ജർമനിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ എത്തിയപ്പോൾ പ്രിയങ്ക ചോപ്ര ധരിച്ചിരുന്ന വസ്ത്രത്തെച്ചൊല്ലി താരത്തിനെതിരെ വൻ അധിക്ഷേപമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്.
മോദിയെ കാണാനെത്തിയ പ്രിയങ്ക പ്രധാനമന്ത്രിക്ക് ഒപ്പം ഇരിക്കുന്ന ചിത്രം ഇന്‍സ്റ്റാഗ്രാമിലുടെ ആരാധകര്‍ക്ക് വേണ്ടി പങ്കുവെച്ചിരുന്നു. നടിയുടെ വസ്ത്രത്തിന് ഇറക്കം പോരെന്നും നഗ്‌നമായ കാലുകള്‍ മോദിക്ക് മുന്നില്‍ കാട്ടിയെന്നുമായിരുന്നു പ്രിയങ്കയ്ക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങള്‍. സംഭവത്തില്‍ സദാചാര വാദികള്‍ക്കെതിരെ ആഞ്ഞടിച്ചു കൊണ്ട് ഇന്ത്യയുടെ ഹോട്ട് സുന്ദരി സണ്ണി ലിയോണ്‍ രംഗത്തെത്തിയിരിക്കുകയാണ്.
മൃഗസംരക്ഷണ സംഘടനയായ പെറ്റയുടെ പരിപാടിയിൽ പങ്കെടുക്കവേയാണ് സണ്ണി പ്രിയങ്കയ്ക്ക് പിന്തുണയേകിയത്. ”ഇന്ത്യയുടെ പ്രധാനമന്ത്രിയായി സ്മാർട് ആയ ഒരു വ്യക്തിയെയാണ് നാമെല്ലാം തിരഞ്ഞെടുത്തിരിക്കുന്നത്. അദ്ദേഹം ബുദ്ധിശാലിയും കപടശീലമില്ലാത്തയാളുമാണ്. പ്രിയങ്ക ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിൽ മോദിക്ക് പ്രശ്നമുണ്ടെങ്കിൽ അത് അദ്ദേഹം പറയണമായിരുന്നു. പക്ഷേ അദ്ദേഹം പറഞ്ഞില്ലെന്നും സണ്ണി പറയുന്നു.
പ്രിയങ്ക നല്ലൊരു വ്യക്തിയാണ്. അവരുടെ വസ്ത്രം കണ്ടല്ല സ്വഭാവം കൊണ്ടാണ് വിലയിരുത്തേണ്ടത്.പ്രിയങ്കയെ പിന്തുണച്ച് നടൻ വരുൺ ധവാൻ രംഗത്തെത്തിയിരുന്നു. പ്രിയങ്കയുടെ വിവാദത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇത് മറ്റുള്ളവര്‍ അഭിപ്രായം പറയേണ്ട കാര്യമില്ലെന്നാണ് അമിതാഭ് ബച്ചനും പറഞ്ഞത്.