കല്ലുവും മാത്തുക്കുട്ടിയും കാണിച്ച ചാനല്‍ കളിക്കെതിരെ പ്രേക്ഷകര്‍; ഷാഹിനയെ പുറത്താക്കിയ നേറികേടിനെതിരെ സോഷ്യല്‍മീഡിയയില്‍ പൊങ്കാല

മഴവില്‍ മനോരമ ചാനല്‍ അവതരിപ്പിക്കുന്ന ‘ഉടന്‍ പണം’ പരിപാടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍മീഡിയ. പറവൂര്‍ കാരിയായ ഷാഹിന എന്ന പെണ്‍കുട്ടി മത്സരാര്‍ത്ഥിയായി എത്തിയ 84 ാം എപ്പിസോഡിലെ അവതാരകരുടെ നടപടിക്കെതിരെയാണ് വിമര്‍ശനം

കേരളത്തിലുടനീളം മത്സരാര്‍ത്ഥികളെ തേടി എടിഎം മെഷീനുമായി എത്തുന്ന ഈ പരിപാടി പ്രേക്ഷര്‍ നെഞ്ചേറ്റുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പറവൂരില്‍ നടന്ന എപ്പിസോഡിന്റെ പേരില്‍ ഈ പരിപാടിക്കെതിരെ തിരിഞ്ഞിരിക്കുകയാണ് പ്രേക്ഷകര്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉടന്‍ പണത്തിനെതിരെയും അവതാരകന്‍ മാത്തുക്കുട്ടിക്കെതിരെയുമാണ് പ്രേക്ഷക രോഷം ഇരമ്പിയത്. കൂലിവേലക്കാരനായ ബാപ്പയെ കുറിച്ച് ആത്മാഭിമാനത്തോടെ പറഞ്ഞ് താരമായ ഷാഹിനയെ പുറത്താക്കിയ രീതിയാണ് പ്രേക്ഷക രോഷത്തിന് കാരണം. ചാനല്‍ അവതാരകര്‍ തങ്ങളുടെ പരിപാടിയുടെ റേറ്റിങ്ങിനായി ഈ കുട്ടിയെ വേണ്ട വിധം ഉപയോഗിച്ച ശേഷം പണം കൂടുതല്‍ നഷ്ടമാകുമെന്ന് കരുതി പെണ്‍കുട്ടിയെ പരിപാടിയില്‍ നിന്നും പുറത്താക്കുക ആയിരുന്നെന്നാണ് സോഷ്യല്‍ മീഡിയ ആരോപിക്കുന്നത്.

പരിപാടിയില്‍ ഒരു ലൈഫ് ലൈന്‍ പോലും എടുക്കാതെ മുന്നേറിയ കുട്ടിയെ ഡാന്‍സ് കളിച്ചത് ശരിയായില്ലെന്ന് പറഞ്ഞാണ് പുറത്താക്കിയത്. അതോടെ ചാനലിനു വേണ്ടി അവതാരകര്‍ ലാഭിച്ചു കൊടുത്തതാവട്ടെ ഒരു ലക്ഷം രൂപയോളം.

ഷാഹിനയോട് ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം തന്നെ ഈ കുട്ടി വളരെ സമര്‍ത്ഥമായി ഉത്തരം പറഞ്ഞു. ഇതിനിടയില്‍ ലൈഫ് ലൈന്‍ എടുക്കാന്‍ മാത്തുക്കുട്ടി കുട്ടിയെ നിര്‍ബന്ധിക്കുന്നുണ്ട്. എന്നാല്‍ നിര്‍ബന്ധം സഹിക്കാതായപ്പോള്‍ ഒന്നു പോയെ മാത്തു ഇങ്ങനെ കണ്‍ഫ്യൂഷന്‍ ആക്കല്ലേ എന്നു പറഞ്ഞ് ധൈര്യമായി മുന്നേറുകയാണ് ഈ പെണ്‍കുട്ടി.

അടുത്ത ചോദ്യം ചോദിക്കുമ്പോഴും കുട്ടിയെ ഇവര്‍ ലൈഫ് ലൈനിലേക്ക് നിര്‍ബന്ധ പൂര്‍വ്വം തള്ളിവിടുന്നുണ്ടെങ്കിലും അ കൊച്ചു മിടുക്കി സമ്മര്‍ദ്ദത്തെ അതിജീവിച്ചു മുന്നേറി. ഒടുവില്‍ 25000 രൂപയും നേടി. അമ്പതിനായിരം രൂപയില്‍ എത്തിയപ്പോഴാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്. ലൈഫ് ലൈന്‍ എടുക്കാതെ അമ്പതിനായിരം കിട്ടിയാല്‍, അടുത്ത രണ്ടു ചോദ്യങ്ങള്‍ക്ക് ലൈഫ് എടുക്കുകയും അവസാന ചോദ്യത്തില്‍ പിന്മാറിയാല്‍ പോലും ഒരു ലക്ഷം കിട്ടുകയും ചെയ്യും. അങ്ങിനെ വന്നാല്‍ ചാനലുകാര്‍ക്ക് നഷ്ടമാവുക നല്ലൊരു തുകയാണ്.

ഇതോടെയാണ് മാത്തുക്കുട്ടി കളി മാറ്റിപ്പിടിച്ചത്. പെണ്‍കുട്ടിയൊട് അടുത്തതായി എടിഎമ്മില്‍ നിന്നും വരുന്ന ഗാനത്തിനനുസരിച്ച് ഡാന്‍സ് ചെയ്യാന്‍ പറയുകയായിരുന്നു. ഇവരുടെ താളത്തിന് അനുസരിച്ച് തുള്ളിയിട്ടും പെണ്‍കുട്ടിയെ ഇവര്‍ പരിപാടിയില്‍ നിന്നും പുറത്താക്കി. ഇത് ചാനല്‍ അധികൃതരുടെ കരുതി കൂട്ടിയുള്ള നീക്കമാണെന്നാണ് ആരോപണം. ഓരോ എപ്പിസോഡിലും എത്ര രൂപ വരെ ചിലവഴിക്കാമെന്ന് അവതാരകര്‍ക്ക് ചാനല്‍ അധികൃതര്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഷാഹിന അതിനും മുകളിലേക്ക് പോകുമെന്ന് തോന്നിയപ്പോള്‍ വ്യക്തമായി തയ്യാറാക്കിയ ഒരു അജണ്ടയുടെ പിറകെയാണ് കുട്ടിയെ ഇവര്‍ പുറത്താക്കിയത്.

ഡാന്‍സ് കളിച്ചത് ശരിയല്ലെന്ന് പറഞ്ഞാണ് മാത്തുക്കുട്ടി ഷാഹിനയെ പുറത്താക്കിയത്. എന്നാല്‍ ഡാന്‍സ് കളിക്കാന്‍ അറിയില്ലെങ്കില്‍ ലൈഫ് ലൈന്‍ എടുക്കാനും ഡാന്‍സ് അറിയാവുന്ന ഏതെങ്കിലും ഒരു സുഹൃത്തിനെ കൊണ്ട് ഡാന്‍സ് കളിപ്പിക്കാനുമുള്ള അവകാശവും ഷാഹിനയ്ക്ക് ഉണ്ട്. എന്നാല്‍ മനഃപൂര്‍വ്വം പരിപാടിയില്‍ നിന്നും പുറത്താക്കാന്‍ വേണ്ടി ഇവര്‍ ഇക്കാര്യം മറച്ചു വെയ്ക്കുകയായിരുന്നു. അത്രയും നേരെ ശരിയുത്തരം പറഞ്ഞിട്ടും ലൈഫ് ലൈന്‍ എടുക്കാന്‍ ഷാഹിനയെ നിര്‍ബന്ധിച്ച ഇവര്‍ ഇക്കാര്യം മനപ്പൂര്‍വ്വം മറച്ചു വെയ്ക്കുക ആയിരുന്നു. ഈ കുട്ടിി പരിപാടിയില്‍ നിന്നും പുറത്തായ ശേഷമാണ് ലൈഫ് ലൈന്‍ എടുക്കാമെന്ന കാര്യം ഇവര്‍ പറയുന്നത്. ഇത് മനപ്പൂര്‍വ്വമാണെന്നാണ് സോഷ്യല്‍ മീഡിയയിലെ ആരോപണം.

ഇതോടെയാണ മഴവില്‍ മനോരമയും മാത്തുക്കുട്ടിയും സോഷ്യല്‍ മീഡിയയുടെ കോപത്തിന് ഇരയായത്. മാത്തുക്കുട്ടി താങ്കള്‍ മാന്യനാനെങ്കില്‍ നിഷ്‌കളങ്കയായ ആ കുട്ടിയോടു മാപ്പ് പറയുക. അല്ലെങ്കില്‍ ഇനിയും ഇത്തരം മഴവില്‍ വൃത്തികേടുകള്‍ തുടരുക. ഇങ്ങനെയാണ് ഫേസ്ബുക്കില്‍ ഈ പരിപാടിക്കെതിരെ ആന്‍സി കുര്യന്‍ എന്ന യുവതി പോസ്റ്റ് ഇട്ടിരിക്കുന്നത്. ഇത് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. പെണ്‍കുട്ടികളെ വെച്ച് പ്രോഗ്രാം മാര്‍ക്കറ്റ് ചെയ്യുകയാണ് ഇവരുടെ ലക്ഷ്യമെന്നും സോഷ്യല്‍ മീഡിയ ആരോപിക്കുന്നു.

അവതാരകരുടെയും കാണികളുടെയും ചോദ്യങ്ങള്‍ക്ക് ചുട്ടമറുപടി നല്‍കി ഷാഹിന ചുരുങ്ങിയ സമയത്തിനുള്ളില്‍ സമൂഹമാധ്യമങ്ങളില്‍ താരമായി മാറിയിരുന്നു. ഒരു വാച്ചു വാങ്ങുക എന്ന മോഹവുമായി മാത്രമാണ് ഷാഹിന ഉടന്‍ പണത്തില്‍ മല്‍സരിക്കാനെത്തിയത്, അധികമൊന്നും വേണ്ട ഒരു അയ്യായിരം രൂപയെങ്കിലും കിട്ടിയാല്‍ താന്‍ ഹാപ്പിയായെന്നും പറഞ്ഞു കക്ഷി.

ഏത് ജോലിക്കും അതിന്റേതായ അന്തസ്സുണ്ടെന്നു വ്യക്തമാക്കുന്നതായിരുന്നു പരിപാടിക്കിടെ ഷാഹിനയുടെ വാക്കുകള്‍, വാപ്പക്ക് ആക്രിയാണ് ജോലി, അതുംപറഞ്ഞ് കാഴ്ചക്കാരിലാരോ കളിയാക്കിയപ്പോള്‍ സിനിമാ സ്റ്റൈലില്‍ മറുപടി പറയാനും ഈ സുന്ദരി മറന്നില്ല. ആക്രിയെന്നു വിളിച്ച മാക്രീ എന്നു തുടങ്ങിയ പഞ്ച് ഡയലോഗിലൂടെ മമ്മൂട്ടിയെ അനുകരിച്ചു കാണികളെ കയ്യിലെടുക്കുകയും ചെയ്തു ഷാഹിന. റിയല്‍ ലവ് സ്റ്റാര്‍ട്ട്സ് ആഫ്റ്റര്‍ നിക്കാഹ് എന്നു പറഞ്ഞ് അവതാരകരെയാകെ ഞെട്ടിക്കുകയും ചെയ്തു ഷാഹിന.

Top