വെടിവെച്ചു കൊല്ലുന്നതിന്‌ തൊട്ടുമുമ്പ്‌ ഇരയുടെ ദയനീയ യാചന.. ഞെട്ടിക്കുന്ന വീഡിയോ പുറത്ത്.

വെടിവെച്ചു കൊല്ലുന്നതിന്‌ തൊട്ടുമുമ്പ്‌ ഇരയുടെ ദയനീയ യാചനയുടെ വീഡിയോ പുറത്ത് .മരണഭയത്തിന്റെ ഭാവഭേദങ്ങള്‍ കൊലയാളി പകര്‍ത്തി സാമൂഹ്യസൈറ്റില്‍ പോസ്‌റ്റ് ചെയ്‌തു. ബ്രസീലിലെ കൊടും കുറ്റവാളികളുടെ ഇടമായ ഫൊര്‍ട്ടാലേസയില്‍ നിന്നും പോസ്‌റ്റ് ചെയ്യപ്പെട്ട വീഡിയോയിലാണ്‌ ഞെട്ടിക്കുന്ന ദൃശ്യമുള്ളത്‌. തോക്കിനിരയാകുന്നയാള്‍ കണ്ണീരോടെ കൊല്ലരുതേയെന്ന്‌ യാചിക്കുന്നതും വീഡിയോയിലുണ്ട്‌.


ഇസ്രായേല്‍ ഫിഡെലീസ്‌ ഡീ ഹോളണ്ട എന്ന 25 കാരന്റെ മരണവും തൊട്ടു മുമ്പത്തെ ദൃശ്യങ്ങളുമാണ്‌ വീഡിയോയില്‍. കൈകള്‍ പിന്നില്‍ ബന്ധിച്ച്‌ കാല്‍മുട്ടില്‍ നിലത്തിരിക്കുന്ന നിലയില്‍ ജീവനു വേണ്ടി യാചിക്കുന്ന ഹോളണ്ട യില്‍ നിന്നുമാണ്‌ വീഡിയോ തുടങ്ങുന്നത്‌. കൊലപാതകികളിലൊരാള്‍ നിലത്ത്‌ കിടക്കാന്‍ ഇയാളോട്‌ ആവശ്യപ്പെടുന്നു. തുടര്‍ന്ന്‌ കൂടെയുള്ളയാള്‍ ഹോളണ്ടയെ തൊഴിച്ച്‌ മറിക്കുന്നു. എന്താണ്‌ സംഭവിക്കാന്‍ പോകുന്നതെന്ന്‌ വ്യക്‌തമായി അറിവുള്ള ഹോളണ്ട്‌ പെട്ടെന്ന്‌ തിരിയാന്‍ ശ്രമിക്കുമ്പോള്‍ മൂന്ന്‌ തവണ ഇയാള്‍ക്ക്‌ നേരെ നിറയൊഴിക്കപ്പെടുന്നു.
നിര്‍വ്വികാരതയോടെയാണ്‌ കൊലപാതകികള്‍ ഇക്കാര്യം ചെയ്യുന്നത്‌. മൂന്ന്‌ ബുള്ളറ്റ്‌ കഴിയുമ്പോള്‍ തെറ്റുപറ്റി ഒരു ബുള്ളറ്റ്‌ പാഴായിപ്പോയെന്ന്‌ സംഭവം ക്യാമറയില്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നയാള്‍ പറയുമ്പോള്‍ അത്‌ തലയില്‍ തന്നെയാണ്‌..തലയിലാണെന്ന്‌ വെടിവെച്ചയാള്‍ തര്‍ക്കിക്കുന്നു.fidalis fidalis di holand israel ഒടുവില്‍ ഉറപ്പിക്കാനെന്ന വണ്ണം നാലാമത്തെ നിറ തലയിലേക്ക്‌ തന്നെ വെയ്‌ക്കുന്നിടത്ത്‌ വീഡിയോ അവസാനിക്കുന്നു. കൊലപാതകികള്‍ തന്നെയാണ്‌ വീഡിയോ പോസ്‌റ്റ് ചെയ്‌തതെന്ന്‌ കരുതുന്നു.സംഭവത്തില്‍ പോലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.ദൃശ്യത്തില്‍ കാണുന്ന ആരെയെങ്കിലും അറിയാവുന്നവര്‍ വിവരം നല്‍കാന്‍ പോലീസ്‌ നാട്ടുകാരോട്‌ ആവശ്യപ്പെടുകയും ചെയ്‌തിട്ടുണ്ട്‌. കൊലപാതകികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഒരാള്‍ കൊല്ലുകയും മറ്റൊരാള്‍ ചിത്രീകരിക്കുകയുമായിരിക്കാമെന്നാണ്‌ പോലീസ്‌ നിരീക്ഷിക്കുന്നത്‌.

Top