50 മണിക്കൂര്‍ പിന്നിട്ട രക്ഷാപ്രവര്‍ത്തനം;കിണറ്റില്‍ അകപ്പെട്ട തമിഴ്നാട് സ്വദേശി മാഹാരാജന്റെ മൃതശരീരം പുറത്തെടുത്തു

തിരുവനന്തപുരം: വിഴിഞ്ഞത്ത് കിണറ്റില്‍ അകപ്പെട്ട തമിഴ്നാട് സ്വദേശി മാഹാരാജന്റെ മൃതശരീരം പുറത്തെടുത്തു. 50 മണിക്കൂര്‍ നീണ്ട രക്ഷാദൗത്യത്തിനൊടുവിലാണ് മഹാരാജനെ കണ്ടെത്താനായത്. മൂന്ന് ദിവസമായി തിരച്ചില്‍ തുടരുകയായിരുന്നു.

ദേശീയ ദുരന്ത നിവാരണ സേനയും കിണര്‍ നിര്‍മ്മാണ രംഗത്തെ വിദഗ്ധ തൊഴിലാളികളുമാണ് ദൗത്യത്തില്‍ പങ്കാളികളായത്. പഴയ റിങ്ങുകള്‍ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനിടെയാണ് മഹാരാജ് അപകടത്തില്‍പ്പെട്ടത്. കിണറിന് വ്യാസം കുറഞ്ഞതും ആഴക്കൂടുതലും ആയതിനാല്‍ യന്ത്രസഹായം തേടുന്നതിനും പരിമിതികളുണ്ടായിരുന്നു. ഈ അവസരത്തിലാണ് വിദഗ്ധര്‍ രക്ഷാ പ്രവര്‍ത്തനത്തിനെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുക്കോല സര്‍വശക്തിപുരം റോഡില്‍ അശ്വതിയില്‍ സുകുമാരന്റെ വീട്ടില്‍ ശനിയാഴ്ച രാവിലെ 9.15 ഓടെയാണ് അപകടം ഉണ്ടായത്. മഹാരാജന് ഒപ്പം കിണറിലുണ്ടായിരുന്ന മണികണ്ഠന്‍ (48) അത്ഭുതകരമായി രക്ഷപ്പെട്ടു.

Top