പെണ്‍കുട്ടി പറഞ്ഞത് പച്ചക്കളളമോ ? സ്വാമിയുടെ ജനനേന്ദ്രീയം മുറിച്ചത് പ്രണയം ചോദ്യം ചെയ്തതിന്റെ പേരിലെന്ന് പെണ്‍കുട്ടിയുടെ അമ്മ; പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദ സ്വാമിയുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ച സംഭവം വഴിത്തിരിവിലേയ്ക്ക്. ഇന്നലെ വരെ പുറത്ത് വന്ന കഥകളല്ല ഇപ്പോള്‍ വെളിപ്പെടുത്തലുകളായി പുറത്ത് വരുന്നത്. പെണ്‍കുട്ടിയെ സ്വാമി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന് പറയുന്നത് പച്ചക്കള്ളമാണെന്നാണ് പെണ്‍കുട്ടിയുടെ അമ്മ ഡിജിപിയ്ക്ക് നല്‍കിയ കത്തില്‍ പറയുന്നത്. പെണ്‍കുട്ടിയുടെ പ്രണയത്തെ എതിര്‍ത്തതിന്റെ പേരിലാണ് ഈ അക്രമം നടത്തിയതെന്നാണ് അമ്മയുടെ വെളിപ്പെടുത്തല്‍. അതേ സമയം കോടതി നിര്‍ദ്ദേശമുണ്ടെങ്കില്‍ മാത്രമേ പെണ്‍കുട്ടിയ്‌ക്കെതിരെ കേസെടുക്കു എന്ന് പോലീസ് വ്യക്തമാക്കി.

പെണ്‍കുട്ടിയെ സ്വാമി ലൈംഗികതമായി പീഡിപ്പിച്ചിട്ടില്ലെന്നും മറ്റൊരു യുവാവുമായുള്ള പ്രണയത്തില്‍ നിന്നും പിന്മാറാന്‍ ആവശ്യപ്പെട്ടതിനാലാണ് ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചതെന്നുമാണ് മാതാവ് പൊലീസിന് നല്‍കിയ കത്തില്‍ പറുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്വാമിയെ ന്യായീകരിച്ചും പെണ്‍കുട്ടിയെ തള്ളിപ്പറഞ്ഞും അമ്മയും സഹോദരനും സംസ്ഥാന പൊലീസ് മേധാവിക്കും വനിതാ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. മകളെ സ്വാമി ഒരിക്കലും ലൈംഗികമായി ഉപദ്രവിച്ചിട്ടില്ലെന്നാണ് അമ്മ പറയുന്നത്. ലൈംഗികമായി പീഡിപ്പിച്ചെന്നത് വെറും കെട്ടുകഥയാണ്.

സ്വാമിയുമായി തങ്ങളുടെ കുടുംബത്തിന് വര്‍ഷങ്ങളായി ബന്ധമുണ്ടെന്നാണ് അമ്മ നല്‍കിയ പരാതിയിലുള്ളത്.
മറ്റൊരു യുവാവുമായി മകള്‍ പ്രണയത്തിലായിരുന്നുവെന്നും, ഈ ബന്ധം ഉപേക്ഷിക്കാന്‍ താനും ബന്ധുക്കളും ആവശ്യപ്പെട്ടിരുന്നെങ്കിലും മകള്‍ തയ്യാറായിരുന്നില്ലെന്നും മാതാവിന്റെ പരാതിയിലുണ്ട്. സംഭവദിവസം രാവിലെ മകള്‍ സ്വാമിയോട് പിണങ്ങിയതിന് ക്ഷമ ചോദിച്ചിരുന്നുവെന്നും, ഇനി പിണക്കമില്ലെന്ന് പറഞ്ഞതായും അമ്മയുടെ പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. സ്വാമിയോട് അകല്‍ച്ചയില്ലെന്ന് പറഞ്ഞ മകള്‍ തന്നെയാണ് സ്വാമിയെ വിളിച്ചുവരുത്തിയത്.

സ്വാമി ഒരിക്കലും മകളുടെ മുറിയിലേക്കോ വീടിന്റെ മറ്റേതെങ്കിലും ഭാഗത്തേക്കോ പോയിട്ടില്ലെന്നാണ് അമ്മയുടെ വാദം. മകളുടെ കാമുകന്‍ തങ്ങളുടെ കൈയില്‍ നിന്നും പതിനഞ്ച് ലക്ഷത്തോളം രൂപ വാങ്ങിയിട്ടുണ്ടെന്നും അതിനാല്‍ സംഭവത്തില്‍ കാമുകനും പങ്കുണ്ടെന്നും അമ്മ പരാതിയില്‍ പറയുന്നു.

നേരത്തെ രണ്ടു തവണ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.സംഭവത്തിന് ശേഷം ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലേക്കാണ് മകള്‍ ഓടിപോയത്. എന്നാല്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് തങ്ങളോട് സ്വാമി മകളെ ബലാത്സംഗം ചെയ്തെന്നും 40 ലക്ഷം രൂപ വാങ്ങിയെന്നും മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചുവെന്നും അമ്മ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.

ഇതേത്തുടര്‍ന്ന് അമ്മയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതോടെ സ്വമിയുടെ ജനനേന്ദ്രിയം ഛേദിച്ച സംഭവം പുതിയ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്. സംഭവം നടന്നയുടന്‍ മാനസിക വിഭ്രാന്തിയില്‍ താന്‍ സ്വയം ജനനേന്ദ്രിയം മുറിച്ചെന്നാണ് സ്വാമി മൊഴി നല്‍കിയത്. എന്നാല്‍, ഉറങ്ങിക്കിടന്ന തന്റെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിക്കുകയായിരുന്നെന്ന് സ്വാമി പിന്നീട് മൊഴി മാറ്റി.

Top