പൂമ്പാറ്റ ഗ്രൂപ്പിനെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; തന്നെ അറസ്റ്റ് ചെയ്യാന്‍ അധികാരമില്ലെന്നും ഇനിയും ചിത്രങ്ങള്‍ ഷയര്‍ ചെയ്യുമെന്നും അഡ്മിന്‍

തിരുവനന്തപുരം: കുട്ടികളെ ലൈംഗീകമായി ഉപയോഗിക്കുന്നതിന് പ്രേരിപ്പിക്കുന്ന ചിത്രങ്ങളും വീഡിയോയും പ്രദര്‍ശിപ്പിച്ചിരുന്ന പൂമ്പാറ്റ ഗ്രൂപ്പിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നത്. ഗ്രൂപ്പ് അഡ്മിനായ ഷറഫ് അലി മാനസിക വിഭ്രാന്തിയുള്ള ആളാണെന്നും സംശയം. തന്നെ അറസ്റ്റ് ചെയ്യാന്‍ പൊലീസിനെന്നല്ല ആര്‍ക്കും അധികാരമില്ലെന്ന് ഷറഫ് അലിയുടെ വിചിത്ര വാദം. കഴിഞ്ഞ ദിവസം അറസ്റ്റിലായപ്പോഴാണ് ഷറഫ് അലിയാണ് തന്നെ അറസ്റ്റ് ചെയ്യാന്‍ ആര്‍ക്കും അധികാരമില്ലെന്നും കുട്ടികളുടെ നഗ്‌ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ ഇനിയും ആളുകളെ പ്രേരിപ്പിക്കുമെന്നും വാദിച്ചത്.

ടെലഗ്രാം എന്ന മെസേജിംഗ് ആപ്പ് വഴി പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുകളുടെ തലവന്‍ ഷറഫ് അലിയെ വ്യാഴാഴ്ചയാണ് മലപ്പുറത്ത് നിന്നും വണ്ടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കേരളത്തില്‍ സജീവമായ പീഡോഫീലിയ നെറ്റ്‌വര്‍ക്കിനെക്കുറിച്ച് വിവരം ലഭിക്കുന്നത്. പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന നാല് ഗ്രൂപ്പുകള്‍ ഇയാള്‍ കൈകാര്യം ചെയ്തിരുന്നു. ഇതില്‍ നൂറ് കണക്കിന് അംഗങ്ങളുമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൂമ്പാറ്റ എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന ഗ്രൂപ്പുകളുടെയെല്ലാം തലവന്‍ അലി മാത്രമായിരുന്നു. ഇയാളില്‍ നിന്ന് പിടിച്ചെടുത്ത മൊബൈലില്‍ നിറയെ 10 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും ആയിരുന്നു. എം. കോം ബിരുദ ധാരിയായ ഇയാള്‍ ഞരമ്പു രോഗികളായ ആളുകളെ മാത്രമാണ് ഗ്രൂപ്പില്‍ അംഗങ്ങളാക്കിയിരുന്നത്. ഇത് കൂടാതെ പ്രാദേശികമായി സംഘടിപ്പിക്കുന്ന അശ്ലീല വീഡിയോകള്‍ ഉപയോഗിച്ച് ഇയാള്‍ ഒരു അശ്ലീല വെബ്‌സൈറ്റും തുടങ്ങിയിരുന്നു. ഇത് പൊലീസ് അടച്ചു പൂട്ടിയിട്ടുണ്ട്.

പ്രായപൂര്‍ത്തിയെത്താത്ത കുട്ടികളുടെ നഗ്‌നത ആസ്വാദിക്കുന്ന ഗ്രൂപ്പില്‍ മലയാളികളോ ഇന്ത്യക്കാരോ കഥാപാത്രങ്ങളല്ലാത്ത ഒരു വീഡിയോയും ചിത്രവും പോസറ്റ് ചെയ്യരുതെന്ന് അഡ്മിന്റെ കര്‍ശന നിര്‍ദ്ദേശമുണ്ട്. ഇതിനിടയില്‍ ഗ്രൂപ്പില്‍ ആക്ടീവ് അല്ലാത്ത ആളുകളെ റിമൂവ് ചെയ്യുമെന്ന ഭീഷണിപ്പെടുത്തലുകളും. പുതിയ വീഡിയോകള്‍ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യാതിരിക്കുന്നത് അഡ്മിന്റെ അപ്രീതിയ്ക്ക് ഇടയാക്കും. അതിനാല്‍ തന്നെ എല്ലാവരും ഈ ഗ്രൂപ്പില്‍ പുതിയ വീഡിയോകളും ചിത്രങ്ങളും പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. മകളുടെ നഗ്‌ന ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്യുന്ന പിതാക്കന്മാര്‍ വരെ ഇത്തരം ഗ്രൂപ്പുകളില്‍ ഉണ്ടായിരുന്നതായി പറയുന്നു.

ഗ്രൂപ്പിലെ സന്ദേശങ്ങള്‍ വായിച്ച പൊലീസുകാര്‍ക്ക് ലഭിച്ചത് മനസാക്ഷിയെ മരവിപ്പിക്കുന്ന അനുഭവമായിരുന്നു. ഗ്രൂപ്പിലെ ഒരു അംഗത്തിന്റെ നിര്‍ദ്ദേശം ഇങ്ങനെ… ‘മൂന്ന് വയസില്‍ താഴെയുള്ള കുട്ടികളെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ മാത്രം ചിത്രീകരിച്ചാല്‍ മതി, അതാകുമ്പോള്‍ കുട്ടിയ്ക്ക് ശരിയായ ഓര്‍മയുമുണ്ടാകില്ല അവര്‍ ഇതൊന്നും പുറത്ത് പറയുകയും ഇല്ല.’ എന്നാല്‍ ഇത് അംഗീകരിക്കാതിരുന്ന ഗ്രൂപ്പ് അഡ്മിന്‍ നാല് വയസ് മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ ദൃശ്യങ്ങള്‍ മാത്രം ഗ്രൂപ്പില്‍ ഷെയര്‍ ചെയ്താല്‍ മതിയെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു.

Top