പോണിയെ ഉപയോഗിച്ചത് ലൈംഗീക അടിമയായി!!! ആള്‍ക്കുരങ്ങിനോട് മനുഷ്യര്‍ കാണിച്ച ക്രൂരത ഞെട്ടിക്കുന്നത്

മനുഷ്യര്‍ മൃഗങ്ങളോട് പലപ്പോഴും ക്രൂരമായിട്ട് ഇടപെടാറുണ്ട്. ഭൂമിയുടെ അവകാശികള്‍ എന്ന തത്വത്തിലൊന്നും പലരും വിശ്വസിച്ചെന്ന് വരില്ല. എന്നാല്‍ ഇന്തോനേഷ്യയിലെ മനുഷ്യര്‍ ഒരു ആള്‍ക്കുരങ്ങിനോട് കാണിച്ച ക്രൂരത ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. വംശനാശം നേരിടുന്ന ഉറാങ്ങുട്ടാന്‍ വിഭാഗത്തിലുള്ള ആള്‍ക്കുരങ്ങിനോടാണ് മനസിനെ മരവിപ്പിക്കുന്ന ക്രൂരത കാണിച്ചത്.

ഉറാങ്ങുട്ടാന്‍ വംശത്തില്‍ പെടുന്ന പോണി എന്ന ആള്‍ക്കുരങ്ങിനെ ലൈംഗിക അടിമയാക്കുകയാണ് ഇന്തോനേഷ്യയിലെ ഒരുകൂട്ടം നീചന്മാര്‍ ചെയ്തത്. സെക്‌സ് മാഫിയ പോണിയെ അണിയിച്ചൊരുക്കിയാണ് ഇടപാടുകാര്‍ക്ക് സമ്മാനിച്ചിരുന്നത്. ഇതിനായി അവര്‍ ചെയ്തത് ക്രൂരമായ പ്രവൃത്തികളാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുട്ടിയായിരുന്നപ്പോഴാണ് പോണിയെ അവളുടെ അമ്മയുടെ അടുക്കല്‍ നിന്നു തട്ടിയെടുത്തത്. ഓരോ രണ്ടു ദിവസം കൂടുമ്പോഴും അവളുടെ രോമങ്ങള്‍ പൂര്‍ണ്ണമായും ഷേവ് ചെയ്യും. എന്നിട്ട് പെര്‍ഫ്യും അടിച്ചും ആഭരണങ്ങള്‍ അണിയിച്ചും സുന്ദരിയാക്കും. ഇതിനൊക്കെ പുറമേ ഇടപാടുകാരെ സംതൃപ്തയാക്കാനുള്ള ചേഷ്ടകളും അവര്‍ അവളെ അഭ്യസിപ്പിച്ചു.

പോണിയെ വളര്‍ത്തു മൃഗമായല്ല, ലൈംഗിക അടിമയായിട്ടാണ് ഉപയോഗിച്ചതെന്നത് ഞെട്ടല്‍ ഉളവാക്കിയെന്ന് 2003ല്‍ രക്ഷാപ്രവര്‍ത്തന ടീമില്‍ ഉണ്ടായിരുന്ന ലോണ്‍ ഡ്രോഷര്‍- നീല്‍സണ്‍ പറയുന്നു. മനുഷ്യര്‍ക്ക് ഇത്ര ക്രൂരമായി ഒരു മൃഗത്തോടു പെരുമാറാന്‍ കഴിയും എന്ന തിരിച്ചറിവ് അമ്പരപ്പിക്കുന്നതാണെന്നും ‘ദി സണ്‍’ ദിനപത്രത്തോട് അദ്ദേഹം പറയുന്നു. വേശ്യാലയത്തില്‍ ഇടപാടുകാര്‍ക്ക് തെരഞ്ഞെടുക്കാന്‍ സ്ത്രീകള്‍ ഉണ്ടെങ്കിലും പലരും പോണിയെ ആണ് തെരഞ്ഞെടുത്തിരുന്നത്.

‘മാഡം’ എന്നു നാട്ടുകാര്‍ വിളിക്കുന്ന സ്ത്രീയുടെ പിടിയില്‍ നിന്ന് ബലം പ്രോയോഗിച്ച് പോണിയെ മോചിപ്പിക്കുമ്പോള്‍ അവള്‍ക്ക് ഏഴു വയസ്സോളം മാത്രമായിരുന്നു പ്രായം. പോണിയെ വിട്ടുകൊടുക്കാതിരിക്കാന്‍ വടിവാള്‍ ഉപയോഗിച്ച് വരെ ‘മാഡവും’ കൂട്ടാളികളും ചെറുത്തു നിന്നു. 35 ആയുധധാരികളായ പൊലീസുദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പോണിയെ മോചിപ്പിച്ചത്.

Top