൽ നിന്നാണ് ദുബായിലേക്കുള്ള വിമാന ടിക്കറ്റെടുത്തത്. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് പ്രതിയെ നാട്ടിലെത്തിക്കാനാണ് താനൂർ സിഐ എം.ഐ.ഷാജിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ ശ്രമം.
ഗള്‍ഫില്‍ നിന്നാണ് സൗജത്തിന്റെ നിര്‍ദ്ദേശ പ്രകാരം കൊല നടത്താന്‍ കാമുകനെത്തിയത്. മംഗലാപുരത്ത് വിമാനം ഇറങ്ങിയത് ആരും അറിയാതിരിക്കാനായിരുന്നു. മടങ്ങാനുള്ള ടിക്കറ്റും ബുക്ക് ചെയ്തിരുന്നു. സവാദിനെ കൊന്ന ശേഷം കാറില്‍ മംഗലാപുരത്ത് എത്തി വിമാനമാര്‍ഗം കാമുകന്‍ വിദേശത്തേക്ക് പറന്നു. സുഹൃത്തിനെ വിമാനം കയറ്റിയ ശേഷം മടങ്ങുമ്പോഴാണ് സുഹൃത്ത് പോലീസ് പിടിയിലാകുന്നത്.

സൗജത്ത് പോലീസിന് നല്‍കിയ മൊഴി:

ദിവസങ്ങളായി ഭാര്യയും കാമുകനും ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ആസൂത്രണം നടത്തുകയും അവസരത്തിനായി കാത്തിരിക്കുകയും ചെയ്തിരുന്നു. ഒടുവില്‍ കഴിഞ്ഞ ദിവസമാണ് സാഹചര്യം ഒത്തത്. പതിവുപോലെ മത്സ്യ ബന്ധന ജോലി കഴിഞ്ഞെത്തി ഭക്ഷണം കഴിച്ച് ബുധനാഴ്ച രാത്രി ഇളയ മകളുമായി കോര്‍ട്ടേഴ്സിന്റെ മുന്‍ വശത്തെ വരാന്തയിലാണ് സവാദ് ഉറങ്ങാന്‍ കിടന്നത്.

സവാദ് പൂര്‍ണമായും ഉറക്കത്തിലാണ്ടെന്നു സൗജത്ത് ഉറപ്പു വരുത്തുന്നു. ശേഷം രാത്രി 1.30 ഓടെ സൗജത്ത് വിവരമറിയിച്ചതനുസരിച്ച് കാമുകനും സുഹൃത്തും കാറില്‍ എത്തി. സുഹൃത്ത് പുറത്ത് നില്‍ക്കുകയും കാമുകന്‍ ആയുധവുമായി കോര്‍ട്ടേഴ്സിന്റെ പിന്‍വശത്ത് കൂടി അകത്ത് കയറി. പിന്‍വശത്തെ വാതില്‍ സൗജത്ത് നേരത്തെ തുറന്ന് വച്ചിരുന്നു. അകത്ത് കയറിയ ശേഷം സവാദ് ഉറക്കിലാണെന്ന് വീണ്ടും ഉറപ്പാക്കി. ആദ്യം കാമുകന്‍ ഇരുമ്പ് ദണ്ഡ് കൊണ്ട് തലയില്‍ ആഞ്ഞടിച്ചു. ഈ അടിയുടെ ആഗാതത്തില്‍ സവാദിന്റെ ബോധം നഷ്ടമായി. ശേഷം സൗജത്ത് കത്തി കൊണ്ട് കഴുത്തറുത്ത് മരിച്ചുവെന്ന് ഉറപ്പാക്കുകയായിരുന്നു.

ശേഷം കാമുകനും സുഹൃത്തും രക്ഷപ്പെട്ട ശേഷം സൗജത്ത് അയല്‍വാസികളെയും ബന്ധുക്കളെയും വിവരമറിയിക്കുകയായിരുന്നു. ഇന്നലെ രാവിലെയാണ് നാട്ടുകാര്‍ ഞെട്ടലോടെ കൊലപാതക സംഭവമറിയുന്നത്.

Top