ഭൂമി തര്‍ക്കം; യുപിയില്‍ ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങളുള്‍പ്പെടെ ആറുപേര്‍ കൊല്ലപ്പെട്ടു

ദെരിയ: ഉത്തര്‍പ്രദേശിലെ രുദ്രാപൂരിലെ ഫത്തേപുര്‍ ഗ്രാമത്തില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങളുള്‍പ്പെടെ ആറുപേര്‍ കൊല്ലപ്പെട്ടു. കുറേ കാലമായി രണ്ട് കക്ഷികള്‍ക്കിടയില്‍ ഭൂമി തര്‍ക്കം നടക്കുന്നതായി പൊലീസ് പറഞ്ഞു. ലേധ തോലയിലെ സത്യ പ്രകാശ് ദുബേയും അഭയ്പുര്‍ തോല നിവാസിയായ പ്രേംചന്ദ് യാദവും തമ്മിലാണ് തര്‍ക്കം ഉണ്ടായിരുന്നത്. മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കൂടിയായിരുന്നു പ്രേമം ചന്ദ് യാദവ്.
തിങ്കളാഴ്ച രാവിലെ ഏഴ് മണിക്ക് തര്‍ക്ക ഭൂമിയിലെ വയല്‍ കാണാന്‍ പ്രേമംചന്ദ് എത്തിയ വിവരമറിഞ്ഞ സത്യ പ്രകാശ് ദുബേ വയലിലെത്തി.

തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും സത്യപ്രകാശ് പ്രേംചന്ദിനെ ഇഷ്ടിക കൊണ്ട് തലക്കടിച്ച് കൊലപെടുത്തുകയും ചെയ്തു. വിവരമറിഞ്ഞ പ്രേംചന്ദിന്റെ കൂട്ടാളികള്‍ വടികളും തോക്കുകളുമായി സത്യപ്രകാശിന്റെ വീട്ടിലെത്തി അയാളെയും ഭാര്യയെയും മൂന്ന് മക്കളെയും വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top