രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടുമാത്രം,ഇരുന്നത് മരണപ്പെട്ട കണ്ടക്ടറിനൊപ്പം, നടുക്കുന്ന നിമിഷങ്ങൾ ഓർത്തെടുത്ത് മലയാളി പെൺകുട്ടി

കോയമ്പത്തൂർ: തമിഴ്‌നാട്ടിലെ അവിനാശിയിൽ കെ.എസ്.ആർ.ടി.സി ബസും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ നടുക്കുന്ന നിമിഷങ്ങൾ ഓർത്തെടുത്ത് മലയാളിയായ വിദ്യാർത്ഥിനി ശ്രീലക്ഷ്മി. അപകടം നടക്കുന്ന സമയത്ത് ബസിൽ എല്ലാവരും ഉറക്കത്തിലായിരുന്നുവെന്നും ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ് താൻ അപകടത്തിൽ നിന്നും നിസാര പരിക്കുകളോട് കൂടി രക്ഷപ്പെട്ടതെന്നുമാണ് ശ്രീലക്ഷ്മി പറയുന്നത്.

ബംഗളുരുവിൽ നിന്നും തൃശൂരിലേക്ക് ഒറ്റയ്ക്ക് വരികയായിരുന്ന ശ്രീലക്ഷ്മി അപകടത്തിൽ മരണപ്പെട്ട ബസിന്റെ കണ്ടക്ടറോടൊപ്പമാണ് ഇരുന്നിരുന്നത്. ഇടയ്ക്ക് വച്ച് താൻ ഉറങ്ങിപ്പോയെന്നും അതിനാൽ കണ്ടക്ടർ സീറ്റിൽ നിന്നും എഴുന്നേറ്റ് പോയോ എന്ന് തനിക്ക് ഉറപ്പില്ലെന്നും ശ്രീലക്ഷ്മി പറയുന്നു. കണ്ടക്ടർ മരിച്ച വിവരം വാർത്തകളിലൂടെയാണ് ഒടുവിൽ അറിഞ്ഞതെന്നും ശ്രീലക്ഷ്മി പറയുന്നു.’അപകടത്തിന്റെ ആഘാതത്തിൽ ഒന്നുംതന്നെ ഓർമയിലില്ല. വലിയ ശബ്ദത്തോടെയുള്ള ഇടി മാത്രമാണ് ആകെ മനസിലുള്ളത്. അതിനുശേഷം എല്ലാം ഛിന്നഭിന്നമായി കിടക്കുന്നതാണ് കാണുന്നത്. അപകടം നടന്ന് അൽപ്പസമയത്തിനുള്ളിൽ തന്നെ നാട്ടുകാരും മറ്റും രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതിനായി എത്തിയിരുന്നു. അപകടത്തിൽ പരിക്കേറ്റവരെയെല്ലാം ആംബുലൻസിലേക്ക് ആശുപത്രിയിലേക്ക്‌ കൊണ്ടുപോയി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പരിക്ക് ഗുരുതരമല്ലാത്തവർക്ക് സംഭവസ്ഥലത്തുവെച്ച് തന്നെ പ്രഥമ ചികിത്സകൾ നൽകിയിരുന്നു.- ഭീതിജനകമായ നിമിഷങ്ങളെ ഓർത്തെടുത്ത് കൊണ്ട് ശ്രീലക്ഷ്മി പറഞ്ഞു നിർത്തുന്നു.ബസിലെ മറ്റ് യാത്രക്കാരെ കുറിച്ച് തനിക്ക് കൂടുതലൊന്നും അറിയില്ലെന്നും ബസിന്റെ വലതുഭാഗത്ത് ഇരുന്നവരെയാണ് അപകടത്തിന്റെ ആഘാതം കാര്യമായി ബാധിച്ചതെന്നും ശ്രീലക്ഷ്മി പറയുന്നു. കാലിന് നേരിയ പരിക്ക് മാത്രമേറ്റ ശ്രീലക്ഷ്മി ചികിത്സയ്ക്ക് ശേഷം തിരുപ്പൂരിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോകുകയാണ് ചെയ്തത്. രക്ഷിതാക്കൾ എത്തിയ ശേഷം താൻ നാട്ടിലേക്ക് മടങ്ങുമെന്ന് ശ്രീലക്ഷ്മി പറഞ്ഞു.തമിഴ്‌നാട്ടിലെ തിരുപ്പൂരിനടുത്ത് നടന്ന അപകടത്തിൽ 20 പേർ മരണപ്പെട്ടിരുന്നു.

25 പേർക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ചവരിൽ 19 പേരും മലയാളികളാണെന്ന വിവരമാണ് പുറത്തുവരുന്നത്. ഇതിൽ 5പേർ സ്ത്രീകളാണ്. ബസിലുണ്ടായിരുന്ന 48പേരിൽ 42 പേരും മലയാളികളാണ്. കെ.എസ്.ആർ.ടി.സി ബസിലെ ഡ്രൈവർ കം കണ്ടക്ടർമാരായ ടി.ഡി. ഗിരീഷ്, ബൈജു എന്നിവർ തൽക്ഷണം മരിച്ചു.യാത്രക്കാരായ ഇഗ്‌നി റാഫേൽ, കിരൺകുമാർ, കൃഷ്, ജോർദാൻ, റോസ്‌ലി, വിനോദ്, ക്രിസ്റ്റഫർ, റഹീം, നവീൻ ബേബി എന്നിവരെ തിരിച്ചറിഞ്ഞു. പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിലുള്ളവരാണ് മരിച്ചവർ. അപകടത്തിൽ ഉൾപ്പെട്ട കണ്ടെയ്‌നർ ലോറിയുടെ ഡ്രൈവർ പൊലീസിൽ കീഴടങ്ങിയിട്ടുണ്ട്.ബസിൽ ഉണ്ടായിരുന്ന യാത്രക്കാരുടെ വിവരങ്ങൾ:1.ഐശ്വര്യ – എറണാകുളം
2.ഗോപിക ടി.ജി. – എറണാകുളം
3.കരിഷ്മ കെ. – എറണാകുളം
4.പ്രവീൺ എം.വി – എറണാകുളം
5.നസീഫ് മുഹമ്മദ് – തൃശ്ശൂർ
6.എംസി മാത്യു- എറണാകുളം
7.സന്തോഷ് കുമാർ.കെ – പാലക്കാട്
8.തങ്കച്ചൻ കെ.എ- എറണാകുളം
9.രാഗേഷ് – പാലക്കാട്
10.ആർ.ദേവി ദുർഗ – എറണാകുളം
11.ജോഫി പോൾ.സി- തൃശ്ശൂർ
12.അലന്‍ സണ്ണി- തൃശ്ശൂർ
13.പ്രതീഷ് കുമാർ- പാലക്കാട്
14.സനൂപ് – എറണാകുളം
15.റോസിലി – തൃശ്ശൂർ
16.സോന സണ്ണി – തൃശ്ശൂർ
17.കിരൺ കുമാർ എം.എസ്- തൃശ്ശൂർ
18.മാനസി മണികണ്ഠൻ- എറണാകുളം
19.ജോൻദിൻ പി സേവ്യർ – എറണാകുളം
20.അനു മത്തായി – എറണാകുളം
21.ഹനീഷ് – തൃശ്ശൂർ
22.ജിസ്‌മോൻ ഷാജു – എറണാകുളം
23.മധുസൂദന വര്‍മ – തൃശ്ശൂർ
24.ആൻ മേരി – എറണാകുളം
25.അനു കെവി – തൃശ്ശൂർ
26.ശിവകുമാര്‍ – പാലക്കാട്
27.ബിൻസി ഇഗ്നി – എറണാകുളം
28.ഇഗ്നി റാഫേൽ -എറണാകുളം
29.ബിനു ബൈജു – എറണാകുളം
30.യേശുദാസ് കെ.ഡി – തൃശ്ശൂർ
31.ജിജേഷ് മോഹൻദാസ് – തൃശ്ശൂർ
32.ശിവശങ്കർ.പി – എറണാകുളം
33.ജെമിൻ ജോർജ് ജോസ് – എറണാകുളം
34.ജോസ്‌കുട്ടി ജോസ് – എറണാകുളം
35.അജയ് സന്തോഷ് – തൃശ്ശൂർ
36.തോംസൺ ഡേവിസ് – തൃശ്ശൂർ
37.രാമചന്ദ്രൻ- തൃശ്ശൂർ
38.മാരിയപ്പൻ – തൃശ്ശൂർ
39.ഇഗ്നേഷ്യസ് തോമസ് – തൃശ്ശൂർ
40.റാസി സേട്ട് – എറണാകുളം
41.അലൻ ചാൾസ് – എറണാകുളം
42.വിനോദ് – തൃശ്ശൂർ
43എസ്.എ.മാലവാഡ്- എറണാകുളം
44.നിബിൻ ബേബി – എറണാകുളം
45.ഡേമൻസി റബേറ – എറണാകുളം
46.ക്രിസ്‌റ്റോ ചിറക്കേക്കാരൻ – എറണാകുളം
47.അഖിൽ – തൃശ്ശൂർ
48.ശ്രീലക്ഷ്മി മേനോൻ – തൃശ്ശൂർ

 

Top