വിവാഹത്തിനു സമ്മതിക്കാതെ സ്‌കൂളിൽ പോയി; പതിനാറുകാരിയായ പെൺകുട്ടിയെ അച്ഛനും രണ്ടാനമ്മയും ചേർന്നു പെട്രോളൊഴിച്ചു ജീവനോടെ കത്തിച്ചു

ക്രൈം റിപ്പോർട്ടർ

പ്ടന: വിവാഹത്തിനു സമ്മതിക്കില്ലെന്നും തനിക്കു സ്‌കൂളിൽ പോകണമെന്നും ആവശ്യപ്പെട്ട പതിനാറുകാരിയായ പെൺകുട്ടിയെ രണ്ടാനമ്മയും പിതാവും ചേർന്നു പട്രോൾ ഒഴിച്ചു തീകൊളുത്തി കൊലപ്പെടുത്തി. ബീഹാറിലെ ഗ്രാമവാസിയായ ഖുശ്ബൂ കുമാരിയെന്ന പതിനാറുകാരിയെയാണ് പിതാവും രണ്ടാനമ്മയും ചേർന്നു പച്ചയ്ക്കു കത്തിച്ചത്. അറു ദിവസത്തോളം ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞ ഖുശ്ബു കഴിഞ്ഞ ദിവസം അന്തരിച്ചു. സംഭവത്തിൽ ഖുശ്ബുവി്‌ന്റെ പിതാവിനെയും രണ്ടാനമ്മയെയും പ്രതിയാക്കി പൊലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. പറ്റനയിലെ ഗ്രാമവാസിയായ പെൺകുട്ടി ഹയർസെക്കൻഡറി സ്‌കൂളിലാണ് പഠിച്ചിരുന്ന. ഹയർ സ്‌കൂൾ വിദ്യാർഥിനായായ ഖുശ്ബുവിനു വിവാഹാലോചനയുമായി ഇവരേക്കാൾ ഏറെ പ്രായം കൂടിയ ആൾ എത്തിയതോടെയാണ് സംഭവത്തിലേയ്ക്കു പ്രശ്‌നങ്ങൾ തുടങ്ങുന്നത്. ഖുശ്ബുവിനേ്കാൾ ഇരുപതു വയസിനു മുതിർന്ന വ്യക്തിയെകൊണ്ടു ഇവരെ വിവാഹം കഴിപ്പിക്കാനായിരുന്നു രണ്ടാനമ്മയുടെയും അച്ഛന്റെയും തീരുമാനം. എന്നാൽ, തനിക്കു സ്‌കൂളിൽ പോകണമെന്നും പഠിക്കണമെന്നുമുള്ള വാശിയെ തുടർന്നു പെൺകുട്ടി കരയുകയായിരുന്നു. ഇതേ തുടർന്നാണ് പ്രശ്‌നങ്ങൾ രൂക്ഷമായത്. സമാധാന ചർച്ചയ്ക്കായി എത്തിയ ബന്ധുക്കളുടെ മുന്നിൽ വച്ച് പിതാവ് കുട്ടിയുടെ ശരീരത്തിൽ പട്രോൾ ഒഴിച്ചു. കുട്ടിയുടെ രണ്ടാനമ്മ എല്ലാവരും നോക്കി നിൽക്കെ അവളുടെ ശരീരത്തിൽ തീ കത്തിക്കുകയായിരുന്നു.
കുട്ടിയുടെ പിതാവ് സുനിൽ താക്കൂർ, രണ്ടാനമ്മ പൂനം ദേവി, ഇവരുടെ സഹോദരങ്ങൾ എന്നിവർ അടക്കമുള്ളവർ നോക്കി നിൽക്കെയായിരുന്നു പെൺകുട്ടിക്കു തീ കൊളുത്തിയതെന്നു സഹോദരൻ അമൃത് രാജ് പൊലീസിൽ മൊഴി നൽകി. തനിക്കു വീണ്ടും പഠിക്കണമെന്ന ആവശ്യം പെൺകുട്ടി അഭ്യർഥിച്ചതോടെയാണ് കുടുംബം ഒന്നടങ്കം രംഗത്ത് എത്തിയത്. വിവാഹം കഴിക്കണമെന്നു ബന്ധുക്കളും പിതാവും മാതാവും ചേർന്നു അഭ്യർഥിക്കുകയായിരുന്നു. എന്നാൽ, പെൺകുട്ടി ഒന്നിനും സമ്മതിക്കാതെ സ്‌കൂളിൽ പോകണമെന്നു വാശിപിടിച്ചതോടെ പിതാവ് വീട്ടിൽ സൂക്ഷിച്ചിരുന്ന പട്രോളെടുത്ത് പെൺകുട്ടിയുടെ ശരീരത്തിൽ ഒഴിക്കുകയായിരുന്നു. അപ്രതീക്ഷിതമായി പട്രോൾ ശരീരത്തു വീണപ്പോൾ പെൺകുട്ടി കുതറി മാറുകയായിരുന്നു. ഇതിനിടെ രണ്ടാനമ്മ കുട്ടിയുടെ ശരീരത്തേയ്ക്കു തീകൊള്ളി വലിച്ചെറിയുകയായിരുന്നു. വസ്ത്രത്തിലും ശരീരത്തിലും തീ ആണിപ്പടരുന്നതിനിടെ ആരൊക്കെയോ ചേർന്നു കുട്ടിയുടെ ശരീരത്തിൽ തീ കെടുത്തി. ആശുപത്രിയിൽ എത്തിച്ചു. അപ്പോഴേയ്ക്കും പെൺകുട്ടി ഗുരുതരാവസ്ഥയിലായിരുന്നു. ദിവസങ്ങളോളം ആശുപത്രിയിൽ കഴിഞ്ഞ ഇവർ കഴിഞ്ഞ ദിവസം അന്തരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top