കുട്ടികളുടെ ലൈംഗീക ദൃശ്യങ്ങളുമായി മല്ലു സോഷ്യമീഡിയ ഗ്രൂപ്പുകള്‍; മകളുടെ ചിത്രമിടുന്ന അച്ഛന്‍ വരെയുണ്ടെന്ന് പിടിയിലായവര്‍

തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വിഡിയോയും കൈമാറുന്ന സോഷ്യല്‍മീഡിയ ഗ്രൂപ്പുകള്‍ സജീവമാകുന്നു. ഇത്തരമൊരു സംഘത്തെ കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഘത്തില്‍ നി്‌നും അറിയാന്‍ കഴിഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങളെന്നും പൊലീസ്.

ടെലഗ്രാം എന്ന മെസേജിംഗ് ആപ്പ് വഴി പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുകളുടെ തലവന്‍ ഷറഫ് അലിയെയാണ് വ്യാഴാഴ്ച വണ്ടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കേരളത്തില്‍ സജീവമായ പീഡോഫീലിയ (ശിശുരതി) നെറ്റ്‌വര്‍ക്കിനെക്കുറിച്ച് വിവരം ലഭിക്കുന്നത്. പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന നാല് ഗ്രൂപ്പുകള്‍ ഇയാള്‍ കൈകാര്യം ചെയ്തിരുന്നു. ഇതില്‍ നൂറ് കണക്കിന് അംഗങ്ങളുമുണ്ട്. ഇവരെ കണ്ടെത്താനായി കേരളാ പൊലീസിന്റെ സൈബര്‍ ഡോം വിശദമായ പരിശോധന ആരംഭിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൂമ്പാറ്റ എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന ഗ്രൂപ്പുകളുടെയെല്ലാം തലവന്‍ അലി മാത്രമായിരുന്നുവെന്ന് സൈബര്‍ ആക്ടിവിസ്റ്റായ ജല്‍ജിത്ത് വിശദീകരിച്ചു. ഇയാളില്‍ നിന്ന് പിടിച്ചെടുത്ത മൊബൈലില്‍ നിറയെ 10 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും ആയിരുന്നു. എം. കോം ബിരുദ ധാരിയായ ഇയാള്‍ ഞരമ്പു രോഗികളായ ആളുകളെ മാത്രമാണ് ഗ്രൂപ്പില്‍ അംഗങ്ങളാക്കിയിരുന്നത്. ഗ്രൂപ്പിലെ ചില അംഗങ്ങളുടെ മൊബൈല്‍ നമ്പരുകള്‍ തിരിച്ചറിഞ്ഞ പൊലീസ് ബന്ധപ്പെട്ട നെറ്റ്‌വര്‍ക്ക് ഓപ്പറേറ്റര്‍മാരോട് ഇവരെ കണ്ടെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ടെലഗ്രാം ഉപയോഗിച്ചുള്ള ഗ്രൂപ്പുകള്‍ ആയതിനാല്‍ ഇവരുടെ നമ്പര്‍ കണ്ടെത്തുക എളുപ്പമല്ല.

പ്രായപൂര്‍ത്തിയെത്താത്ത കുട്ടികളുടെ നഗ്‌നത ആസ്വാദിക്കുന്ന ഗ്രൂപ്പില്‍ മലയാളികളോ ഇന്ത്യക്കാരോ കഥാപാത്രങ്ങളല്ലാത്ത ഒരു വീഡിയോയും ചിത്രവും പോസ്റ്റ് ചെയ്യരുതെന്ന് അഡ്മിന്റെ കര്‍ശന നിര്‍ദ്ദേശമുണ്ട്. ഇതിനിടയില്‍ ഗ്രൂപ്പില്‍ ആക്ടീവ് അല്ലാത്ത ആളുകളെ റിമൂവ് ചെയ്യുമെന്ന ഭീഷണിപ്പെടുത്തലുകളും.

പുതിയ വീഡിയോകള്‍ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യാതിരിക്കുന്നത് അഡ്മിന്റെ അപ്രീതിയ്ക്ക് ഇടയാക്കും. അതിനാല്‍ തന്നെ എല്ലാവരും ഈ ഗ്രൂപ്പില്‍ പുതിയ വീഡിയോകളും ചിത്രങ്ങളും പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. മകളുടെ നഗ്‌ന ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്യുന്ന പിതാക്കന്മാര്‍ വരെ ഇത്തരം ഗ്രൂപ്പുകളില്‍ ഉണ്ടായിരുന്നതായി പറയുന്നു. എന്തായാലും വരും ദിവസങ്ങളില്‍ ഇത്തരം സംഘങ്ങളെ കുടുക്കാന്‍ അന്വേഷണം ശക്തമാക്കാനാണ് പൊലീസിന്റെ തീരുമാനം.

Top