സുശാന്തിന്റെ മൂത്ത സഹോദരി റിയയോട് ലൈംഗിക ചുവയോടെ പെരുമാറി…

പട്‌ന: ബോളിവുഡിന്റെ പ്രിയനടന്‍ സുശാന്ത് സിംഗ് രജ്പുത്ത് മുംബൈയിലെ വസതിയിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.സുശാന്ത് സിംഗ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുമ്പോള്‍ കാമുകി റിയാ ചക്രവര്‍ത്തി സുശാന്ത് മരിക്കുന്നതിന് ആറ് ദിവസം മുമ്പ് ഇവര്‍ താമസിച്ചിരുന്ന ഫ്‌ളാറ്റ് വിട്ടു പോകാന്‍ കാരണമായത് സുശാന്ത് തന്നെ ആവശ്യപ്പെട്ടിട്ടാണെന്ന് റിയയുടെ അഭിഭാഷകന്‍.റിയ സുശാന്തിന്റെ കുടുംബവുമായി തെറ്റാനുണ്ടായ കാരണം സുശാന്തിന്റെ മൂത്ത സഹോദരി പ്രിയങ്കയാണെന്നും ഇയാള്‍ പറയുന്നു. റിയയ്‌ക്കെതിരേ ലൈംഗികാതിക്രമം ഉള്‍പ്പെടെ രൂക്ഷമായ ആരോപണങ്ങളാണ് അഭിഭാഷകന്‍ സതീഷ് മാനേ ഷിന്‍ഡേ നടത്തിയത്.

മരിക്കുന്നതിന് തൊട്ടു മുമ്പ് മാനസീക പ്രശ്‌നത്തിലായ സുശാന്ത് പതിവായി കരയുകയും തന്നോടൊപ്പം താമസിക്കാന്‍ വീട്ടുകാരോട് നിരന്തരം ആവശ്യപ്പെടുകയും ചെയ്തു. ഇതേ തുടര്‍ന്ന് മൂത്ത സഹോദരി മിട്ടു ഒപ്പം വന്നു താമസിക്കാമെന്ന് സമ്മതിച്ചു. തുടര്‍ന്ന് ജൂണ്‍ 8 ന് സുശാന്ത് കുറേക്കാലത്തേക്ക് വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം പോയി കുറേനാള്‍ താമസിക്കാന്‍ റിയയോട് ആവശ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതനുസരിച്ചാണ് റിയ പോയതെന്നാണ് സതീഷ്മാനേ ഷിന്‍ഡേ പറയുന്നത്. മാനസീകമായും ശാരീരികമായും വലഞ്ഞ് ഏറെ നാളായി മാതാപിതാക്കളെ കാണാനും അവര്‍ക്കൊപ്പം കുറേനാള്‍ താമസിക്കാനും ആഗ്രഹിച്ചിരുന്നിട്ടു പോലും സുശാന്തിന്റെ പ്രത്യേക അവസ്ഥ വെച്ചു റിയ അയാളെ വിട്ടു പോകാതിരിക്കുക ആയിരുന്നു എന്നാണ് പറഞ്ഞത്.എന്നാല്‍ ഈ ആരോപണങ്ങള്‍ സുശാന്തിന്റെ കുടുംബത്തിന്റെ വക്കീല്‍ തള്ളിയിട്ടുണ്ട്. കാര്യം നേരെ വിപരീതമാണെന്ന് ഇവര്‍ പറയുന്നു.റിയ പോയ കാരണമാണ് സഹോദരിക്ക് സുശാന്തിന്റെ അരികില്‍ പോകേണ്ടി വന്നതെന്നാണ് കുടുംബം പറയുന്നത്. സുശാന്ത് പറഞ്ഞിട്ടാണ് പോയതെങ്കില്‍ എന്തിനാണ് റിയ സുശാന്തിന്റെ ഫോണ്‍ ബ്‌ളോക്ക് ചെയ്തതെന്നും ചോദിക്കുന്നു.

എന്നാല്‍ സുശാന്തിന്റെ കുടുംബവുമായുള്ള റിയയുടെ ബന്ധം നേരത്തേ തന്നെ തകര്‍ന്നതാണ് എന്നാണ് ഷിന്‍ഡേ പറയുന്നത്. അതിന് കാരണം 2019 ഏപ്രിലില്‍ നടന്ന ഒരു സംഭവം ആണെന്നും സുശാന്തിന്റെ മൂത്ത സഹോദരി പ്രിയങ്ക റിയയോട് ലൈംഗിക ചുവയോടെ പെരുമാറിയതാണ് കാരണമെന്നുമാണ് റിയയുടെ അഭിഭാഷകന്റെ വാദം. സുശാന്തുമായി റിയ ഡേറ്റിംഗ് തുടങ്ങിയ കാലമായിരുന്നു അത്.

2019 ഏപ്രിലിലെ ഒരു രാത്രിയില്‍ പ്രിയങ്കയുമായി റിയ പാര്‍ട്ടിക്ക് പോയി. കുടിച്ചു കൂത്താടിയ പ്രിയങ്ക ബഹളമുണ്ടാക്കി. പാര്‍ട്ടിക്ക് വന്ന സ്ത്രീകളോടും പുരുഷന്മാരോടും മോശമായി പെരുമാറി. ഇതോടെ റിയ നിര്‍ബ്ബന്ധിച്ച് പ്രിയങ്കയെ വീട്ടില്‍ തിരികെ കൊണ്ടുവന്നു.

തിരിച്ചു വന്ന ശേഷം സുശാന്തുമായി ചേര്‍ന്നും പ്രിയങ്ക പിന്നെയും മദ്യപിച്ചു. പിറ്റേന്ന് ഷൂട്ട് ഉള്ളതിനാല്‍ റിയ സുശാന്തിന്റെ മുറിയില്‍ പോയി കിടന്നു. എന്നാല്‍ നല്ല ഉറക്കത്തില്‍ ആരോ തന്റെ ശരീരത്തില്‍ തൊടുകയും പിടിക്കുകയും തടവുകയും ചെയ്യുന്നത് അനുഭവപ്പെട്ട ഞെട്ടി ഉണര്‍ന്ന റിയ തന്റെ കിടക്കയില്‍ പ്രിയങ്കയെ കണ്ടു. മുറിയില്‍ നിന്നും ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടെങ്കിലും പോകാതെ വന്നതോടെ പിന്നീട് റിയ തന്നെ വീടു വിട്ടു പോയി. പിന്നീട് ഇക്കാര്യം സുശാന്തിനോട് പറയുകയും സുശാന്ത് പിന്നീട് സഹോദരിയുമായി വഴക്കിടുകയും ചെയ്തു.

ഈ സംഭവത്തിന് ശേഷം റിയയും സുശാന്തിന്റെ കുടുംബവും സ്വരചേര്‍ച്ചയിലല്ലായിരുന്നു. എന്നാല്‍ ഈ ആരോപണം അന്ന് തന്നെ നുണയാണെന്ന തെളിഞ്ഞ കാര്യമാണെന്നാണ് സുശാന്തിന്റെ കുടുംബത്തിന്റെ അഭിഭാഷകന്‍ വികാസ് സിംഗ് പറയുന്നത്. ഇത് വ്യാജ ആരോപണമാണെന്ന് കുടുംബത്തിന് മുഴുവന്‍ അറിയാവുന്ന കാര്യമാണെന്നും സുശാന്ത് തന്നെ സഹോദരിയോട് ക്ഷമ ചോദിച്ച വിവരം വീട്ടുകാര്‍ക്ക് അറിയാമെന്നും പറയുന്നു. സുശാന്ത് മരിക്കുന്നതിന് ആറ് ദിവസം മുമ്പായിരുന്നു റിയ ഇരുവരും താമസിച്ചിരുന്ന ഫ്‌ളാറ്റ് വിട്ടു പോയത്.

ഇതാദ്യമായിട്ടാണ് ഈ കേസില്‍ റിയയുടെ അഭിഭാഷകന്‍ പരസ്യമായി രംഗത്ത് വരുന്നത്. പ്രമുഖ ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേ നടത്തിയ ഇ മെയില്‍ അഭിമുഖത്തില്‍ ഇദ്ദേഹം നടത്തിയ ആരോപണങ്ങള്‍ സുശാന്തിന്റെ കുടുംബം തള്ളിയിട്ടുണ്ട്. റിയയുടെ അഭിഭാഷകന്റെ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നാണ് ഇവരുടെ പ്രതികരണം.

Top