തിരുവനന്തപുരത്തെ സ്ത്രീകളുടെ വീഡിയോ അശ്ലീല സൈറ്റില്‍; വില്‍പ്പനയ്ക്ക് വച്ചയാളെ പോലീസ് പൊക്കി

തിരുവനന്തപുരം നഗരത്തിലെ സ്ത്രീകളുടെ വീഡിയോ ചിത്രീകരിച്ച് അശ്ലീല സൈറ്റില്‍ അപ്ലോഡ് ചെയ്ത കേസില്‍ മുഖ്യമന്ത്രിയുടെ സ്റ്റാഫ് അറസ്റ്റില്‍. തിരുവനന്തപുരത്തെ നിയമ വിദ്യാര്‍ത്ഥിനിയുടെ പരാതിയെ തുടര്‍ന്ന് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. നിരവധി സ്ത്രീകളുടെ അവരറിയാതെ ചിത്രീകരിച്ച രംഗങ്ങളാണ് അശ്ലീല സൈറ്റില്‍ വില്‍പ്പനയ്ക്ക് വച്ചിരുന്നത്.

31 വീഡിയോകളാണ് 2017ല്‍ ആരംഭിച്ചതായി പറയപ്പെടുന്ന ഈ അക്കൗണ്ടില്‍ ഉള്ളത്. തിരുവനന്തപുരത്തെ പൊതുസ്ഥലങ്ങളില്‍ നിന്നു ചിത്രീകരിച്ചതാണ് ബാക്കി ദൃശ്യങ്ങളെന്നു വ്യക്തം. സെക്രട്ടറിയേറ്റില്‍ നിന്ന് ഇറങ്ങി വരുന്ന സ്ത്രീയുടെ നിതംബ ചലനങ്ങള്‍ മാത്രമല്ല തലസ്ഥാനത്തെ ആശുപത്രിയിലെ വനിതാ ഡോക്ടറും ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. പത്തുമാസം മുന്‍പാണ് ഡോക്ടറുടെ വീഡിയോ അപ് ലോഡ് ചെയ്യപ്പെട്ടുട്ടുള്ളത്. ബാക്കി വീഡിയോകളില്‍ മുഖം ഇല്ലെങ്കില്‍ വനിതാ ഡോക്ടറുടെ മുഖം വ്യക്തം. വടിവൊത്ത വലിപ്പമുള്ള നിതംബം- എന്ന ടൈറ്റിലിലാണ് ഡോക്ടറുടെ ദൃശ്യങ്ങള്‍ എക്സ് വീഡിയോസില്‍ ഇട്ടിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആറ് ലക്ഷത്തോളം പേര്‍ കണ്ട ഒരു വീഡിയോ സഹോദരിയുടേത് എന്നു പറഞ്ഞാണ് ഇയാള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നൈറ്റി അണിഞ്ഞിരിക്കുന്ന സഹോദരിയുടെ പാവടയ്ക്ക് അടിയില്‍ ക്യാമറ വച്ച് ചിത്രീകരിച്ചിരിക്കുന്ന രംഗമാണ് ഇതില്‍. 27 സെക്കന്റുണ്ട് ഈ വീഡിയോ. റൂമിലെ ബാത്ത്റൂമില്‍ ചുരിദാറിന്റെ ടോപ് മാത്രം ഇട്ടു നില്‍ക്കുന്ന സഹോദരിയുടെ ചിത്രീകരണം മറ്റൊന്ന്. അടുക്കളയില്‍ ജോലി ചെയ്യുന്ന അമ്മയുടെ പാവാടയ്ക്കടിയിലൂടെ എന്ന് പറഞ്ഞ് ഏഴ് സെക്കന്റുള്ള വീഡിയോ. ഇതുവരെഎക്സ് വീഡിയോസില്‍ മാത്രം കണ്ടത് 2.18 ലക്ഷം ആളുകള്‍. ഷഡ്ഡി ഇല്ലാതെ ഉറങ്ങുന്ന സഹോദരി എന്ന പേരില്‍ മറ്റു രണ്ട് വീഡിയോകള്‍. ഇതില്‍ ഒന്നില്‍ ഉറങ്ങുന്ന സഹോദരിയുടെ പൊങ്ങി മാറിയ നൈറ്റി ഉയര്‍ത്തി സ്വകാര്യഭാഗങ്ങള്‍ കാണിക്കുന്നുണ്ട്.

മൂന്നു ദിവസം മുന്‍പു വരെ ഈ അക്കൗണ്ടില്‍ ആക്ടിവിറ്റീസ് നടന്നിട്ടുണ്ട്. പോണ്‍ സൈറ്റിലേക്ക് സ്ത്രീകളുടെ രഹസ്യഭാഗങ്ങളും ശരീര ചലനങ്ങളും ഒപ്പിയെടുത്ത് നല്‍കുന്നതിലൂടെ ലക്ഷങ്ങളാണ് പ്രതിഫലം ലഭിക്കുന്നത്. പ്രതിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ചാല്‍ എത്ര ലക്ഷം രൂപ ഇതിലൂടെ നേടിയിട്ടുണ്ടെന്ന് മനസിലാകും. എന്നാല്‍, പൊലീസ് ഇത്തരത്തില്‍ വേരുകളിലിറങ്ങി അന്വേഷിക്കുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ സോഷ്യല്‍ മീഡിയയും വെബ് സൈറ്റും കൈകാര്യം ചെയ്യാന്‍ സിഡിറ്റില്‍ നിന്നും നിയോഗിക്കപ്പെട്ട പ്രതി ഏകെജി സെന്റര്‍, സെക്രട്ടറിയേറ്റ് എന്നിവിടങ്ങളുമായി അടുത്ത ബന്ധത്തിലാണ്. ദൃശ്യങ്ങളില്‍ പലതും ചിത്രീകരിച്ചിരിക്കുന്നത് സെക്രട്ടറിയേറ്റ് പരിസരത്താണ്.

വീട്ടില്‍ കയറ്റിയാല്‍ നൈറ്റിക്ക് അടിയിലൂടെ ദൃശ്യം പകര്‍ത്തുന്നവനായിരുന്നു പ്രതി എന്നത് പലരേയും ഞെട്ടിപ്പിച്ചു. ഇയാള്‍ക്ക് മാനസികാരോഗ്യ പ്രശ്നമുണ്ടെന്നാണ് പൊലീസ് വാദിക്കുന്നത്. വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയതോടെ ഇയാള്‍ ഫേസ്ബുക്ക് മുക്കിയിരിക്കുകയാണ്. കേസ് ഒതുക്കാനും നിയമ വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്താനും ശ്രമം നടക്കുന്നതായാണ് അറിയുന്നത്. എക്സ് വീഡിയോസില്‍ നിന്ന് ചിത്രീകരിക്കപ്പെട്ടവര്‍ സ്വയം തിരിച്ചറിഞ്ഞ് കേസില്‍ കക്ഷി ചേരും എന്ന നിഗമനത്തിലാണ് പൊലീസ്. ഇതു വായിക്കുകയും വീഡിയോ കാണുകയും ചെയ്തവര്‍ സൈബര്‍ ലൈംഗിക അതിക്രമത്തിനു വിധേയമയവരെ തിരിച്ചറുയകയാണെങ്കില്‍ അവരെ വിവരമറിയിക്കുക.

Top