സുഷമ സ്വരാജിന് ബിഗ് സല്യൂട്ട്!..ബിജെപിക്കും.കണ്ട് പടിക്കടോ കോൺഗ്രസേ.പ്രവാസകലോകത്ത് കോൺഗ്രസ് മന്ത്രിമാരെയോർത്ത് രോഷവും

ദുബായ് : സാമ്പത്തിക കുറ്റകൃത്യത്തിന് ദുബായ് ജയിലില്‍ കഴിയുന്ന അറ്റ്ലസ് രാമചന്ദ്രന്റെ മോചനത്തിന് വഴിതുറന്നതിന് പിന്നിൽ വിദേശകാര്യ മന്ത്രി സുഷമ സ്വരാജെ എന്ന വാർത്ത കയ്യടിയോടെയാണ് പ്രവാസലോകം ഏറ്റെടുക്കുന്നത് . ബിജെപി സർക്കാരിന് സുഷമാക്കും കയ്യടി കൊടുക്കുമ്പോൾ തന്നെ മുൻ മന്ത്രിമാരെയോർത്ത് രോഷവും ശക്തമാണ് .കോൺഗ്രസിനും പ്രവാസി വകുപ്പിനായി മാത്രമായി മൺട്ജഹരിമാർ ഉണ്ടായിരുന്നു .ഒരു ഗുണവും ഇല്ലാത്ത വയലാർ രവിയും കൂട്ടരും .അതേസമയത്താണ് രാമചന്ദ്രന്റെ മോചനത്തിന് കേന്ദ്ര വിദേശകാര്യമന്ത്രാലയം സുഷമ സ്വരാജിലൂടെ സാധ്യമാകുന്നു എന്ന വാർത്തയെ ഹർഷാറാവാത്തതോടെ പ്രവാസലോകം ഏറ്റെടുക്കുന്നത് .

കടക്കെണിയില്‍പ്പെട്ട് കേസില്‍ കുടുങ്ങി രണ്ടര വര്‍ഷമായി ജയിലില്‍ കിടക്കുന്ന മലയാളികളുടെ സ്വന്തം വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് മോചനം സാധ്യമാക്കുമെന്ന് അവര്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല.കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങളില്‍ ബി.ജെ.പി അനുകൂലിയായ പ്രമുഖ വ്യവസായി ബി.ആര്‍.ഷെട്ടി കൂടി പങ്കാളിയായതോടെയാണ് രാമചന്ദ്രനെതിരെ കേസ് കൊടുത്ത ബാങ്കുകള്‍ പിന്നോട്ടടിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേന്ദ്ര സര്‍ക്കാര്‍ ശക്തമായി ഇടപെട്ടതോടെ യു.എ.ഇ ഭരണകൂടത്തിനും അനുകൂല നിലപാട് സ്വീകരിക്കേണ്ടി വന്നു. അനവധി വര്‍ഷങ്ങളായി യു.എ.ഇയില്‍ താമസിക്കുന്ന പ്രവാസികളെ സംബന്ധിച്ച് ഇത് പുതിയ അനുഭവമാണ്.ഇത്രയും ഭീമമായ തുക കൊടുത്ത് തീര്‍ക്കാന്‍ തകര്‍ന്ന ബിസിനസ്സ് സാമ്രാജ്യം വച്ച് അറ്റ്‌ലസ് രാമചന്ദ്രന് ഒരിക്കലും കഴിയില്ലന്നാണ് ഇവരെല്ലാം ധരിച്ചിരുന്നത്.

രാഷ്ട്രീയമായി ഭിന്നതയുണ്ടെങ്കിലും കേന്ദ്ര സര്‍ക്കാറിന്റെ ഈ നടപടിയെ പ്രത്യേകിച്ച് വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ലന്നാണ് പ്രവാസി സമൂഹം പറയുന്നത്.കഴിഞ്ഞകാലങ്ങളില്‍ ശശി തരൂര്‍, ഇ.അഹമ്മദ്, വയലാര്‍ രവി തുടങ്ങിയവര്‍ വിദേശകാര്യ വകുപ്പും പ്രവാസി വകുപ്പുകളുമെല്ലാം കൈകാര്യം ചെയ്തിട്ടും മലയാളിക്ക് ലഭിക്കാത്ത പരിഗണനയും സഹായങ്ങളുമാണ് സുഷമ സ്വരാജില്‍ നിന്നും ലഭിക്കുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.BR SHETTY -ATLAS

ബി.ജെ.പിക്ക് തിരഞ്ഞെടുക്കപ്പെട്ട ഒരു എം.പി പോലും ഇല്ലാത്ത സംസ്ഥാനത്തെ ജനങ്ങളെ . . പ്രവാസികളെ . . അകമഴിഞ്ഞ് സഹായിക്കുന്ന സുഷമയുടെ മനസ്സിന് ബിഗ് സല്യൂട്ട് നല്‍കുകയാണ് പ്രവാസിലോകം.ഇറാഖില്‍ നിന്ന് തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ മലയാളി നഴ്‌സുമാരെ ഒരു പോറലുപോലുമേല്‍പ്പിക്കാതെ തിരികെ എത്തിക്കാന്‍ കഴിഞ്ഞിരുന്നതും സുഷമ സ്വരാജിന്റേയും കേന്ദ്ര സര്‍ക്കാരിന്റേയും തന്ത്ര പരമായ ഇടപ്പെടല്‍ മൂലമായിരുന്നു.

യെമനില്‍ നിന്ന് ഐസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനത്തിനു വേണ്ടിയും സുഷമ സ്വരാജ് ശക്തമായ ഇടപ്പെടല്‍ നടത്തിയിരുന്നു. ഒമാന്‍ സര്‍ക്കാരുമായി ഇടപ്പെട്ടാണ് അന്ന് ഫാദര്‍ ടോമിന്റെ മോചനം കേന്ദ്ര വിദേശ കാര്യ മന്ത്രാലയം സാധ്യമാക്കിയത്. 2016 മാര്‍ച്ചിലായിരുന്നു ഫാദര്‍ ടോമിനെ തട്ടിക്കൊണ്ടു പോയിരുന്നത്.ഒരു ട്വിറ്റര്‍ കുറിപ്പ് മാത്രം മതി സുഷമയുടെ സഹായഹസ്തമെത്താന്‍. ലോകത്തിന്റെ ഏത് കോണില്‍ നിന്നും സഹായം അഭ്യര്‍ഥിച്ചാലും 15 മിനിട്ടിനുള്ളില്‍ സുഷമയുടെ സഹായം അവിടെയെത്തും. ഇന്ത്യക്കാര്‍ക്ക് മാത്രമല്ല പാക് പൗരന്മാര്‍ക്കും സുഷമയുടെ സഹായം ലഭിച്ചിട്ടുണ്ട്. വിദഗ്ധ ചികിത്സ ആവശ്യമായി വന്ന പാക്ക് പൗരന് വിസയും അനുവദിച്ചു.

മാത്രമല്ല, സൗദിയില്‍ കുടുങ്ങിയ പഞ്ചാബി സ്വദേശിനിയുടെ മോചനത്തിനായും, പാക്കിസ്ഥാനില്‍ തോക്കു ചൂണ്ടി മാനഭംഗപ്പെടുത്തി വിവാഹം കഴിപ്പിച്ച യുവതിയെ തിരികെ ഇന്ത്യയിലെത്തിക്കുന്നതിനും സുഷമയുടെ ഇടപെടല്‍ വഴി കഴിഞ്ഞു.മകന്റെ മൃതദേഹവുമായി മലേഷ്യന്‍ വിമാനത്താവളത്തില്‍ കുടുങ്ങിയ ചെന്നൈ സ്വദേശിനിക്ക് ഉടന്‍ സഹായം എത്തിച്ചതും സുഷമ സ്വരാജ് പ്രത്യേകം താത്പര്യമെടുത്താണ്.

രണ്ട് വര്‍ഷത്തിലേറെയായി രാമചന്ദ്രൻ ജയിലഴിക്കുള്ളിലാണ്. കൂടാതെ അദ്ദേഹത്തിന്റെ മകള്‍ ഡോ. മഞ്ജുവും മരുമകനും തടങ്കലിലാണ്. ഗള്‍ഫിലെത്തിയാല്‍ ഏതു നിമിഷവും അറസ്റ്റിലാകുമെന്ന ഭീതിമൂലം അച്ഛനെ കാണാത്ത ഗതികേടിലാണു മകന്‍ ശ്രീകാന്ത്. രാമചന്ദ്രനെ പുറത്തിറക്കാന്‍ വീട്ടമ്മയായ ഭാര്യ ഇന്ദിര നടത്തിയ നീക്കമൊന്നും ലക്ഷ്യംകണ്ടിരുന്നില്ല.ബാങ്കുകള്‍ക്ക് വായ്പതിരിച്ചടവു മുടങ്ങിയതുമായി ബന്ധപ്പെട്ട കേസുകളിലാണ് രാമചന്ദ്രന്‍ അറസ്റ്റിലായത്. രാമചന്ദ്രന്റെ കുടുംബാംഗങ്ങള്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനുമായി ചര്‍ച്ച നടത്തിയിരുന്നു. ബാധ്യതാവിവരങ്ങള്‍ ഇദ്ദേഹംവഴി വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനും ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവിനും കൈമാറി.sushama_atlas

പ്രധാനപ്പെട്ട 12 കേസില്‍ 11 എണ്ണവും ഒത്തുതീര്‍പ്പാക്കാന്‍ എതിര്‍കക്ഷികള്‍ സമ്മതിച്ചതായാണു വിവരം. രാമചന്ദ്രന്റെ നാട്ടിലെയും വിദേശത്തെയും സ്വത്തുവിവരങ്ങള്‍ എതിര്‍കക്ഷികളെ അറിയിച്ചിട്ടുണ്ട്. പുറത്തുവന്നാലുടന്‍ ബാധ്യത തീര്‍ക്കാന്‍ അദ്ദേഹത്തിനു കഴിയുമെന്നും ധരിപ്പിച്ചിട്ടുണ്ട്. സ്വത്തുവിവരം അറിഞ്ഞതോടെ, രാമചന്ദ്രന്‍ സത്യവാങ്മൂലം സമര്‍പ്പിച്ചാല്‍ കേസില്‍നിന്നു പിന്മാറും എന്നാണ് ബാങ്കുകള്‍ അറിയിച്ചത്. കടം വീട്ടാന്‍ അദ്ദേഹത്തിനു ശേഷിയുണ്ടെന്നു ബോധ്യമായതോടെയാണിത്. എംബസിവഴി ഇതിനുള്ള രേഖകള്‍ കൈമാറി എന്നാണു വിവരം.

എന്നാല്‍, രണ്ടു വ്യക്തികളുമായുള്ള കേസാണു തീരാനുള്ളത്. ഡല്‍ഹിയില്‍ താമസിക്കുന്ന ഗുജറാത്ത് സ്വദേശികളാണ് ഇവര്‍. ആദ്യഘട്ടചര്‍ച്ചകളില്‍ ഇവര്‍ ഒത്തുതീര്‍പ്പിനു സമ്മതിച്ചിട്ടില്ല. ഇവരും കേസ് പിന്‍വലിച്ചാല്‍ മോചനം എളുപ്പമാകും. ഇവരോട് മധ്യസ്ഥര്‍ ചര്‍ച്ച തുടരുകയാണ്. രാമചന്ദ്രന്റെ ആരോഗ്യം മോശമായ സ്ഥിതിക്ക്, അദ്ദേഹത്തെ എത്രയുംവേഗം നാട്ടിലെത്തിക്കണമെന്നാണ് കുടുംബാംഗങ്ങള്‍ ആഗ്രഹിക്കുന്നത്. ബി.ജെ.പി.യുടെ വിദേശസെല്ലുകളുടെ ചുമതലയുള്ള രാംമാധവ് അവിടെയും ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.സാധാരണക്കാരനായ പ്രവാസി മലയാളിയായിരുന്ന രാമചന്ദ്രന്‍ നായര്‍ അറ്റ്ലസ് രാമചന്ദ്രനായി വളര്‍ന്നത് അതിവേഗമായിരുന്നു. എന്നാല്‍, അതുപോലെ തന്നെ അവിശ്വസനീയമാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ തകര്‍ച്ചയും ഉണ്ടായിരിക്കുന്നത്.

Top