വസ്ത്രധാരണത്തിന്റെയും ശരീരത്തിന്റെയും പേരില്‍ ആക്രമണം നേരിട്ടു: വിദ്യാബാലന്‍; മുന്‍കാല അനുഭവം പങ്കുവച്ച് താരം

മുംബൈ: തനിക്ക് ആദ്യകാലത്ത് നേരിടേണ്ടി വന്ന പ്രശ്‌നങ്ങളെക്കുറിച്ച് തുറന്ന് പറയുകയാണ് വിദ്യാബാലന്‍. സിനിമ രംഗത്തെ കാസ്റ്റിംങ് ക്രൗച്ചിനെതിരായ തന്റെ നിലപാടുകള്‍ പറയുകയായിരുന്നു നടി. തനിക്ക് വസ്ത്രധാരണത്തിന്റെ പേരിലും നിറത്തിന്റെ പേരിലും ശരീരഭാരത്തിന്റെ പേരിലും പ്രശ്നങ്ങളും വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെന്നും വിദ്യാബാലന്‍ പറയുന്നു.

‘എവിടെയപ്പോയാലും ആളുകള്‍ ശരീരത്തില്‍ ശ്രദ്ധിക്കുകയാണ് ഇന്ന്. മോട്ടി (തടിച്ചി)എന്നുള്ളത് എന്നെ സംബന്ധിച്ച് വലിയ അര്‍ത്ഥമുള്ള പദമൊന്നുമല്ല. പക്ഷേ എന്റെ ശരീരത്തെ കുറിച്ച് മറ്റുള്ളവര്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല. മറ്റുള്ളവരുടെ ബാഹ്യരൂപത്തെ കുറിച്ച് അഭിപ്രായം പറയാന്‍ നമുക്കാര്‍ക്കും അവകാശമില്ല. എന്നാല്‍ എനിക്ക് ഇത് പലപ്പോഴും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഞാന്‍ സന്തുഷ്ടയായി ഇരിക്കുന്നത് കാണുമ്പോള്‍ പലര്‍ക്കും വല്ലാത്ത ആകുലതയാണ്, ഒരു സ്ത്രീയായതുകൊണ്ട് അവള്‍ വിജയം കരസ്ഥമാക്കുമ്പോള്‍ അവളെ താഴേക്ക് വലിത്തിറക്കാന്‍ കണ്ടെത്തുന്ന ഒരു വഴിയാണ് ഇത്. അതിനുള്ള അധികാരം ഞാന്‍ ആര്‍ക്കും നല്‍കിയിട്ടില്ല.’ വിദ്യ പറയുന്നു.

‘ഒരിക്കല്‍ ഒരു ഓഡീഷന് പോയപ്പോള്‍ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ചും അഭിമുഖത്തില്‍ വിദ്യ പറയുന്നുണ്ട്. അച്ഛനൊപ്പം ഒരു ടിവി ഷോയുടെ ഓഡീഷന് പോയതായിരുന്നു ഞാന്‍. കാസ്റ്റിങ് ഡയറക്ടര്‍ എന്റെ നെഞ്ചില്‍ തന്നെ നോക്കിയിരിക്കുന്നു. ഞാന്‍ അയാളോട് ചോദിച്ചു, നിങ്ങള്‍ എന്താണ് നോക്കുന്നതെന്ന്? അയാള്‍ വല്ലാതായി. എനിക്ക് ആ സീരിയലില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. പക്ഷേ സ്വീകരിച്ചില്ല. എനിക്ക് 20 വയസ്സ് പ്രായമുള്ളപ്പോഴാണ് അത്.’ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ സമൂഹത്തിലെ എല്ലാ മേഖലകളിലും വ്യാപകമാണെങ്കിലും സിനിമാ മേഖലയില്‍ അതല്പം കൂടുതലാണെന്നും വിദ്യ പറയുന്നു.

Top