കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍: ഞെട്ടിക്കുന്ന വിവരങ്ങള്‍ പൊലീസിന്; പൂമ്പാറ്റ, ഗേസെക്സ് എന്നീ ഗ്രൂപ്പുകള്‍ വഴി കുട്ടികളുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്തു

മലപ്പുറം: സാമൂഹ്യ മാധ്യമമായ ടെലഗ്രാം വഴി കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച പൂമ്പാറ്റ ഗ്രൂപ്പിനെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പൊലീസിന്. അറസ്റ്റിലായ ഗ്രൂപ്പ് അഡ്മിന്‍ കോക്കാടന്‍ ഷറഫലി ദിവസവും ദൃശ്യങ്ങള്‍ കൈമാറിയിരുന്നത് ഏഴായിരത്തോളം പേര്‍ക്ക്.

വണ്ടൂര്‍ തിരുവാലി പുന്നപ്പാലയിലെ കണ്ടമംഗലം സ്വദേശിയായ ഇയാളുടെ മൊെബെല്‍ഫോണും മെമ്മറി കാര്‍ഡും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പോലീസിനു ലഭിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സാമൂഹിക മാധ്യമങ്ങളില്‍ വിവിധ ഗ്രൂപ്പുകളുണ്ടാക്കിയാണു പ്രതി ദൃശ്യങ്ങളും ഓണ്‍െലെന്‍ വെബ് സൈറ്റുകളുടെ ലിങ്കുകളും അയച്ചുകൊടുത്തിരുന്നത്. 51 അക്കൗണ്ടുകളിലൂടെ ദൃശ്യങ്ങള്‍ കൈമാറി. 14 നു താഴെയുള്ള കുഞ്ഞുങ്ങളുടെ ദൃശ്യങ്ങളാണ് ഇതിലേറെയും. ഇവ കൈമാറാന്‍ പണം വാങ്ങിയതായും സൂചനയുണ്ട്. പ്രതിയുടേയും രക്ഷിതാക്കളുടേയും ബാങ്ക് അക്കൗണ്ടുകള്‍ പോലീസ് പരിശോധിച്ചുവരികയാണ്.

സ്മാര്‍ട്ട് ഫോണില്‍ സോഷ്യല്‍ മീഡിയ ആപ്പായ ടെലഗ്രാം ഇന്‍സ്റ്റാള്‍ ചെയ്താണ് പ്രതി വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ചത്. തുടര്‍ന്ന് സൈബര്‍ഡോം ഐ.ജി.യുടെ നിര്‍ദേശപ്രകാരം പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി: എം.പി മോഹനചന്ദ്രന്റെ കീഴില്‍ വണ്ടൂര്‍ സി.ഐ: വി.ബാബുരാജ്, എസ്.ഐ: പി.ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഷറഫലിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ടെലഗ്രാം ആപ്പില്‍ പൂമ്പാറ്റ, ഗേസെക്സ് ഇഷ്ടപെടുന്നവര്‍ എന്നിങ്ങനെയുള്ള ഗ്രൂപ്പുകളിലൂടെയാണ് ഇയാള്‍ അശ്ലീലദൃശ്യങ്ങളും ലൈംഗിക വീഡിയോകളും പ്രചരിപ്പിച്ചത്. സൈബര്‍ ഡോമിലെ ബിജു, വൈശാഖ് എന്നിവരുടെ സഹായത്തോടെയാണ് പോലീസ് ഫോണ്‍ പരിശോധന നടത്തിയത്. സ്വകാര്യ സ്ഥാപനത്തില്‍ കോസ്റ്റ് ആന്‍ഡ് മാനേജ്മെന്റ് അക്കൗണ്ടന്റ് (സി.എം.എ) വിദ്യാര്‍ഥിയാണ് ഷറഫലി. പെരിന്തല്‍മണ്ണ കോടതി റിമാന്‍ഡ് ചെയ്ത പ്രതിയെ പോലീസ് ഇന്ന് കസ്റ്റഡിയില്‍വാങ്ങും.

Top