ശിവശങ്കറിന് തിരിച്ചടിയായത് ശിവശങ്കർ തന്നെ നൽകിയ മൊഴി.56 ചോദ്യങ്ങൾ? ചോദ്യം ചെയ്യൽ കഴിഞ്ഞാൽ അറസ്റ്റോ?

കൊച്ചി:ശിവശങ്കറിന് തിരിച്ചടിയായത് ശിവശങ്കർ തന്നെ നൽകിയ മൊഴി. തന്റെ സഹായം പ്രതികൾ തേടിയിട്ടില്ലെന്നും താനായിരുന്നു പ്രതികളെ ഉപയോഗപ്പെടുത്തിക്കൊണ്ടിരുന്നതെന്നും ശിവശങ്കർ മൊഴി നൽകിയിരുന്നു.56 ചോദ്യങ്ങളുള്ള ചോദ്യാവലി എന്‍ഐഎ തയാറാക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്. ഇതിന് ശിവശങ്കർ നൽകുന്ന ഉത്തരങ്ങളാകും അദ്ദേഹത്തിന്‍റെ ഭാവി തീരുമാനിക്കുക. ചോദ്യം ചെയ്യല്‍ വീഡിയോയില്‍ പകര്‍ത്തും. ശിവശങ്കറിനെ ചോദ്യം ചെയ്തു വിട്ടയയ്ക്കുമോ, അതോ അറസ്റ്റുണ്ടാകുമോ തുടങ്ങിയ അഭ്യൂഹങ്ങളാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഇന്ന് രാവിലെ 10 ഓടെയാണ് എന്‍ഐഎയുടെ രണ്ടാംഘട്ട ചോദ്യം ചെയ്യല്‍ ആരംഭിച്ചത്.

സർക്കാർ പരിപാടികളിൽ സ്വപ്നയും സരിത്തും തനിക്ക് വലിയ സഹായികളായിരുന്നുവെന്ന് ശിവശങ്കർ മൊഴി നൽകിയിട്ടുണ്ട്. തന്റെ വ്യക്തിപരമായ കാര്യങ്ങൾ പലതും പ്രതികൾക്ക് കൃത്യമായി അറിയാമായിരുന്നെന്നും ശിവശങ്കർ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. ശിവശങ്കറിന്റെ ദൗർബല്യങ്ങൾ പ്രതികൾ മുതലെടുത്തോ എന്നാണ് എൻഐഎ പരിശോധിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ന് രാവിലെയോടെ 9.15 ഓടെ ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ ആരംഭിക്കും. ഇതിനായി ഇന്ന് പുലർച്ചെ തന്നെ തിരുവനന്തപുരത്ത് നിന്നും ശിവശങ്കർ യാത്ര തിരിച്ചിട്ടുണ്ട്. ഹെതർ ഫ്‌ളാറ്റ്, സ്വപ്‌ന സുരേഷിന്റെ ഫ്‌ളാറ്റ്, സ്വപ്‌നയുടെ വാടക വീട് ഇവിടെയെല്ലാം ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷണ സംഘം ചോദിച്ചറിയും. ഒപ്പം പ്രതികളുമായുള്ള ബന്ധവും ചോദിച്ചറിയും. കഴിഞ്ഞ തവണ തിരുവനനന്തപുരം ഡിവൈഎസ്പിയായിരുന്നു എം ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നതെങ്കിൽ ഇത്തവണ മുതിർന്ന ഉദ്യോഗസ്ഥരാകും ചോദ്യം ചെയ്യുക.

കഴിഞ്ഞ വ്യാഴാഴ്ച തിരുവനന്തപുരം പേരൂര്‍ക്കട പോലീസ് ക്ലബില്‍ അഞ്ച് മണിക്കൂറോളം ശിവശങ്കറെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ഇതില്‍ തൃപ്തി വരാത്ത എന്‍ഐഎ ഇന്ന് രാവിലെ ചോദ്യം ചെയ്യലിന് കൊച്ചി ഓഫീസില്‍ ഹാജരാകണമെന്ന് ശിവശങ്കറിനോട് ആവശ്യപ്പെട്ടിരുന്നു. പുലര്‍ച്ചെ നാലോടെയാണ് അദ്ദേഹം കൊച്ചിയിലേക്ക് പുറപ്പെട്ടത്. രാവിലെ ഒമ്പതോടെ എറണാകുളം ജില്ലാ അതിര്‍ത്തി കടന്ന അദ്ദേഹത്തിന് കുമ്പളം മുതല്‍ പോലീസ് അകമ്പടിയോടെയാണ് എന്‍ഐഎ ഓഫീസിലേക്കെത്തിച്ചത്. 9.30 ഓടെ കടവന്ത്രയിലെ എന്‍ഐഎ ഓഫീസിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയാറായില്ല.

എന്‍ഐഎ കൊച്ചി ഓഫീസിലെ പ്രത്യേക മുറിയിലാണ് ചോദ്യം ചെയ്യല്‍. അന്വേഷണ സംഘത്തോടൊപ്പം ഡല്‍ഹി, ഹൈദരാബാദ് യൂണിറ്റുകളില്‍ നിന്നുള്ള വിദഗ്ധരായ ഉദ്യോഗസ്ഥരും ചോദ്യം ചെയ്യലിനുണ്ടാകും. ഇതിനായി എന്‍ഐഎ പ്രത്യേക സംഘം ഇന്നലെയോടെ തന്നെ കൊച്ചിയിലെത്തിയിരുന്നു. സ്വര്‍ണക്കടത്തതിന് ശിവശങ്കറിന് പങ്കുണ്ടോ, കേസിലെ പ്രതികളുമായുള്ള ബന്ധം, ഫ്‌ളാറ്റില്‍ നടന്ന ഗൂഢാലോചന, പ്രതികള്‍ക്ക് ചെയ്തുകൊടുത്ത സഹായം എന്നീ കാര്യങ്ങളാണ് രണ്ടാം ഘട്ട ചോദ്യം ചെയ്യലില്‍ എന്‍ഐഎ പ്രധാനമായും ചോദിച്ചറിയുക.

എന്‍ഐഎയ്ക്കും കസ്റ്റംസിനും ശിവശങ്കര്‍ നല്‍കിയ മൊഴികള്‍ തമ്മില്‍ വൈരുധ്യങ്ങളുണ്ട്. ഇക്കാര്യത്തിലും വിശദീകരണം തേടും. ചില ഫോണ്‍കോളുകളുടെയും ദൃശ്യങ്ങളുടെയും വിവരങ്ങള്‍ സഹിതമാണ് ചോദ്യം ചെയ്യല്‍. കേസുമായി ബന്ധപ്പെട്ട് നിലവില്‍ പിടിയിലായവരുമായി ശിവശങ്കറിന് അടുത്ത ബന്ധമുണ്ടായിരുന്നതായി നിലവില്‍ പിടിയിലായ പ്രതികള്‍ തന്നെ അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച ചോദ്യം ചെയ്തത്.

കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്തിട്ടുള്ള പ്രധാന പ്രതികളായ സ്വപ്നക്കും സുഹൃത്തുക്കള്‍ക്കും സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധമുണ്ടെന്ന് തനിക്കറിയില്ലായിരുന്നുവെന്നാണ് വ്യാഴാഴ്ച ചോദ്യം ചെയ്യലില്‍ ശിവശങ്കർ ‍ മൊഴിനല്‍കിയിട്ടുള്ളത്. സ്വപ്നയാണ് സരിത്തിനെ പരിചയപ്പെടുത്തിയത്. ഇവരുമായി തനിക്ക് സൗഹൃദം മാത്രമാണ് ഉണ്ടായിരുന്നത്. അവരുടെ ബിസിനസിനെക്കുറിച്ചോ മറ്റ് ഇടപാടുകളെ ക്കുറിച്ചോ അറിവുണ്ടായിരുന്നില്ലെന്നും ശിവശങ്കര്‍ മൊഴി നല്‍കിയെന്നാണ് സൂചനകള്‍.

അതേസമയം, സെക്രട്ടറിയേറ്റിലെ സിസിടിവി ദ്യശ്യങ്ങൾ ലഭിക്കുന്നതിന് മുൻപേ തന്നെയാണ് എം.ശിവശങ്കറിനെ എൻ.ഐ.ഐ വീണ്ടും ചോദ്യം ചെയ്യാൻ പോകുന്നത്. ദ്യശ്യങ്ങൾ നൽകാമെന്ന് അറിയിച്ചെങ്കിലും എൻഐഎ ഉദ്യോഗസ്ഥരെത്തിയില്ല. സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമെന്ന് എൻഐഎ കണ്ടെത്തിയിരുന്നു.

Top