ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ കാര്യങ്ങളെല്ലാം തലതിരിഞ്ഞ രീതിയില്‍; മന്ത്രി വരുന്നതറിഞ്ഞ് അധികൃതര്‍ രോഗികളെ ആശുപത്രിക്ക് പുറത്താക്കി

ആഗ്ര: മന്ത്രിയുടെ ആശുപത്രി സന്ദര്‍ശനം പ്രമാണിച്ചി രോഗികളെ ആശുപത്രിയ്ക്ക് പുറത്താക്കി. യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശിലാണ് സംഭവം. ആരോഗ്യമന്ത്രി അശുതോഷ് ഠണ്ഡന്‍ സന്ദര്‍ശിക്കുന്നതിന് മുന്നോടിയായാണ് ആഗ്രയിലെ സരോജിനി നായിഡു മെഡിക്കല്‍ കോളേജില്‍ നിന്ന് രോഗികളെ പുറത്താക്കിയത്.

ആശുപത്രിയിലെ അസൗകര്യങ്ങള്‍ മറച്ച് വെച്ച് സേവനം കാര്യക്ഷമമാണെന്ന് മന്ത്രിയെ ബോധ്യപ്പെടുത്താനാണ് രോഗികളെ ആശുപത്രിയില്‍ നിന്ന് പുറത്താക്കിയത്. തിരക്കേറിയ ആശുപത്രിയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ സുഗമമാണെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു അധികൃതരുടെ ശ്രമം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്നലെ രാവിലെയാണ് ആരോഗ്യമന്ത്രി ആശുപത്രി സന്ദര്‍ശിക്കാനെത്തിയത്. ആശുപത്രിയുടെ പ്രവര്‍ത്തനം വിലയിരുത്തുകയായിരുന്നു സന്ദര്‍ശനോദ്ദേശം. മന്ത്രി എത്തുന്നതിന് മുന്നോടിയായി അത്യാഹിതവിഭാഗത്തില്‍ അടക്കമുള്ള രോഗികളെ അധികൃതര്‍ താല്‍ക്കാലികമായി കോമ്പൗണ്ടിലേക്ക് മാറ്റുകയായിരുന്നു.

ഗ്ലൂക്കോസ് കയറ്റിക്കൊണ്ടിരുന്നവരും ഓക്‌സിജന്‍ സിലിണ്ടറിന്റെ സഹായത്തോടെ ശ്വസിച്ചിരുന്നവരും പുറത്താക്കിയവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. മന്ത്രി പോയാലുടന്‍ പഴയ സ്ഥലത്തേക്ക് എത്തിക്കാമെന്നും രണ്ട് മണിക്കൂര്‍ നേരത്തേക്ക് ഒന്ന് ‘അഡ്ജസ്റ്റ്’ ചെയ്യണമെന്നും പറഞ്ഞാണ് അധികൃതര്‍ രോഗികളെ പുറത്താക്കിയത്.

ഗുരുതരാവസ്ഥയിലായിരുന്ന ഒരാളെ ആംബുലന്‍സിലേക്കാണ് കൊണ്ടപോയത്. ഡ്രിപ്പിട്ടിരുന്ന ഒരു കുട്ടിയെ പുറത്താക്കിയതിനെ തുടര്‍ന്ന് അവനെ അമ്മ മടിയില്‍ കിടത്തി ഡ്രിപ്പിന്റെ കുപ്പിയും കയ്യില്‍ പിടിച്ചിരിക്കുകയായിരുന്നു. ആശുപത്രിയുടെ മനുഷ്യത്വരഹിതമായ നടപടിയ്‌ക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്.

ആദിത്യനാഥിനെ കാണാനെത്തുന്ന ദലിതര്‍ കുളിച്ചിട്ട് വരണമെന്ന നിര്‍ദ്ദേശം കഴിഞ്ഞ ദിവസം വിവാദമായിരുന്നു.

Top